തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ സത്യം പുറത്തു വരണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തുമായി മന്ത്രി കെ.ടി. ജലീലിന് ഒരു ബന്ധവുമില്ലെന്നാണു മുഖ്യമന്ത്രി ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ സ്വർണം കടത്തിയിട്ടുണ്ടാകാമെന്നു ജലീൽ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
ഇതു തന്നെയാണു പ്രതിപക്ഷവും ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ അന്വേഷണ ഏജൻസികൾക്കു സത്യസന്ധമായ വിവരങ്ങൾ ലഭിക്കണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ അഴിമതികൾ സിബിഐ അന്വേഷിക്കുക എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ സ്പീക്ക് അപ്പ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടി സെക്രട്ടേറിയറ്റു നടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കെപിസിസി പ്രസിഡന്റ് എം എം.ഹസൻ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഹംസ, കേരള കോണ്ഗ്രസ് -ജേക്കബ് ചെയർമാൻ അനൂപ് ജേക്കബ്, ആർഎസ്പി നേതാവ് ബാബു ദിവാകരൻ, ഫോർവേർഡ് ബ്ലോക്ക് പ്രസിഡന്റ് റാം മോഹൻ, എം. വിൻസന്റ് എംഎൽഎ, സിഎംപി നേതാവ് എം.പി. സാജു, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബീമാപള്ളി റഷീദ്, യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അലകസ് എന്നിവർ പങ്കെടുത്തു.
ഇതു തന്നെയാണു പ്രതിപക്ഷവും ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ അന്വേഷണ ഏജൻസികൾക്കു സത്യസന്ധമായ വിവരങ്ങൾ ലഭിക്കണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ അഴിമതികൾ സിബിഐ അന്വേഷിക്കുക എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ സ്പീക്ക് അപ്പ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടി സെക്രട്ടേറിയറ്റു നടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കെപിസിസി പ്രസിഡന്റ് എം എം.ഹസൻ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഹംസ, കേരള കോണ്ഗ്രസ് -ജേക്കബ് ചെയർമാൻ അനൂപ് ജേക്കബ്, ആർഎസ്പി നേതാവ് ബാബു ദിവാകരൻ, ഫോർവേർഡ് ബ്ലോക്ക് പ്രസിഡന്റ് റാം മോഹൻ, എം. വിൻസന്റ് എംഎൽഎ, സിഎംപി നേതാവ് എം.പി. സാജു, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബീമാപള്ളി റഷീദ്, യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അലകസ് എന്നിവർ പങ്കെടുത്തു.