തിരുവനന്തപുരം: വിവാദമായ ഇ മൊബിലിറ്റി പദ്ധതിയില്‍നിന്നു കണ്‍സള്‍ട്ടന്റായിരുന്ന പി ഡബ്ല്യുസിയെ ഒഴിവാക്കിയതോടെ ഈ സംഭവത്തില്‍ പ്രതിപക്ഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്നു സര്‍ക്കാര്‍ സമ്മതിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 4500 കോടി രൂപയ്ക്കുളള ഇ മൊബിലിറ്റി പദ്ധതിക്കു ടെൻഡര്‍ വിളിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണു ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.