തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ (പൊളിറ്റിക്കൽ) കഴിഞ്ഞ മാസം 25നുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ടു തെറ്റിദ്ധാരണജനകവും അപകീർത്തികരവുമായ വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നടപടിയുമായി സർക്കാർ. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരേ ക്രിമിനൽ നടപടി ചട്ടം 199 (2) പ്രകാരം കേസ് ഫയൽ ചെയ്യാൻ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാൻ മന്ത്രിസഭ തീരുമാനിച്ചു. തെറ്റിദ്ധാരണജനകമായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യക്കു പരാതി നൽകും.
ആ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് എല്ലാ ദിനപത്രങ്ങളിലും വന്ന വാർത്തകളുടെ കട്ടിംഗുകളും ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഭാഗങ്ങളുമടക്കമാണ് അഡ്വക്കറ്റ് ജനറലിന് കൈമാറുക.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ വായ് മൂടിക്കെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് സർക്കാർ നടപടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു നേരേയുള്ള കടന്നു കയറ്റമാണു സർക്കാർ നടത്തുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. മാധ്യമങ്ങൾക്കു നേരെ ഫാസിസ്റ്റ് സമീപനമാണു സർക്കാർ സ്വീകരിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.
സെക്രട്ടേറിയറ്റ് തീപിടിത്തമുണ്ടായ ഘട്ടത്തിൽ അതിനെ വല്ലാതെ വക്രീകരിക്കുന്ന നിലയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയുമടക്കം തീവയ്പിന് നേതൃത്വം കൊടുത്തുവെന്ന് പറയുന്നത് വരെയെത്തി. ഏതെങ്കിലും ആളുകൾ പറഞ്ഞ വിടുവായത്തമല്ല. ചില മാധ്യമങ്ങൾ തന്നെ പറയുന്ന നിലയാണുണ്ടായത്. അത് സാധാരണ മാധ്യമ ധർമ്മമല്ലല്ലോ. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയും തീവയ്ക്കാനും തെളിവ് നശിപ്പിക്കാനും നടക്കുന്നവരാണെന്ന് പറയുന്ന നിലയുണ്ടായാലത് സംസ്ഥാന ഭരണസംവിധാനത്തെയാകെ അപകീർത്തിപ്പെടുത്തുന്നതാണ്. അങ്ങേയറ്റത്തെ അവിശ്വാസമായിരിക്കും അത് നാട്ടിലാകെ ഉണ്ടാക്കുക.
അതൊരു തരത്തിലും മാധ്യമധർമ്മമാകില്ല. അത് ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുകയെന്നതാണ് മന്ത്രിസഭ കണ്ടിട്ടുള്ളത്. അല്ലാതെ ആരുടെയും നേർക്ക് നടപടിയെടുക്കുകയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് എല്ലാ ദിനപത്രങ്ങളിലും വന്ന വാർത്തകളുടെ കട്ടിംഗുകളും ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഭാഗങ്ങളുമടക്കമാണ് അഡ്വക്കറ്റ് ജനറലിന് കൈമാറുക.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ വായ് മൂടിക്കെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് സർക്കാർ നടപടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു നേരേയുള്ള കടന്നു കയറ്റമാണു സർക്കാർ നടത്തുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. മാധ്യമങ്ങൾക്കു നേരെ ഫാസിസ്റ്റ് സമീപനമാണു സർക്കാർ സ്വീകരിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.
സെക്രട്ടേറിയറ്റ് തീപിടിത്തമുണ്ടായ ഘട്ടത്തിൽ അതിനെ വല്ലാതെ വക്രീകരിക്കുന്ന നിലയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയുമടക്കം തീവയ്പിന് നേതൃത്വം കൊടുത്തുവെന്ന് പറയുന്നത് വരെയെത്തി. ഏതെങ്കിലും ആളുകൾ പറഞ്ഞ വിടുവായത്തമല്ല. ചില മാധ്യമങ്ങൾ തന്നെ പറയുന്ന നിലയാണുണ്ടായത്. അത് സാധാരണ മാധ്യമ ധർമ്മമല്ലല്ലോ. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയും തീവയ്ക്കാനും തെളിവ് നശിപ്പിക്കാനും നടക്കുന്നവരാണെന്ന് പറയുന്ന നിലയുണ്ടായാലത് സംസ്ഥാന ഭരണസംവിധാനത്തെയാകെ അപകീർത്തിപ്പെടുത്തുന്നതാണ്. അങ്ങേയറ്റത്തെ അവിശ്വാസമായിരിക്കും അത് നാട്ടിലാകെ ഉണ്ടാക്കുക.
അതൊരു തരത്തിലും മാധ്യമധർമ്മമാകില്ല. അത് ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുകയെന്നതാണ് മന്ത്രിസഭ കണ്ടിട്ടുള്ളത്. അല്ലാതെ ആരുടെയും നേർക്ക് നടപടിയെടുക്കുകയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.