തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ കാർഷിക ബിൽ രാജ്യത്തെ കാർഷിക മേഖലയെ പൂർണമായും കോർപ്പറേറ്റ് കന്പനികൾക്ക് കൈമാറുന്നതിന് ഉദ്ദേശിച്ചുള്ളതാണെന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. ജനങ്ങളുടെ ജീവിത മേഖലയായ കൃഷിക്കും അനുബന്ധ മേഖലയ്ക്കും ഗുരുതരമായ തകർച്ചയാണ് ഇതുമൂലം ഉണ്ടാകുക.
സർക്കാരിന്റെ അംഗീകൃതമായ കന്പോളങ്ങൾ ഇല്ലാതാക്കി കർഷകരുടെ ഉത്പന്നങ്ങൾ കോർപ്പറേറ്റ് കന്പനികൾക്കു വിൽക്കാൻ കർഷകർ നിർബന്ധിതമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും എക്സിക്യൂട്ടീവ് പ്രമേയത്തിലൂടെ വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കുന്ന കർഷക സമരം വിജയിപ്പിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. യോഗം ഇന്നും തുടരും.
സർക്കാരിന്റെ അംഗീകൃതമായ കന്പോളങ്ങൾ ഇല്ലാതാക്കി കർഷകരുടെ ഉത്പന്നങ്ങൾ കോർപ്പറേറ്റ് കന്പനികൾക്കു വിൽക്കാൻ കർഷകർ നിർബന്ധിതമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും എക്സിക്യൂട്ടീവ് പ്രമേയത്തിലൂടെ വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കുന്ന കർഷക സമരം വിജയിപ്പിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. യോഗം ഇന്നും തുടരും.