കടലിനെ തടുക്കാന്‍ ബുള്ളറ്റ് വുഡ്, ആനയ്ക്ക് ആന്‍ഡമാന്‍ വാഴ
കടലിനോളം തന്നെ പഴക്കമുണ്ട് കടലാക്രമണ കഥകള്‍ക്ക്. കാലമിത്ര പുരോഗമിച്ചിട്ടും കടലാക്രമണത്തെ തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ചുരുക്കം. പക്ഷേ ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകളില്‍ സുനാമിയെ തടഞ്ഞ ഒരു മരമുണ്ട്. സാക്ഷാല്‍ വെടിയുണ്ടകള്ക്കുപോലും തക ർക്കാനാവാത്ത കരുത്തന്. ബുള്ളറ്റ് വുഡ്.
ആന കൃഷി നശിപ്പിക്കുന്നതു പതിവാകുകയാണ്. വിശപ്പാണ് ആനയെ കൃഷി നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിനാല്‍ വിശപ്പകറ്റാന്‍ എന്തെങ്കിലും നല്കിയാല് അവ കൃഷിയിടങ്ങളിലേക്കിറങ്ങില്ലല്ലോ? ഒരു സൈക്കോളജിക്കല്‍ മൂവ്. ബര്‍മീസ് ചൂണ്ടപ്പനയും ആന്‍ഡമാനില്‍നിന്നുള്ള കാട്ടുവാഴയും 12 അടിയേ പൊങ്ങൂ. വനത്തിന്റെ അതിരുക ളിൽ ഇവയുണ്ടെങ്കിൽ ആനയ്ക്ക് ഇവ സ്വയം ഒടിച്ചുതിന്ന് വിശപ്പടക്കി മടങ്ങാം. നിറയെ അരിയുള്ള ഈ വാഴപ്പഴം മൃഗങ്ങള്‍ക്കു മാത്രമേ ഭക്ഷിക്കാന്‍ കഴിയൂ.
ഇതിന്റെ അരി തന്നെയാണ് വാഴവിത്തും. ആനകളിറങ്ങുന്ന വനാതിർത്തിയിൽ ഡ്രോണോ, ഹെലികോപ്റ്ററോ ഉപയോഗിച്ച് വിത്തു വിതറിയാല്‍ ആറുമാസത്തിനുള്ളില്‍ ഇവ വലുതാകും. ഒരു വര്‍ഷത്തിനുള്ളില്‍ കുലയ്ക്കും. ഒരു വാഴയില്‍ നിന്ന് 7000 വിത്തുവരെ ലഭിക്കും. പനയുടെയും വിത്തും ഇത്തരത്തില്‍ വിതറാം.
ഇങ്ങനെ വ്യത്യസ്തമായ സ സ്യങ്ങളെക്കുറിച്ചറിയണമെങ്കില് വെള്ളാനിക്കരയിലെ നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്ക് റിസോഴ്സസ് (എന്ബിപിജിആര്) പ്രാദേശിക കേന്ദ്രത്തിലെത്തണം.
ഇവിടെ സംരക്ഷിക്കുന്നത് കേരളത്തിലും ദക്ഷിണേന്ത്യയിലുമൊക്കെ വളര്‍ന്നിരുന്ന, നമ്മുടെയൊക്കെ ഓര്‍മയില്‍നിന്നു പോലും മാഞ്ഞു തുടങ്ങിയ പരമ്പരാഗത വിളകള്‍.
യഥാർഥത്തിലൊ രു സസ്യലൈബ്രറിയാണിത്. ഇവിടത്തെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജോസഫ് ജോണാണ് ബുള്ളറ്റ് വുഡിനെ കേരളത്തിലെത്തിച്ചിരിക്കുന്നത്. ചാവക്കാട് ബ്ലാങ്ങാട് കടല്‍ത്തീരത്ത് 100 തൈകള്‍ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. ഡോ. ജോസഫും ഡോ. കെ. പ്രദീപും ചേര്‍ന്നാണ് ആന്‍ഡമാന്‍ വാഴയെയും പനയെയും ആനശല്യം കുറയ്ക്കാനായി കേരളത്തിലെത്തിച്ചിരിക്കുന്നത്. ഇതും സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് വനാതിര്‍ത്തികളില്‍ നടാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
ബ്യൂറോയ്ക്കു കീഴില്‍ തൃശൂരുള്ള 25 ഏക്കറിലും ഏഴു ഡിഗ്രി സെല്‍ഷസില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീസറിനു സമാനമായ രണ്ട് മീഡിയം ടേം സ്റ്റോറേജുകളുലുമെല്ലാം(എംടിഎസ്) പരതിയാല്‍ കണ്ടെത്തുന്നത് ഒരു കാലത്തെ സസ്യലോകത്തിന്റെ ചരിത്രം തന്നെയാണ്. 3000 വിത്തുകള്‍ അടങ്ങുന്ന 50,000 വിത്തുപാക്കറ്റുകള്‍ സൂക്ഷിക്കാനുള്ള ശേഷിയുള്ള എംടിഎസില്‍ 20 വര്‍ഷം വരെ അങ്കുരണശേഷി നഷ്ടപ്പെടാതെ വിത്തുകള്‍ സൂക്ഷിക്കാനാകും.
കര്‍ഷകര്‍ക്കും ഉപയോഗിക്കാം ഈ സസ്യലൈബ്രറി
ശാസ്ത്രജ്ഞരുടെ പഠനാവശ്യങ്ങള്‍ക്കും താത്പര്യമുള്ള കര്‍ഷകര്‍ക്കും എന്ബിപിജിആര് ജനിതകശേഖരം ഉപയോഗി ക്കാം. കര്‍ഷകര്‍ക്ക് കൃഷിക്കായും വിത്തുകള്‍ ലഭിക്കും.
കൃഷിയിടങ്ങളില്‍ ജനിതകശേഖരം സംരക്ഷിക്കുന്ന ഓണ്‍ ഫാം കണ്സര്വേഷനുമുണ്ട്.
സ്വയം മുന്നോട്ടു വരുന്നവര്‍ക്ക് വിളകള്‍ സൗജന്യമായി കൃഷി ചെയ്യാന്‍ നല്‍കും. എന്നാല്‍ വിദേശത്തേക്കു കൊണ്ടുപോകാനോ, വ്യാവസായിക നഴ്സറി ഉത്പാദകര്‍ക്കോ ഇവ നല്‍കില്ല.
1400-ലധികം വെണ്ടയിനങ്ങള്‍, പച്ചക്കറികൾ, കയ്പില്ലാത്ത രുചിയേറെയുള്ള പാവല്‍ ഇനങ്ങളായ ഗാക്കും ഗന്റോലയും, എരുമപ്പാവല്‍, പോത്തുപാവല്‍, മഴയ്ക്കുമുമ്പ് വിളവെടുക്കാന്‍ സാധിക്കുന്ന കുടംപുളി, കുമാരിപത്രം കറ്റാര്‍വാഴ, നിക്കോബാര്‍ ചേമ്പ്, ആൻഡമാന്‍ വുഡ്പെപ്പറായ ചോയ്ജാല്, ജാഫ്ന മുരിങ്ങ, മധുരളൂവി, നാരകം, നിക്കോബാര്‍ ഓറഞ്ച്, വെളിച്ചെണ്ണയിലിട്ട് വെയിലത്തുവച്ചശേഷം ഉപ്പൂറ്റിയില്‍ തേച്ചാല്‍ വിണ്ടുകീറല്‍ മാറ്റുന്ന ബാള്‍സം ആപ്പിള്‍, ഇലക്കറിയായി ഉപയോഗിക്കുന്ന കുരുമുളക്, ഇലവാഴ, ഇലക്കറിയായി ഉപയോഗിക്കുന്ന ചുരുളി, റിച്ച് മെന്‍ സലാഡ്, പയ്യൂം എന്ന നിക്കോബാറി പഴം തുടങ്ങി 25 ഏക്കറിലേക്കിറങ്ങിയാല് ഇനവൈവിധ്യമാണ് ബ്യൂറോ ഒരുക്കുന്നത്.
കോകം തോട്ടത്തിൽ 70 ഇനം കുടംപുളിയും 210 ഇനം പ്ലാവും വളരുന്നു. കാട്ടുപ്ലാവ്, കുരങ്ങുപ്ലാവ് തുടങ്ങി കേരളത്തില്‍ അപൂര്‍വമായി കാണുന്ന പ്ലാവിനങ്ങള്‍ നിറയെ കായ്ക്കുന്നിവിടെ. വലി യ മാവുതോട്ടത്തിൽ നാട്ടുമാ വുകളാണു നിറയെ. മാന്പഴക്കാ ലമായാൽ മാവു നടത്തത്തിനായി തോട്ടം തുറക്കുകയായി.
ബുക്കുചെയ്തവർക്ക് ഈ സമയം തോട്ടത്തില്‍ കയറി വീണുകിടക്കുന്ന മാമ്പഴങ്ങള്‍ ഭക്ഷിക്കാം. വെട്ടി, മൂക്കട്ട, കൊരണ്ടി, പൂച്ച പഴങ്ങള്‍ എല്ലാ വര്‍ഷവും ലഭിക്കും. ചന്ദ്രക്കാരന്‍ പ്ലാവ്, പശക്കൊട്ട മുള്ളുളൂവി, കഴിക്കുന്ന കൂവളം എന്നിങ്ങനെ കണ്ടാല്‍ തീരാത്ത വൈവിധ്യങ്ങളാണ് ബ്യൂറോ ഒരുക്കുന്നത്.
ചായയില്‍ ഇട്ടുകുടിച്ചാന് രുചിക്കൂട്ടൊരുക്കുന്ന ഇഞ്ചിയും പരമ്പരാഗത നിക്കോബാറി ഇനമാണ്. പരമ്പരാഗത വിളകളെ സ്നേഹിക്കുന്നവര്‍ക്കും ഇവയെ ക്കുറിച്ചറിയാനാഗ്രഹിക്കുന്നവര്ക്കും ഇവിടെയെത്താം. വിത്തുകളും വിജ്ഞാനവും സ്വന്തമാക്കാം.
ഫോണ്‍:
ഡോ. ജോസഫ് ജോണ്‍
(പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്)
- 94478 89787, 0487-2370499
ഇ-മെയില്‍- nbpgr.thrissur@icar.gov.in
വെബ് സൈറ്റ്: www.nbpgr.ernet.in
ടോം ജോര്‍ജ്
മുള തുറക്കുന്ന ഭക്ഷ്യസാധ്യതകൾ
മുള വൈവിധ്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തു നില്ക്കുന്ന ഇന്ത്യ, ഇവയുടെ ഭക്ഷ്യ സാധ്യത വളരെ കുറച്ചു മാത്രമേ മുതലെടുക്കുന്നുള്ളൂ.
ഫിലിപ്പീന്‍സ്, ജപ്പാന്, തായ്വാന്, തായ്ലന്ഡ് എന്നിവിടങ്ങളില്‍ മുളയരിക്കും മുളംകൂമ്പിനും മുഖ്യസ്ഥാനമുണ്ട്. ശരീരത്തിനാവശ്യമായ വിവിധ മൂലകങ്ങള്‍, കൊഴുപ്പ്, പഞ്ചസാര, വിറ്റാമിന്‍ സി, കരോട്ടിന്‍, തയാമിന്‍, റിബോഫ്ളാവിന്, നിയാസില്‍ തുടങ്ങി പോഷകങ്ങളുടെ കലവറയാണ് മുള.
ഭക്ഷ്യയോഗ്യമായ മുളക്കൂമ്പുകളുടെ ഉത്പാദനം കേരളത്തില്‍ തൊഴില്സാധ്യതയു ണ്ടാക്കാന്‍ സാധിക്കുന്ന മേഖലയാണ്. മണ്ണിനു പുറത്ത് 15 മുതല്‍ 18 ഇഞ്ച് നീളം വരെ കൂമ്പു വന്നതിനു ശേഷം രാവിലെയോ വൈകുന്നേരമോ കൂമ്പ് എടുക്കുന്നതാണുത്തമം. കൂമ്പിന്റെ പുറംതോടു കളഞ്ഞ് ചുവട്ടില്‍നിന്നു പോള അടര്‍ത്തി കൊത്തിയരിഞ്ഞ് കടുകു വറുത്ത് വേവിക്കുക. ചവര്‍പ്പു മാറ്റുന്നതിനായി ചെറിയ കഷണം കുടംപുളി ചേര്‍ക്കാം. അരിഞ്ഞ മുളംകൂമ്പ് നന്നായി വെന്തതിനു ശേഷം തേങ്ങയും ഉണക്കമുളകും ചേര്‍ത്തരച്ച് മഞ്ഞളും കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം. ഇതു കൂടാതെ തുവരപ്പരിപ്പ് വേവിച്ച് അവിയലിനു ചേര്‍ക്കുന്ന അരപ്പും ചേര്‍ത്ത് ചാറോടു കൂടിയും ഉപയോഗിക്കാം.
നടീല്‍ രീതികള്‍
ആറു മുതല്‍ 10 മീറ്റര്‍ വരെ അകലത്തില്‍ മുളകള്‍ നടാം. തായ്വേരില്ലാത്തതിനാലും മണ്ണിനു പുറത്തേക്കു വേരുകള്‍ വ്യാപിക്കുന്നതിനാലും ഒരടി താഴ്ചയില്‍ നട്ടാല്‍ മതിയാകും. നടുന്ന സമയത്ത് ആവശ്യത്തിനു ജൈവവളം നല്കിയാല് പിന്നീടു വളപ്രയോഗം ഒഴിവാക്കാം.
ഒരേക്കര്‍ സ്ഥലത്ത് 200 മുതല്‍ 250 വരെ തൈകള്‍ നടാന്‍ സാധിക്കും. മുളയ്ക്ക് 45 മുതല്‍ 55 വരെ വര്‍ഷം ആയുസുണ്ടാകും. ബാല്‍ക്കോവ ഇനത്തില്‍പ്പെട്ട മുളയാണ് ഏറ്റവും ഡിമാന്‍ഡുള്ളതും വിലയേറിയതും. ഈ മുള എഴുപതു വര്‍ഷം വരെ നിലനില്ക്കുന്നു.
ഫോണ്‍: സുരേഷ്- 9447468077
സുരേഷ്കുമാര്‍ കളര്‍കോട്
കടലിനോളം തന്നെ പഴക്കമുണ്ട് കടലാക്രമണ കഥകള്‍ക്ക്. കാലമിത്ര പുരോഗമിച്ചിട്ടും കടലാക്രമണത്തെ തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ചുരുക്കം. പക്ഷേ ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകളില്‍ സുനാമിയെ തടഞ്ഞ ഒരു മരമുണ്ട്. സാക്ഷാല്‍ വെടിയുണ്ടകള്ക്കുപോലും തക ർക്കാനാവാത്ത കരുത്തന്. ബുള്ളറ്റ് വുഡ്.
ആന കൃഷി നശിപ്പിക്കുന്നതു പതിവാകുകയാണ്. വിശപ്പാണ് ആനയെ കൃഷി നശിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിനാല്‍ വിശപ്പകറ്റാന്‍ എന്തെങ്കിലും നല്കിയാല് അവ കൃഷിയിടങ്ങളിലേക്കിറങ്ങില്ലല്ലോ? ഒരു സൈക്കോളജിക്കല്‍ മൂവ്. ബര്‍മീസ് ചൂണ്ടപ്പനയും ആന്‍ഡമാനില്‍നിന്നുള്ള കാട്ടുവാഴയും 12 അടിയേ പൊങ്ങൂ. വനത്തിന്റെ അതിരുക ളിൽ ഇവയുണ്ടെങ്കിൽ ആനയ്ക്ക് ഇവ സ്വയം ഒടിച്ചുതിന്ന് വിശപ്പടക്കി മടങ്ങാം. നിറയെ അരിയുള്ള ഈ വാഴപ്പഴം മൃഗങ്ങള്‍ക്കു മാത്രമേ ഭക്ഷിക്കാന്‍ കഴിയൂ.
ഇതിന്റെ അരി തന്നെയാണ് വാഴവിത്തും. ആനകളിറങ്ങുന്ന വനാതിർത്തിയിൽ ഡ്രോണോ, ഹെലികോപ്റ്ററോ ഉപയോഗിച്ച് വിത്തു വിതറിയാല്‍ ആറുമാസത്തിനുള്ളില്‍ ഇവ വലുതാകും. ഒരു വര്‍ഷത്തിനുള്ളില്‍ കുലയ്ക്കും. ഒരു വാഴയില്‍ നിന്ന് 7000 വിത്തുവരെ ലഭിക്കും. പനയുടെയും വിത്തും ഇത്തരത്തില്‍ വിതറാം.
ഇങ്ങനെ വ്യത്യസ്തമായ സ സ്യങ്ങളെക്കുറിച്ചറിയണമെങ്കില് വെള്ളാനിക്കരയിലെ നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്ക് റിസോഴ്സസ് (എന്ബിപിജിആര്) പ്രാദേശിക കേന്ദ്രത്തിലെത്തണം.
ഇവിടെ സംരക്ഷിക്കുന്നത് കേരളത്തിലും ദക്ഷിണേന്ത്യയിലുമൊക്കെ വളര്‍ന്നിരുന്ന, നമ്മുടെയൊക്കെ ഓര്‍മയില്‍നിന്നു പോലും മാഞ്ഞു തുടങ്ങിയ പരമ്പരാഗത വിളകള്‍.
യഥാർഥത്തിലൊ രു സസ്യലൈബ്രറിയാണിത്. ഇവിടത്തെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജോസഫ് ജോണാണ് ബുള്ളറ്റ് വുഡിനെ കേരളത്തിലെത്തിച്ചിരിക്കുന്നത്. ചാവക്കാട് ബ്ലാങ്ങാട് കടല്‍ത്തീരത്ത് 100 തൈകള്‍ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. ഡോ. ജോസഫും ഡോ. കെ. പ്രദീപും ചേര്‍ന്നാണ് ആന്‍ഡമാന്‍ വാഴയെയും പനയെയും ആനശല്യം കുറയ്ക്കാനായി കേരളത്തിലെത്തിച്ചിരിക്കുന്നത്. ഇതും സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് വനാതിര്‍ത്തികളില്‍ നടാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
ബ്യൂറോയ്ക്കു കീഴില്‍ തൃശൂരുള്ള 25 ഏക്കറിലും ഏഴു ഡിഗ്രി സെല്‍ഷസില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീസറിനു സമാനമായ രണ്ട് മീഡിയം ടേം സ്റ്റോറേജുകളുലുമെല്ലാം(എംടിഎസ്) പരതിയാല്‍ കണ്ടെത്തുന്നത് ഒരു കാലത്തെ സസ്യലോകത്തിന്റെ ചരിത്രം തന്നെയാണ്. 3000 വിത്തുകള്‍ അടങ്ങുന്ന 50,000 വിത്തുപാക്കറ്റുകള്‍ സൂക്ഷിക്കാനുള്ള ശേഷിയുള്ള എംടിഎസില്‍ 20 വര്‍ഷം വരെ അങ്കുരണശേഷി നഷ്ടപ്പെടാതെ വിത്തുകള്‍ സൂക്ഷിക്കാനാകും.
കര്‍ഷകര്‍ക്കും ഉപയോഗിക്കാം ഈ സസ്യലൈബ്രറി
ശാസ്ത്രജ്ഞരുടെ പഠനാവശ്യങ്ങള്‍ക്കും താത്പര്യമുള്ള കര്‍ഷകര്‍ക്കും എന്ബിപിജിആര് ജനിതകശേഖരം ഉപയോഗി ക്കാം. കര്‍ഷകര്‍ക്ക് കൃഷിക്കായും വിത്തുകള്‍ ലഭിക്കും.
കൃഷിയിടങ്ങളില്‍ ജനിതകശേഖരം സംരക്ഷിക്കുന്ന ഓണ്‍ ഫാം കണ്സര്വേഷനുമുണ്ട്.
സ്വയം മുന്നോട്ടു വരുന്നവര്‍ക്ക് വിളകള്‍ സൗജന്യമായി കൃഷി ചെയ്യാന്‍ നല്‍കും. എന്നാല്‍ വിദേശത്തേക്കു കൊണ്ടുപോകാനോ, വ്യാവസായിക നഴ്സറി ഉത്പാദകര്‍ക്കോ ഇവ നല്‍കില്ല.
1400-ലധികം വെണ്ടയിനങ്ങള്‍, പച്ചക്കറികൾ, കയ്പില്ലാത്ത രുചിയേറെയുള്ള പാവല്‍ ഇനങ്ങളായ ഗാക്കും ഗന്റോലയും, എരുമപ്പാവല്‍, പോത്തുപാവല്‍, മഴയ്ക്കുമുമ്പ് വിളവെടുക്കാന്‍ സാധിക്കുന്ന കുടംപുളി, കുമാരിപത്രം കറ്റാര്‍വാഴ, നിക്കോബാര്‍ ചേമ്പ്, ആൻഡമാന്‍ വുഡ്പെപ്പറായ ചോയ്ജാല്, ജാഫ്ന മുരിങ്ങ, മധുരളൂവി, നാരകം, നിക്കോബാര്‍ ഓറഞ്ച്, വെളിച്ചെണ്ണയിലിട്ട് വെയിലത്തുവച്ചശേഷം ഉപ്പൂറ്റിയില്‍ തേച്ചാല്‍ വിണ്ടുകീറല്‍ മാറ്റുന്ന ബാള്‍സം ആപ്പിള്‍, ഇലക്കറിയായി ഉപയോഗിക്കുന്ന കുരുമുളക്, ഇലവാഴ, ഇലക്കറിയായി ഉപയോഗിക്കുന്ന ചുരുളി, റിച്ച് മെന്‍ സലാഡ്, പയ്യൂം എന്ന നിക്കോബാറി പഴം തുടങ്ങി 25 ഏക്കറിലേക്കിറങ്ങിയാല് ഇനവൈവിധ്യമാണ് ബ്യൂറോ ഒരുക്കുന്നത്.
കോകം തോട്ടത്തിൽ 70 ഇനം കുടംപുളിയും 210 ഇനം പ്ലാവും വളരുന്നു. കാട്ടുപ്ലാവ്, കുരങ്ങുപ്ലാവ് തുടങ്ങി കേരളത്തില്‍ അപൂര്‍വമായി കാണുന്ന പ്ലാവിനങ്ങള്‍ നിറയെ കായ്ക്കുന്നിവിടെ. വലി യ മാവുതോട്ടത്തിൽ നാട്ടുമാ വുകളാണു നിറയെ. മാന്പഴക്കാ ലമായാൽ മാവു നടത്തത്തിനായി തോട്ടം തുറക്കുകയായി.
ബുക്കുചെയ്തവർക്ക് ഈ സമയം തോട്ടത്തില്‍ കയറി വീണുകിടക്കുന്ന മാമ്പഴങ്ങള്‍ ഭക്ഷിക്കാം. വെട്ടി, മൂക്കട്ട, കൊരണ്ടി, പൂച്ച പഴങ്ങള്‍ എല്ലാ വര്‍ഷവും ലഭിക്കും. ചന്ദ്രക്കാരന്‍ പ്ലാവ്, പശക്കൊട്ട മുള്ളുളൂവി, കഴിക്കുന്ന കൂവളം എന്നിങ്ങനെ കണ്ടാല്‍ തീരാത്ത വൈവിധ്യങ്ങളാണ് ബ്യൂറോ ഒരുക്കുന്നത്.
ചായയില്‍ ഇട്ടുകുടിച്ചാന് രുചിക്കൂട്ടൊരുക്കുന്ന ഇഞ്ചിയും പരമ്പരാഗത നിക്കോബാറി ഇനമാണ്. പരമ്പരാഗത വിളകളെ സ്നേഹിക്കുന്നവര്‍ക്കും ഇവയെ ക്കുറിച്ചറിയാനാഗ്രഹിക്കുന്നവര്ക്കും ഇവിടെയെത്താം. വിത്തുകളും വിജ്ഞാനവും സ്വന്തമാക്കാം.
ഫോണ്‍:
ഡോ. ജോസഫ് ജോണ്‍
(പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്)
- 94478 89787, 0487-2370499
ഇ-മെയില്‍- nbpgr.thrissur@icar.gov.in
വെബ് സൈറ്റ്: www.nbpgr.ernet.in
ടോം ജോര്‍ജ്
മുള തുറക്കുന്ന ഭക്ഷ്യസാധ്യതകൾ
മുള വൈവിധ്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തു നില്ക്കുന്ന ഇന്ത്യ, ഇവയുടെ ഭക്ഷ്യ സാധ്യത വളരെ കുറച്ചു മാത്രമേ മുതലെടുക്കുന്നുള്ളൂ.
ഫിലിപ്പീന്‍സ്, ജപ്പാന്, തായ്വാന്, തായ്ലന്ഡ് എന്നിവിടങ്ങളില്‍ മുളയരിക്കും മുളംകൂമ്പിനും മുഖ്യസ്ഥാനമുണ്ട്. ശരീരത്തിനാവശ്യമായ വിവിധ മൂലകങ്ങള്‍, കൊഴുപ്പ്, പഞ്ചസാര, വിറ്റാമിന്‍ സി, കരോട്ടിന്‍, തയാമിന്‍, റിബോഫ്ളാവിന്, നിയാസില്‍ തുടങ്ങി പോഷകങ്ങളുടെ കലവറയാണ് മുള.
ഭക്ഷ്യയോഗ്യമായ മുളക്കൂമ്പുകളുടെ ഉത്പാദനം കേരളത്തില്‍ തൊഴില്സാധ്യതയു ണ്ടാക്കാന്‍ സാധിക്കുന്ന മേഖലയാണ്. മണ്ണിനു പുറത്ത് 15 മുതല്‍ 18 ഇഞ്ച് നീളം വരെ കൂമ്പു വന്നതിനു ശേഷം രാവിലെയോ വൈകുന്നേരമോ കൂമ്പ് എടുക്കുന്നതാണുത്തമം. കൂമ്പിന്റെ പുറംതോടു കളഞ്ഞ് ചുവട്ടില്‍നിന്നു പോള അടര്‍ത്തി കൊത്തിയരിഞ്ഞ് കടുകു വറുത്ത് വേവിക്കുക. ചവര്‍പ്പു മാറ്റുന്നതിനായി ചെറിയ കഷണം കുടംപുളി ചേര്‍ക്കാം. അരിഞ്ഞ മുളംകൂമ്പ് നന്നായി വെന്തതിനു ശേഷം തേങ്ങയും ഉണക്കമുളകും ചേര്‍ത്തരച്ച് മഞ്ഞളും കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം. ഇതു കൂടാതെ തുവരപ്പരിപ്പ് വേവിച്ച് അവിയലിനു ചേര്‍ക്കുന്ന അരപ്പും ചേര്‍ത്ത് ചാറോടു കൂടിയും ഉപയോഗിക്കാം.
നടീല്‍ രീതികള്‍
ആറു മുതല്‍ 10 മീറ്റര്‍ വരെ അകലത്തില്‍ മുളകള്‍ നടാം. തായ്വേരില്ലാത്തതിനാലും മണ്ണിനു പുറത്തേക്കു വേരുകള്‍ വ്യാപിക്കുന്നതിനാലും ഒരടി താഴ്ചയില്‍ നട്ടാല്‍ മതിയാകും. നടുന്ന സമയത്ത് ആവശ്യത്തിനു ജൈവവളം നല്കിയാല് പിന്നീടു വളപ്രയോഗം ഒഴിവാക്കാം.
ഒരേക്കര്‍ സ്ഥലത്ത് 200 മുതല്‍ 250 വരെ തൈകള്‍ നടാന്‍ സാധിക്കും. മുളയ്ക്ക് 45 മുതല്‍ 55 വരെ വര്‍ഷം ആയുസുണ്ടാകും. ബാല്‍ക്കോവ ഇനത്തില്‍പ്പെട്ട മുളയാണ് ഏറ്റവും ഡിമാന്‍ഡുള്ളതും വിലയേറിയതും. ഈ മുള എഴുപതു വര്‍ഷം വരെ നിലനില്ക്കുന്നു.
ഫോണ്‍: സുരേഷ്- 9447468077
സുരേഷ്കുമാര്‍ കളര്‍കോട്