കോഴിക്കോട്: മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ഏക്കർ കൃഷിസ്ഥലം പരിസ്ഥിതിലോല മേഖലയാക്കി കർഷകരെ കുടിയിറക്കാനുള്ള ഗൂഢനീക്കത്തിനെതിരേ മലയോര കർഷകർ വൻ പ്രക്ഷോഭത്തിനു തയാറെടുക്കുന്നു.
മേഖലയിലെ മുഴുവൻ കർഷകസംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ഒന്നുചേർന്ന് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ രൂപംനൽകിയ കർഷകരക്ഷാ സമിതിയാണ് പ്രക്ഷോഭപരിപാടികൾക്കു ചുക്കാൻ പിടിക്കുന്നത്. സമരപരന്പരകളുടെ ആദ്യഭാഗമായി 28നും 29നും ‘അതിജീവനത്തിനായുള്ള കർഷക പടപ്പുറപ്പാട്’ എന്ന പേരിൽ വൻ പ്രതിഷേധയാത്ര സംഘടിപ്പിക്കുന്നുണ്ട്. ബിഷപ് മാർ റെമിജിയോസ് നയിക്കുന്ന യാത്ര 28ന് പൂഴിത്തോട്ടിൽനിന്നാരംഭിച്ച് ചെന്പനോട, മുതുകാട്, ചക്കിട്ടപാറ, നരിനട, കൂരാച്ചുണ്ട്, കല്ലാനോട്, കരിയത്തുംപാറ, കക്കയം, തലയാട് തുടങ്ങിയ കേന്ദ്രങ്ങളിലൂടെ 29ന് അടിവാരത്ത് സമാപിക്കും.
മേഖലയിലെ മുഴുവൻ കർഷകസംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ഒന്നുചേർന്ന് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ രൂപംനൽകിയ കർഷകരക്ഷാ സമിതിയാണ് പ്രക്ഷോഭപരിപാടികൾക്കു ചുക്കാൻ പിടിക്കുന്നത്. സമരപരന്പരകളുടെ ആദ്യഭാഗമായി 28നും 29നും ‘അതിജീവനത്തിനായുള്ള കർഷക പടപ്പുറപ്പാട്’ എന്ന പേരിൽ വൻ പ്രതിഷേധയാത്ര സംഘടിപ്പിക്കുന്നുണ്ട്. ബിഷപ് മാർ റെമിജിയോസ് നയിക്കുന്ന യാത്ര 28ന് പൂഴിത്തോട്ടിൽനിന്നാരംഭിച്ച് ചെന്പനോട, മുതുകാട്, ചക്കിട്ടപാറ, നരിനട, കൂരാച്ചുണ്ട്, കല്ലാനോട്, കരിയത്തുംപാറ, കക്കയം, തലയാട് തുടങ്ങിയ കേന്ദ്രങ്ങളിലൂടെ 29ന് അടിവാരത്ത് സമാപിക്കും.