തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമാണത്തിന്റെ മേൽനോട്ടം ഏറ്റെടുക്കാൻ ഇ. ശ്രീധരൻ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലം പണി എട്ടു മാസത്തിനകം പൂർത്തിയാക്കും. പാലം നിർമാണത്തിൽ അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗതാഗതത്തിനു തുറന്നുകൊടുത്ത് ഒരു വർഷത്തിനകമാണ് പാലത്തിൽ വിള്ളൽ കാണപ്പെട്ടത്. പ്രാഥമികപരിശോധനയിൽ തന്നെ ഗുരുതരമായ പ്രശ്നങ്ങളുള്ളതായി കണ്ടെത്തി.
പിന്നീട് ഇ. ശ്രീധരനും മദ്രാസ് ഐഐടിയും നടത്തിയ വിശദമായ പരിശോധനയിലും പാലം ബലപ്പെടുത്താൻ സാധിക്കില്ലെന്നാണു കണ്ടെത്തിയത്. പാലം പൊളിച്ചു പണിയണമെന്ന ശ്രീധരന്റെ നിർദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. അതിനു ശ്രീധരനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അപ്പോഴാണ് ഭാരപരിശോധന ആവശ്യപ്പെട്ടു ചിലർ ഹൈക്കോടതിയെ സമീപിച്ചത്. അതു ഹൈക്കോടതി അംഗീകരിച്ചു. ജനങ്ങളുടെ സുരക്ഷയെ കരുതി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി സർക്കാർ നിലപാട് അംഗീകരിക്കുകയുമാണു ചെയ്തത്. പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. പാലാരിവട്ടം പാലം നിർമാണത്തിലെ ക്രമക്കേട് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ അപൂർവസംഭവമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇതു സംബന്ധിച്ച വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. നഗ്നമായ അഴിതിയാണു നടന്നത്.
അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരും. ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ടു കണക്കു പറയിക്കും. യുഡിഎഫ് കാലത്തെ അഴിമതിയിൽ ഒന്നു മാത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗതാഗതത്തിനു തുറന്നുകൊടുത്ത് ഒരു വർഷത്തിനകമാണ് പാലത്തിൽ വിള്ളൽ കാണപ്പെട്ടത്. പ്രാഥമികപരിശോധനയിൽ തന്നെ ഗുരുതരമായ പ്രശ്നങ്ങളുള്ളതായി കണ്ടെത്തി.
പിന്നീട് ഇ. ശ്രീധരനും മദ്രാസ് ഐഐടിയും നടത്തിയ വിശദമായ പരിശോധനയിലും പാലം ബലപ്പെടുത്താൻ സാധിക്കില്ലെന്നാണു കണ്ടെത്തിയത്. പാലം പൊളിച്ചു പണിയണമെന്ന ശ്രീധരന്റെ നിർദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. അതിനു ശ്രീധരനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അപ്പോഴാണ് ഭാരപരിശോധന ആവശ്യപ്പെട്ടു ചിലർ ഹൈക്കോടതിയെ സമീപിച്ചത്. അതു ഹൈക്കോടതി അംഗീകരിച്ചു. ജനങ്ങളുടെ സുരക്ഷയെ കരുതി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി സർക്കാർ നിലപാട് അംഗീകരിക്കുകയുമാണു ചെയ്തത്. പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. പാലാരിവട്ടം പാലം നിർമാണത്തിലെ ക്രമക്കേട് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ അപൂർവസംഭവമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇതു സംബന്ധിച്ച വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. നഗ്നമായ അഴിതിയാണു നടന്നത്.
അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരും. ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ടു കണക്കു പറയിക്കും. യുഡിഎഫ് കാലത്തെ അഴിമതിയിൽ ഒന്നു മാത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.