കോഴിക്കോട് : ഇതരസംസ്ഥാന തൊഴിലാളികളുടെ മറവിൽ സംസ്ഥാനത്ത് ഒളിച്ചുകഴിയവേ പിടിയിലയ കൊടുംകുറ്റവാളികൾ മാവോയിസ്റ്റ് നേതാവും ബോഡോ തീവ്രവാദിയും വരെ ഉൾപ്പെട്ടിരുന്നു. ജാര്‍ഖണ്ഡില്‍ 11 പോലീസുകാരെ വധിച്ച കേസിലെ പിടികിട്ടാപ്പുള്ളി മാവോയിസ്റ്റ് നേതാവ് ജിതേന്ദര്‍ ഓറത്തെ അങ്കമാലിയിൽ പിടിയിലായത് 2015 ഒക്ടോബര്‍ പത്തിനായിരുന്നു.
തൊട്ടു പിന്നാലെയാണ് നിരോധിത തീവ്രവാദ സംഘടനയായ നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (സോങ്ബിജിത്ത് വിഭാഗം) ഓര്‍ഗനൈസിംഗ് സെക്രട്ടറിയും സംഘടനയുടെ പതിനാറാം ബറ്റാലിയന് സേനാ കമാന്‍ഡറുമായ ബി.എല്‍. ദിന്‍ഗ (ലിബിയോണ്‍ ബസുമതാരി -64)യെ കോഴിക്കോട്ടുനിന്ന് പോലീസ് പിടികൂടിയത്. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ മറ്റു സംസ്ഥാനങ്ങളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ അന്വേഷണ ഏജന്‍സികളെ വെട്ടിച്ച് കേരളത്തിലേക്ക് എത്തുന്നുണ്ട്.
ഇ തേത്തുടര്‍ന്ന് മറുനാടന്‍ തൊഴിലാളികളുടെ ബയോമെട്രിക് വിവരശേഖരണം നടത്താന്‍ പോലീസ് പദ്ധതി നടപ്പാക്കിയിരുന്നു. കോഴിക്കോട് സിറ്റിയിലെ നടക്കാവ് ജനമൈത്രി പോലീസായിരുന്നു പദ്ധതി ആദ്യം നടപ്പാക്കിയത്. അത്യാധുനിക സംവിധാനങ്ങളോടെയായിരുന്നു ബയോമെട്രിക് വിവരശേഖരണം ആരംഭിച്ചത്. ആധാര്‍ കാര്‍ഡ് മാതൃകയില്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്കായിരുന്നു നടക്കാവ് ജനമൈത്രി പോലീസ് തുടക്കമിട്ടത്. പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഇതര സംസ്ഥാനക്കാരെ സ്റ്റേഷനിലത്തെിച്ച് അവരുടെ പത്ത് വിരലുകളും ബയോമെട്രിക് സ്കാനര്‍ ഉപയോഗിച്ച് കംപ്യൂട്ടറില്‍ ശേഖരിക്കുന്നതാണ് യൂണിവേഴ്സല്‍ ബ്രദര്‍ഹുഡ് ആന്‍ഡ് സേഫ്റ്റി മാനനേജ്മെന്റ് സിസ്റ്റം. തൊഴിലാളികള്‍ നല്കുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് ഉറപ്പുവരുത്താനായി ഒരു സംവിധാനവും ഒരുക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് നിയമവിരുദ്ധമാണെന്ന അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് പദ്ധതി ഒഴിവാക്കി. 2016 ജൂണില്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം വരെ നടന്നിരുന്നു.
തൊട്ടു പിന്നാലെയാണ് നിരോധിത തീവ്രവാദ സംഘടനയായ നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (സോങ്ബിജിത്ത് വിഭാഗം) ഓര്‍ഗനൈസിംഗ് സെക്രട്ടറിയും സംഘടനയുടെ പതിനാറാം ബറ്റാലിയന് സേനാ കമാന്‍ഡറുമായ ബി.എല്‍. ദിന്‍ഗ (ലിബിയോണ്‍ ബസുമതാരി -64)യെ കോഴിക്കോട്ടുനിന്ന് പോലീസ് പിടികൂടിയത്. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ മറ്റു സംസ്ഥാനങ്ങളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ അന്വേഷണ ഏജന്‍സികളെ വെട്ടിച്ച് കേരളത്തിലേക്ക് എത്തുന്നുണ്ട്.
ഇ തേത്തുടര്‍ന്ന് മറുനാടന്‍ തൊഴിലാളികളുടെ ബയോമെട്രിക് വിവരശേഖരണം നടത്താന്‍ പോലീസ് പദ്ധതി നടപ്പാക്കിയിരുന്നു. കോഴിക്കോട് സിറ്റിയിലെ നടക്കാവ് ജനമൈത്രി പോലീസായിരുന്നു പദ്ധതി ആദ്യം നടപ്പാക്കിയത്. അത്യാധുനിക സംവിധാനങ്ങളോടെയായിരുന്നു ബയോമെട്രിക് വിവരശേഖരണം ആരംഭിച്ചത്. ആധാര്‍ കാര്‍ഡ് മാതൃകയില്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്കായിരുന്നു നടക്കാവ് ജനമൈത്രി പോലീസ് തുടക്കമിട്ടത്. പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഇതര സംസ്ഥാനക്കാരെ സ്റ്റേഷനിലത്തെിച്ച് അവരുടെ പത്ത് വിരലുകളും ബയോമെട്രിക് സ്കാനര്‍ ഉപയോഗിച്ച് കംപ്യൂട്ടറില്‍ ശേഖരിക്കുന്നതാണ് യൂണിവേഴ്സല്‍ ബ്രദര്‍ഹുഡ് ആന്‍ഡ് സേഫ്റ്റി മാനനേജ്മെന്റ് സിസ്റ്റം. തൊഴിലാളികള്‍ നല്കുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് ഉറപ്പുവരുത്താനായി ഒരു സംവിധാനവും ഒരുക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് നിയമവിരുദ്ധമാണെന്ന അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് പദ്ധതി ഒഴിവാക്കി. 2016 ജൂണില്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം വരെ നടന്നിരുന്നു.