തിരുവനന്തപുരം: കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളിൽ സംശയമുള്ളവരുടെ തീവ്രവാദ- കുറ്റകൃത്യ വിവര ശേഖരണ നടപടികളുമായി പോലീസും ഇന്റലിജൻസ് സംവിധാനവും. ഇതിനായി കേരളത്തിലാകെയുള്ള ഇതര സംസ്ഥാന തൊഴിലാളികളിൽ സംശയാസ്പദ സാഹചര്യമുള്ളവരുടെ പ്രാദേശിക വിവരങ്ങൾ അടക്കം കണ്ടെത്താനുള്ള ആദ്യഘട്ട ശ്രമങ്ങളാണു തുടങ്ങിയത്.
പെരുന്പാവൂരിൽനിന്ന് ഭീകര സംഘടനയായ അൽ ഖയ്ദയുമായി ബന്ധമുള്ള മൂന്നു പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ കൂടുതൽ പേരെ നിരീക്ഷണത്തിനു വിധേയമാക്കാൻ നിർദേശിച്ച സാഹചര്യത്തിലാണു നടപടി.
തീവ്രവാദബന്ധമുള്ള കൂടുതൽ പേർ സംസ്ഥാനത്തെ വിവിധ ഇതരസംസ്ഥാന തൊഴിലാളി ക്യാന്പുകളിലുണ്ടെന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെകൂടി അടിസ്ഥാനത്തിലാണു കർക്കശനടപടിയിലേക്കു നീങ്ങുന്നത്. ഇവരുടെ മാതൃ സംസ്ഥാനങ്ങളിലെ പോലീസിലേക്കു വിവരങ്ങൾ കൈമാറി കൃത്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണു തുടങ്ങിയത്.
ഇന്ത്യൻ പൗരത്വമുള്ളവർ മറ്റൊരു സംസ്ഥാനത്തിൽ ജോലി നോക്കുന്പോൾ അവരെ ഒരു തരത്തിലും പീഡിപ്പിക്കാൻ പാടില്ലെന്നത് അടക്കമുള്ള ഹൈക്കോടതി വിധികൾ നിലവിലുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിൽ ജനമൈത്രി പോലീസ്, ഇന്റലിജൻസ് സംവിധാനം എന്നിവയുടെ സഹായത്തോടെ ഇവരുടെ പ്രവർത്തനങ്ങൾ കൂടുതലായി നിരീക്ഷിക്കാനാണു നിർദേശം.
ബംഗ്ലാദേശിൽനിന്ന് എത്തി, പശ്ചിമ ബംഗാളിൽനിന്നു വ്യാജ തിരിച്ചറിയൽ രേഖ സംഘടിപ്പിച്ച് ഇവിടെയെത്തിയെന്നു കരുതുന്ന നിരവധി പേരുടെ കുറ്റകൃത്യ വിവരം അടക്കം ശേഖരിക്കും. കേന്ദ്ര ഏജൻസികളുടെയും അതതു സംസ്ഥാനങ്ങളിലെ പോലീസ്, ഇന്റലിജൻസ് സംവിധാനങ്ങളും വഴി വിവര ശേഖരണം നടത്താനാണു ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യ വളർന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾക്കു കൂടുതൽ സമയം വേണ്ടി വരില്ലെന്നാണു വിദഗ്ധോപദേശം. എന്നാൽ, പലപ്പോഴും ഇത് അധിക ജോലികളാകുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉപേക്ഷിക്കുകയായിരുന്നു.
സംസ്ഥാന പോലീസിന്റെ അനാസ്ഥ മുതലാക്കി തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പർ സെല്ലുകൾ സുരക്ഷിത താവളമായി കേരളം ഉപയോഗിക്കുന്നതായാണു കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ തീവ്രവാദ സാന്നിധ്യത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭ അടക്കം റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ ഫോണ് വിളികളും സോഷ്യൽ മീഡിയ ഉപയോഗവും അടക്കം നിരീക്ഷിച്ചാണു പലപ്പോഴും ഇത്തരക്കാരിലേക്ക് അന്വേഷണം എത്തുന്നത്.
വിദേശ തീവ്രവാദികളെ കൂടാതെ ആഭ്യന്തര തീവ്രവാദികളും ക്രിമിനൽ കേസുകളിലെ പ്രതികളും അടക്കം കേരളം സുരക്ഷിത കേന്ദ്രമാക്കാൻ ശ്രമിക്കുന്നെന്ന വിവരവുമുണ്ട്.
കേരളത്തിൽനിന്ന് അൽ ഖയ്ദയുടെ പാക്കിസ്ഥാൻ ഘടകവുമായി ബന്ധം പുലർത്തുന്നവരെ പിടികൂടിയ ആദ്യ സംഭവമാണിത്. കൂടുതൽ പേരെ നിരീക്ഷിക്കാൻ കേന്ദ്ര ഏജൻസികൾ ഇന്റലിജൻസിനോടു നിർദേശിച്ചിട്ടുണ്ട്.
പെരുന്പാവൂരിൽനിന്ന് ഭീകര സംഘടനയായ അൽ ഖയ്ദയുമായി ബന്ധമുള്ള മൂന്നു പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ കൂടുതൽ പേരെ നിരീക്ഷണത്തിനു വിധേയമാക്കാൻ നിർദേശിച്ച സാഹചര്യത്തിലാണു നടപടി.
തീവ്രവാദബന്ധമുള്ള കൂടുതൽ പേർ സംസ്ഥാനത്തെ വിവിധ ഇതരസംസ്ഥാന തൊഴിലാളി ക്യാന്പുകളിലുണ്ടെന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെകൂടി അടിസ്ഥാനത്തിലാണു കർക്കശനടപടിയിലേക്കു നീങ്ങുന്നത്. ഇവരുടെ മാതൃ സംസ്ഥാനങ്ങളിലെ പോലീസിലേക്കു വിവരങ്ങൾ കൈമാറി കൃത്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണു തുടങ്ങിയത്.
ഇന്ത്യൻ പൗരത്വമുള്ളവർ മറ്റൊരു സംസ്ഥാനത്തിൽ ജോലി നോക്കുന്പോൾ അവരെ ഒരു തരത്തിലും പീഡിപ്പിക്കാൻ പാടില്ലെന്നത് അടക്കമുള്ള ഹൈക്കോടതി വിധികൾ നിലവിലുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിൽ ജനമൈത്രി പോലീസ്, ഇന്റലിജൻസ് സംവിധാനം എന്നിവയുടെ സഹായത്തോടെ ഇവരുടെ പ്രവർത്തനങ്ങൾ കൂടുതലായി നിരീക്ഷിക്കാനാണു നിർദേശം.
ബംഗ്ലാദേശിൽനിന്ന് എത്തി, പശ്ചിമ ബംഗാളിൽനിന്നു വ്യാജ തിരിച്ചറിയൽ രേഖ സംഘടിപ്പിച്ച് ഇവിടെയെത്തിയെന്നു കരുതുന്ന നിരവധി പേരുടെ കുറ്റകൃത്യ വിവരം അടക്കം ശേഖരിക്കും. കേന്ദ്ര ഏജൻസികളുടെയും അതതു സംസ്ഥാനങ്ങളിലെ പോലീസ്, ഇന്റലിജൻസ് സംവിധാനങ്ങളും വഴി വിവര ശേഖരണം നടത്താനാണു ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യ വളർന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾക്കു കൂടുതൽ സമയം വേണ്ടി വരില്ലെന്നാണു വിദഗ്ധോപദേശം. എന്നാൽ, പലപ്പോഴും ഇത് അധിക ജോലികളാകുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉപേക്ഷിക്കുകയായിരുന്നു.
സംസ്ഥാന പോലീസിന്റെ അനാസ്ഥ മുതലാക്കി തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പർ സെല്ലുകൾ സുരക്ഷിത താവളമായി കേരളം ഉപയോഗിക്കുന്നതായാണു കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ തീവ്രവാദ സാന്നിധ്യത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭ അടക്കം റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ ഫോണ് വിളികളും സോഷ്യൽ മീഡിയ ഉപയോഗവും അടക്കം നിരീക്ഷിച്ചാണു പലപ്പോഴും ഇത്തരക്കാരിലേക്ക് അന്വേഷണം എത്തുന്നത്.
വിദേശ തീവ്രവാദികളെ കൂടാതെ ആഭ്യന്തര തീവ്രവാദികളും ക്രിമിനൽ കേസുകളിലെ പ്രതികളും അടക്കം കേരളം സുരക്ഷിത കേന്ദ്രമാക്കാൻ ശ്രമിക്കുന്നെന്ന വിവരവുമുണ്ട്.
കേരളത്തിൽനിന്ന് അൽ ഖയ്ദയുടെ പാക്കിസ്ഥാൻ ഘടകവുമായി ബന്ധം പുലർത്തുന്നവരെ പിടികൂടിയ ആദ്യ സംഭവമാണിത്. കൂടുതൽ പേരെ നിരീക്ഷിക്കാൻ കേന്ദ്ര ഏജൻസികൾ ഇന്റലിജൻസിനോടു നിർദേശിച്ചിട്ടുണ്ട്.