കൽപ്പറ്റ: പരിസ്ഥിതിലോല മേഖലയുടെ പേരിൽ കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലബാർ, കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുത്തിയ പരിസ്ഥിതിലോല മേഖലയായ വില്ലേജുകളിൽ കർഷകർ ഭയവിഹ്വലരായി കഴിയുകയാണ്. മലയോരപ്രദേശങ്ങളെ ഇല്ലാതാക്കാനുള്ള നയമാണ് അധികാരികൾ സ്വീകരിച്ചുവരുന്നത്. ഇക്കോ സെൻസിറ്റീവ് സോണ്‍ വനത്തിനുള്ളിൽ തന്നെ ആയിരിക്കണം.
വരും ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾ കർഷകരുടെ അതിശക്തമായ സമരങ്ങൾക്കു വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുപത്തഞ്ചോളം സംഘടനാ പ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു.
2018ലെ പ്രളയത്തിൽ അകപ്പെട്ടവരെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി അതിസാഹസികമായി രക്ഷപ്പെടുത്തിയ ജയ്സോൾ മലപ്പുറത്തിനെ ബിഷപ് പൊന്നാട അണിയിച്ച് ആദരിച്ചു.
മലബാർ, കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുത്തിയ പരിസ്ഥിതിലോല മേഖലയായ വില്ലേജുകളിൽ കർഷകർ ഭയവിഹ്വലരായി കഴിയുകയാണ്. മലയോരപ്രദേശങ്ങളെ ഇല്ലാതാക്കാനുള്ള നയമാണ് അധികാരികൾ സ്വീകരിച്ചുവരുന്നത്. ഇക്കോ സെൻസിറ്റീവ് സോണ്‍ വനത്തിനുള്ളിൽ തന്നെ ആയിരിക്കണം.
വരും ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾ കർഷകരുടെ അതിശക്തമായ സമരങ്ങൾക്കു വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുപത്തഞ്ചോളം സംഘടനാ പ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു.
2018ലെ പ്രളയത്തിൽ അകപ്പെട്ടവരെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി അതിസാഹസികമായി രക്ഷപ്പെടുത്തിയ ജയ്സോൾ മലപ്പുറത്തിനെ ബിഷപ് പൊന്നാട അണിയിച്ച് ആദരിച്ചു.