തിരുവനന്തപുരം: വിപ്പ് ലംഘനത്തിന്റെ പേരിൽ എതിർപക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കാൻ കേരള കോണ്ഗ്രസിലെ ഇരുപക്ഷവും സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കത്തു നൽകി. എംഎൽഎമാരായ പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിൻ എംഎൽഎയുടെ പരാതി ഡോ.എൻ.ജയരാജ് എംഎൽഎയാണു സ്പീക്കർക്ക് കൈമാറിയത്. അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ തെരെഞ്ഞെടുപ്പിലും വിട്ടു നിൽക്കണമെന്ന വിപ്പ് ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയ വോട്ടെടുപ്പിലും വിപ്പ് ലംഘിച്ചു വിട്ടു നിന്നതിന്റെ പേരിൽ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ് എന്നിവരെ കുറ്റവിമുക്തരാക്കാൻ പാർട്ടി വിപ്പ് മോൻസ് ജോസഫ് ഉദ്ദേശിക്കുന്നില്ലെന്നു കാട്ടി പി.ജെ. ജോസഫിന്റെ കത്താണു സ്പീക്കർക്കു നൽകിയത്. അയോഗ്യരാക്കണമെന്നാവശ്യപ്പെടുന്ന പരാതിക്കു മുൻകൂറായുള്ള നടപടിയായാണ് ഇതു കരുതപ്പെടുന്നത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ ചട്ടം 3(6) പ്രകാരം നിയമസഭാ അംഗത്തെ അയോഗ്യരാക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി 15 ദിവസമാണ് കുറ്റവിമുക്തരാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിക്ക് അനുവദിച്ചിട്ടുള്ളത്.
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയ വോട്ടെടുപ്പിലും വിപ്പ് ലംഘിച്ചു വിട്ടു നിന്നതിന്റെ പേരിൽ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ് എന്നിവരെ കുറ്റവിമുക്തരാക്കാൻ പാർട്ടി വിപ്പ് മോൻസ് ജോസഫ് ഉദ്ദേശിക്കുന്നില്ലെന്നു കാട്ടി പി.ജെ. ജോസഫിന്റെ കത്താണു സ്പീക്കർക്കു നൽകിയത്. അയോഗ്യരാക്കണമെന്നാവശ്യപ്പെടുന്ന പരാതിക്കു മുൻകൂറായുള്ള നടപടിയായാണ് ഇതു കരുതപ്പെടുന്നത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ ചട്ടം 3(6) പ്രകാരം നിയമസഭാ അംഗത്തെ അയോഗ്യരാക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി 15 ദിവസമാണ് കുറ്റവിമുക്തരാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിക്ക് അനുവദിച്ചിട്ടുള്ളത്.