കൊച്ചി: സംസ്ഥാനത്ത് രഹസ്യനിരീക്ഷണവും "ഓപ്പറേഷന് ഭായി’പോലുള്ള റെയ്ഡ് നടപടികളും നടത്തിയിട്ടും അതിഥി തൊഴിലാളി ക്യാമ്പുകളില്‍ തീവ്രവാദ പ്രവർത്തനങ്ങളടക്കം സജീവം. അതിഥിതൊഴിലാളികളുടെ ലഹരിവ്യാപാരവും ഉപയോഗവും ഇല്ലാതാക്കാനുള്ള ഓപ്പറേഷനായിരുന്നു ഓപ്പറേഷന് ഭായി. എന്നാല്‍ ധനസമാഹരണത്തിനായി അതിഥി തൊഴിലാളികള്‍ മയക്കുമരുന്നു കച്ചവടം പ്രധാന ബിസിനസാക്കി മാറ്റിയിട്ടും അതിനെ ഫലപ്രദമായി തടയാൻ സംസ്ഥാന സര്‍ക്കാരിനു സാധിച്ചില്ല. ഭീകരർ ഉൾപ്പെടെ തൊഴിലാളി ക്യാന്പുകളില്‍ സുഖമായി കഴിഞ്ഞു.
നിരീക്ഷണ നടപടികളും റെയ്ഡുകളും പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്നതാണു വസ്തുത. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തി കേരളത്തില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ അതതു പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കണമെന്നുണ്ട്. എന്നാൽ ഇവരുടെ കൃത്യമായ എണ്ണം പോലും സര്‍ക്കാരിന്റെ പക്കലില്ല. എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാകുമ്പോള്‍ മാത്രം ആ മേഖലയിലെ തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുന്ന രീതിയാണു നിലവിലുള്ളത്.
തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന കരാറുകാരനും ഇവര്‍ക്ക് താമസമൊരുക്കുന്ന വീട്ടുടമകളും ഇവരുടെ വിവരങ്ങള്‍, ഫോട്ടോ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ പോലീസിനു സമര്‍പ്പിക്കണമെന്നുണ്ടെങ്കിലും ഇതും പ്രാവര്‍ത്തികമാകുന്നില്ല. ഭീകരര്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളം താവളമാക്കാന്‍ കാരണവും ഇതുതന്നെ. എറണാകുളത്തുനിന്നു പിടിയിലായ മൂന്നു പേരും തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും നല്‍കിയാണു വീട് സംഘടിപ്പിച്ചത്.
പെരുമ്പാവൂരില്‍ നിയമവിദ്യാർഥിനിയായ ജിഷയെ ഇതരസംസ്ഥാന തൊഴിലാളി പീഡിപ്പിച്ചു കൊന്ന കേസ് ഉണ്ടായപ്പോള്‍ മുതല്‍ ഉയര്‍ന്ന ആവശ്യമാണ് ഇതര സംസ്ഥാനക്കാരുടെ കണക്കു രേഖപ്പെടുത്തണമെന്നത്.
ലോക്ഡൗണ്‍ സമയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചു നാട്ടിലേക്കു പോകുകയും പിന്നീടു കൂട്ടമായി തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇവരുടെ മടങ്ങിവരവിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
നിരീക്ഷണ നടപടികളും റെയ്ഡുകളും പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്നതാണു വസ്തുത. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തി കേരളത്തില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ അതതു പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കണമെന്നുണ്ട്. എന്നാൽ ഇവരുടെ കൃത്യമായ എണ്ണം പോലും സര്‍ക്കാരിന്റെ പക്കലില്ല. എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാകുമ്പോള്‍ മാത്രം ആ മേഖലയിലെ തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുന്ന രീതിയാണു നിലവിലുള്ളത്.
തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന കരാറുകാരനും ഇവര്‍ക്ക് താമസമൊരുക്കുന്ന വീട്ടുടമകളും ഇവരുടെ വിവരങ്ങള്‍, ഫോട്ടോ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ പോലീസിനു സമര്‍പ്പിക്കണമെന്നുണ്ടെങ്കിലും ഇതും പ്രാവര്‍ത്തികമാകുന്നില്ല. ഭീകരര്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളം താവളമാക്കാന്‍ കാരണവും ഇതുതന്നെ. എറണാകുളത്തുനിന്നു പിടിയിലായ മൂന്നു പേരും തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും നല്‍കിയാണു വീട് സംഘടിപ്പിച്ചത്.
പെരുമ്പാവൂരില്‍ നിയമവിദ്യാർഥിനിയായ ജിഷയെ ഇതരസംസ്ഥാന തൊഴിലാളി പീഡിപ്പിച്ചു കൊന്ന കേസ് ഉണ്ടായപ്പോള്‍ മുതല്‍ ഉയര്‍ന്ന ആവശ്യമാണ് ഇതര സംസ്ഥാനക്കാരുടെ കണക്കു രേഖപ്പെടുത്തണമെന്നത്.
ലോക്ഡൗണ്‍ സമയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചു നാട്ടിലേക്കു പോകുകയും പിന്നീടു കൂട്ടമായി തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇവരുടെ മടങ്ങിവരവിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.