തിരുവനന്തപുരം: മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങൾ വിശ്വാസികളുടെ സഭാ ജീവിതത്തിന്റെയും പാരന്പര്യങ്ങളുടെയും അപ്പസ്തോലിക അടിത്തറയെ കൂടുതൽ ബലപ്പെടുത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ 1930-ൽ നടന്ന മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് അയച്ച സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. സഭയുടെ യുവതലമുറയ്ക്ക് തങ്ങളുടെ സഭാ ജീവിതത്തിനും വിശുദ്ധ ജീവിതത്തിനും ഈ ആഘോഷങ്ങൾ പ്രചോദനമാകും. മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന് കൈമാറ്റം ചെയ്യപ്പെട്ടുകിട്ടിയ ആത്മീയ പാരന്പര്യം, യേശുക്രിസ്തു വാഗ്ദാനം ചെയ്ത രക്ഷയ്ക്ക് ആനന്ദകരമായ സാക്ഷ്യം നൽകുന്നതിനും, യേശുവിന്റെ കരുണാദ്രമായ സ്നേഹം ദരിദ്രർക്കും അധസ്ഥിതർക്കും പ്രത്യേകിച്ച് ഈ ലോകത്തെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ടവർക്കും നൽകുന്നതിന് സഹായകരമാകുമെന്ന് താൻ വിശ്വസിക്കുന്നതായി മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു. അതുപോലെ ഇതര ക്രൈസ്തവ സമൂഹങ്ങളോടും വിവിധ മതസംസ്കാരങ്ങളോടും തുടർന്നു വരുന്ന ആശയ സംവാദങ്ങളിലൂടെ മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി ആഴമുള്ള സഹവർത്തിത്വവും സാഹോദര്യത്തിൽ ഊന്നിയ സഹകരണവും നൽകുന്ന ഒരു ശാശ്വതമായ സംസ്കാരം കെട്ടിപ്പടുക്കുവാൻ കഴിയുമെന്ന് മാർപ്പാപ്പ പറഞ്ഞു.
മലങ്കര കത്തോലിക്കാ സഭാ സമൂഹത്തെ അപ്പസ്തോലനായ തോമാശ്ലീഹായുടെ സംരക്ഷണത്തിനായി സമർപ്പിക്കുന്നു എന്ന് പ്രാർഥിച്ചുകൊണ്ടാണ് മാർപ്പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ആണ് മാർപ്പാപ്പയുടെ സന്ദേശം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് അയച്ചു കൊടുത്തത്.
ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ 1930-ൽ നടന്ന മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് അയച്ച സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. സഭയുടെ യുവതലമുറയ്ക്ക് തങ്ങളുടെ സഭാ ജീവിതത്തിനും വിശുദ്ധ ജീവിതത്തിനും ഈ ആഘോഷങ്ങൾ പ്രചോദനമാകും. മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന് കൈമാറ്റം ചെയ്യപ്പെട്ടുകിട്ടിയ ആത്മീയ പാരന്പര്യം, യേശുക്രിസ്തു വാഗ്ദാനം ചെയ്ത രക്ഷയ്ക്ക് ആനന്ദകരമായ സാക്ഷ്യം നൽകുന്നതിനും, യേശുവിന്റെ കരുണാദ്രമായ സ്നേഹം ദരിദ്രർക്കും അധസ്ഥിതർക്കും പ്രത്യേകിച്ച് ഈ ലോകത്തെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ടവർക്കും നൽകുന്നതിന് സഹായകരമാകുമെന്ന് താൻ വിശ്വസിക്കുന്നതായി മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു. അതുപോലെ ഇതര ക്രൈസ്തവ സമൂഹങ്ങളോടും വിവിധ മതസംസ്കാരങ്ങളോടും തുടർന്നു വരുന്ന ആശയ സംവാദങ്ങളിലൂടെ മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി ആഴമുള്ള സഹവർത്തിത്വവും സാഹോദര്യത്തിൽ ഊന്നിയ സഹകരണവും നൽകുന്ന ഒരു ശാശ്വതമായ സംസ്കാരം കെട്ടിപ്പടുക്കുവാൻ കഴിയുമെന്ന് മാർപ്പാപ്പ പറഞ്ഞു.
മലങ്കര കത്തോലിക്കാ സഭാ സമൂഹത്തെ അപ്പസ്തോലനായ തോമാശ്ലീഹായുടെ സംരക്ഷണത്തിനായി സമർപ്പിക്കുന്നു എന്ന് പ്രാർഥിച്ചുകൊണ്ടാണ് മാർപ്പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ആണ് മാർപ്പാപ്പയുടെ സന്ദേശം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് അയച്ചു കൊടുത്തത്.