തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സ്വീകരണ ചടങ്ങിൽ സ്ഥാനാർഥികൾക്കു ഹാരവും ബൊക്കയും ഷാളും വേണ്ടെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം.
വോട്ട് അഭ്യർഥിച്ചുള്ള ഭവനസന്ദർശനത്തിന് സ്ഥാനാർഥി ഉൾപ്പടെ പരമാവധി അഞ്ചുപേർ മതിയെന്നും ഭവന സന്ദർശനത്തിനെത്തുന്നവർ വീടുകളിൽ പ്രവേശിക്കരുതെന്നും സർവകക്ഷിയോഗത്തിൽ നൽകിയ കരട് നിർദേശത്തിലുണ്ട്.
ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയ്ക്കു ശേഷം തയാറാക്കിയ കോവിഡ് മാനദണ്ഡപ്രകാരമുള്ള ചട്ടങ്ങൾക്ക് യോഗത്തിലെ നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ രൂപം കൊടു ക്കും.
പ്രചാരണത്തിനു സമൂഹമാധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കണം. പൊതുയോഗങ്ങൾക്ക് പോലീസിന്റെ മുൻകൂർ അനുമതിയും വേണം.
പോളിംഗ് ബൂത്തിൽ ഒരേസമയം മൂന്നുപേർ മാത്രം. സാമൂഹിക അകലം നിർബന്ധം. സ്ഥാനാർഥി കോവിഡ് പോസിറ്റീവാകുകയോ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ആരെങ്കിലും ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്താൽ പരിശോധനാഫലം നെഗറ്റീവായ ശേഷം മാത്രമേ പ്രചാരണത്തിനിറങ്ങാൻ പാടുള്ളു.
പത്രികാ സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം നിർദേശകനും മറ്റൊരാളും കൂടി മതി.
വോട്ട് അഭ്യർഥിച്ചുള്ള ഭവനസന്ദർശനത്തിന് സ്ഥാനാർഥി ഉൾപ്പടെ പരമാവധി അഞ്ചുപേർ മതിയെന്നും ഭവന സന്ദർശനത്തിനെത്തുന്നവർ വീടുകളിൽ പ്രവേശിക്കരുതെന്നും സർവകക്ഷിയോഗത്തിൽ നൽകിയ കരട് നിർദേശത്തിലുണ്ട്.
ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയ്ക്കു ശേഷം തയാറാക്കിയ കോവിഡ് മാനദണ്ഡപ്രകാരമുള്ള ചട്ടങ്ങൾക്ക് യോഗത്തിലെ നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ രൂപം കൊടു ക്കും.
പ്രചാരണത്തിനു സമൂഹമാധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കണം. പൊതുയോഗങ്ങൾക്ക് പോലീസിന്റെ മുൻകൂർ അനുമതിയും വേണം.
പോളിംഗ് ബൂത്തിൽ ഒരേസമയം മൂന്നുപേർ മാത്രം. സാമൂഹിക അകലം നിർബന്ധം. സ്ഥാനാർഥി കോവിഡ് പോസിറ്റീവാകുകയോ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ആരെങ്കിലും ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്താൽ പരിശോധനാഫലം നെഗറ്റീവായ ശേഷം മാത്രമേ പ്രചാരണത്തിനിറങ്ങാൻ പാടുള്ളു.
പത്രികാ സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം നിർദേശകനും മറ്റൊരാളും കൂടി മതി.