+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോറിയും ജീപ്പും കൂട്ടിയിടിച്ച് തോട്ടം തൊഴിലാളി മരിച്ചു

രാജകുമാരി: എസ്റ്റേറ്റ് പൂപ്പാറയിൽ നിയന്ത്രണംവിട്ട ലോറി ജീപ്പിലിടിച്ച് തോട്ടം തൊഴിലാളി സ്ത്രീ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായ
ലോറിയും ജീപ്പും കൂട്ടിയിടിച്ച് തോട്ടം തൊഴിലാളി മരിച്ചു
രാജകുമാരി: എസ്റ്റേറ്റ് പൂപ്പാറയിൽ നിയന്ത്രണംവിട്ട ലോറി ജീപ്പിലിടിച്ച് തോട്ടം തൊഴിലാളി സ്ത്രീ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സൂര്യനെല്ലി കറുപ്പൻ കോളനിയിലെ പരേതനായ ചന്ദ്രശേഖരന്‍റെ ഭാര്യ വിജിയെന്നു വിളിക്കുന്ന മുനിയമ്മ (48)ആണ് മരിച്ചത്. ഇവരുടെ മകൻ ചിലന്പരശനാണ് ജീപ്പ് ഓടിച്ചിരുന്നത്.

വിജിയുടെ മറ്റു മക്കളായ ചിന്പു, ചിത്രാദേവി എന്നിവരും മരുമകൻ രമേശും വാഹനത്തിലുണ്ടായിരുന്നു. ചിത്രാദേവിക്കും രമേശിനും അപകടത്തിൽ സാരമായി പരിക്കേറ്റു.
ഇന്നലെ രാവിലെ എട്ടരയോടെ എസ്റ്റേറ്റ് പൂപ്പാറ ലൈൻസിനു സമീപമാണ് അപകടമുണ്ടായത്. സൂര്യനെല്ലിയിൽനിന്നു തൊഴിലാളികളുമായി രാജകുമാരി ഭാഗത്തേക്കു പോകുകയായിരുന്ന ജീപ്പിൽ രാജാക്കാട് ഭാഗത്തുനിന്നും വന്ന ലോറി നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നെന്നു പറയുന്നു. 10 പേരാണ് ജീപ്പിലുണ്ടായിരുന്നത്.

അപകടത്തിന്‍റെ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി എല്ലാവരെയും പുറത്തെടുത്തു. പരിക്കേറ്റ മൂവരെയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിജി മരിച്ചിരുന്നു. രമേശിനു തലയ്ക്കും ചിത്രാദേവിക്ക് തോളിനുമാണ് പരിക്കേറ്റത്. പ്രഥമ ശുശ്രൂഷയ്ക്കുശേഷം ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തൻപാറ പോലീസ് മേൽനടപടി സ്വീകരിച്ചു.