തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ എൻഐഎ പിടികൂടിയവരിൽ തീവ്രവാദ സംഘടനകൾക്കു വിദേശത്തു നിന്നടക്കം പണം എത്തിച്ചു നൽകുന്നവരും. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഗുൽ നവാസാണ് തീവ്രവാദ പ്രസ്ഥാനങ്ങൾക്കു പണം എത്തിക്കുന്ന ഹവാല സംഘത്തിലെ മുഖ്യകണ്ണിയെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായത്. ദേശീയ അന്വേഷണ ഏജൻസിക്കൊപ്പം (എൻഐഎ) റോയുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥരും മുഹമ്മദ് ഗുൽ നവാസിനെ ചോദ്യം ചെയ്തു.
ഡൽഹി ഹവാല കേസ് കൂടാതെ ഡൽഹി സ്ഫോടനക്കേസ് ഉൾപ്പെടെ മറ്റു പല കേസുകളിലും ഇയാൾ പ്രതിയാണെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. പേരൂർക്കട പോലീസ് സ്റ്റേഷനിൽ ഇന്നലെ പകൽ മുഴുവൻ ചോദ്യം ചെയ്ത മുഹമ്മദ് ഗുൽ നവാസിനെ ഇന്നലെ വൈകുന്നേരത്തോടെ ഡൽഹിക്കു കൊണ്ടുപോയി. കണ്ണൂർ കൊയ്യം സ്വദേശി ഷുഹൈബ് ബംഗളൂരു സ് ഫോടനക്കേസിലും കർണാടക തീവ്രവാദ വിരുദ്ധ സ് ക്വാഡ് അന്വേഷിക്കുന്ന മറ്റ് ചില കേസുകളിലും പ്രതിയാണ്. എൻഐഎ, റോ, കർണാടക എടിഎസ് തുടങ്ങിയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത ഷുഹൈബിനെ കൊച്ചി വഴി ബംഗളൂരുവിലേക്കു കൊണ്ടുപോയി.
അക്കൗണ്ടിൽ അനധികൃതമായി പണം എത്തിയതുമായി ബന്ധപ്പെട്ട് ഒന്നര വർഷത്തോളമായി സൗദി ജയിലിൽ ആയിരുന്ന ഗുൽനവാസിനെ പിന്നീടു നാടുകടത്തുകയായിരുന്നു. ഹവാല വഴി പണമെത്തിച്ച് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നതിന് എൻഐഎ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഗുൽനവാസ്. വിവിധ മാർഗങ്ങളിലൂടെ എത്തുന്ന പണം ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തീവ്രവാദ പ്രവർത്തനത്തിന് യുവതീ-യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും ഒളിയിടങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
ഗുൽവാസിനെയും ഷുഹൈബിനെയും സൗദിയിൽനിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിക്ക് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പും നൽകിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണതോതിൽ ആകാത്തതിനാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിൽ ഇരുവരെയും കയറ്റിവിടുകയായിരുന്നുവെന്നാണ് വിവരം.
ഡൽഹി ഹവാല കേസ് കൂടാതെ ഡൽഹി സ്ഫോടനക്കേസ് ഉൾപ്പെടെ മറ്റു പല കേസുകളിലും ഇയാൾ പ്രതിയാണെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. പേരൂർക്കട പോലീസ് സ്റ്റേഷനിൽ ഇന്നലെ പകൽ മുഴുവൻ ചോദ്യം ചെയ്ത മുഹമ്മദ് ഗുൽ നവാസിനെ ഇന്നലെ വൈകുന്നേരത്തോടെ ഡൽഹിക്കു കൊണ്ടുപോയി. കണ്ണൂർ കൊയ്യം സ്വദേശി ഷുഹൈബ് ബംഗളൂരു സ് ഫോടനക്കേസിലും കർണാടക തീവ്രവാദ വിരുദ്ധ സ് ക്വാഡ് അന്വേഷിക്കുന്ന മറ്റ് ചില കേസുകളിലും പ്രതിയാണ്. എൻഐഎ, റോ, കർണാടക എടിഎസ് തുടങ്ങിയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത ഷുഹൈബിനെ കൊച്ചി വഴി ബംഗളൂരുവിലേക്കു കൊണ്ടുപോയി.
അക്കൗണ്ടിൽ അനധികൃതമായി പണം എത്തിയതുമായി ബന്ധപ്പെട്ട് ഒന്നര വർഷത്തോളമായി സൗദി ജയിലിൽ ആയിരുന്ന ഗുൽനവാസിനെ പിന്നീടു നാടുകടത്തുകയായിരുന്നു. ഹവാല വഴി പണമെത്തിച്ച് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നതിന് എൻഐഎ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഗുൽനവാസ്. വിവിധ മാർഗങ്ങളിലൂടെ എത്തുന്ന പണം ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തീവ്രവാദ പ്രവർത്തനത്തിന് യുവതീ-യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും ഒളിയിടങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
ഗുൽവാസിനെയും ഷുഹൈബിനെയും സൗദിയിൽനിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിക്ക് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പും നൽകിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണതോതിൽ ആകാത്തതിനാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിൽ ഇരുവരെയും കയറ്റിവിടുകയായിരുന്നുവെന്നാണ് വിവരം.