ഞീഴൂർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗി മരിച്ചു. കടുത്തുരുത്തി ഞീഴൂർ തുരുത്തിൽ വിജയന്റെ മകൻ ആകാശാ (18) ണു മരിച്ചത്. കഴിഞ്ഞ 18ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ മൂന്നിനു മരിച്ചു.
ജന്മനാ ശ്വാസംമുട്ടൽ അടക്കംപലതരം രോഗങ്ങൾ അലട്ടിയിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.അമ്മ: വിജി. സഹോദരി: അപർണ്ണ.
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗി മരിച്ചു. മുണ്ടക്കയം 31-ാംമൈൽ കരക്കണ്ടത്തിൽ കെ.കെ. സാബുവാ(54)ണു മരിച്ചത്. പ്രമേഹരോഗിയായ സാബുവിനു കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊൻകുന്നത്തിന് സമീപത്തെ ഒരു സ്വകാര്യ കന്പനിയിലെ ജീവനക്കാരിയായ ഭാര്യയ്ക്കും രണ്ടു പെണ്മക്കൾക്കും കോവിഡ് സ്ഥിരീകരിക്കുകയും, ഇവരെ പാലായിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലും, സാബുവിനെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
കടുത്തശ്വാസം മുട്ടലിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സാബുവിന്റെ ആരോഗ്യനില ഞായറാഴ്ച രാത്രി ഗുരുതരമാകുകയും തിങ്കളാഴ്ച പുലർച്ചെ രണ്ടിനു മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കോട്ടയം മുട്ടന്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ജന്മനാ ശ്വാസംമുട്ടൽ അടക്കംപലതരം രോഗങ്ങൾ അലട്ടിയിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.അമ്മ: വിജി. സഹോദരി: അപർണ്ണ.
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗി മരിച്ചു. മുണ്ടക്കയം 31-ാംമൈൽ കരക്കണ്ടത്തിൽ കെ.കെ. സാബുവാ(54)ണു മരിച്ചത്. പ്രമേഹരോഗിയായ സാബുവിനു കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊൻകുന്നത്തിന് സമീപത്തെ ഒരു സ്വകാര്യ കന്പനിയിലെ ജീവനക്കാരിയായ ഭാര്യയ്ക്കും രണ്ടു പെണ്മക്കൾക്കും കോവിഡ് സ്ഥിരീകരിക്കുകയും, ഇവരെ പാലായിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലും, സാബുവിനെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
കടുത്തശ്വാസം മുട്ടലിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സാബുവിന്റെ ആരോഗ്യനില ഞായറാഴ്ച രാത്രി ഗുരുതരമാകുകയും തിങ്കളാഴ്ച പുലർച്ചെ രണ്ടിനു മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കോട്ടയം മുട്ടന്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.