ഗാന്ധിനഗർ(കോട്ടയം): കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആംബുലൻസിൽ പീഡനത്തിന് ഇരയായ കോവിഡ് രോഗി ജീവനൊടുക്കാൻ ശ്രമിച്ചതു പോലീസിൽ റിപ്പോർട്ട് ചെയ്യാതിരുന്നത് ആരോഗ്യവകുപ്പിന്റെ വീഴ്ചയെന്ന് നിയമവിദഗ്ധരും ആറന്മുള ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളും.
കഴിഞ്ഞ ആറിനു കോവിഡ് സ്ഥിരീകരിച്ചു പന്തളത്തെ ആശുപത്രിയിലേക്കു കൊണ്ടുവരുംവഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച, കോട്ടയം മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ കഴിയുന്ന പന്തളം സ്വദേശി യുവതിയാണു ജീവനൊടുക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം.
ഇതേത്തുടർന്നു പെണ്‍കുട്ടിക്ക് സൈക്യാട്രി വിഭാഗമാണു ചികിത്സ നൽകുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും മാനസിക സംഘർഷമാണ് ജീവനൊടുക്കൽ ശ്രമത്തിനു കാരണമെന്നു കരുതുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. കോവിഡ് രോഗി ആയതിനാൽ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു കേസ് അന്വേഷിക്കുന്ന അടൂർ ഡിവൈഎസ്പി ആർ. ബിജു പറഞ്ഞു. രോഗവിമുക്തിക്കുശേഷം മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കേസിലെ പ്രതി നൗഫലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 20 വരെയാണ് കസ്റ്റഡി കാലാവധി. കൊട്ടാരക്കര സബ്ജയിലിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന നൗഫലിന്റെ രണ്ട് പരിശോധനകളിലും നെഗറ്റീവാണ് ലഭിച്ചത്.
തുടർന്നാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് ജില്ലാ സെഷൻസ് കോടതി പ്രതിയെ കസ്റ്റഡിയിൽവിട്ടത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
കഴിഞ്ഞ ആറിനു കോവിഡ് സ്ഥിരീകരിച്ചു പന്തളത്തെ ആശുപത്രിയിലേക്കു കൊണ്ടുവരുംവഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച, കോട്ടയം മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ കഴിയുന്ന പന്തളം സ്വദേശി യുവതിയാണു ജീവനൊടുക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം.
ഇതേത്തുടർന്നു പെണ്‍കുട്ടിക്ക് സൈക്യാട്രി വിഭാഗമാണു ചികിത്സ നൽകുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും മാനസിക സംഘർഷമാണ് ജീവനൊടുക്കൽ ശ്രമത്തിനു കാരണമെന്നു കരുതുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. കോവിഡ് രോഗി ആയതിനാൽ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു കേസ് അന്വേഷിക്കുന്ന അടൂർ ഡിവൈഎസ്പി ആർ. ബിജു പറഞ്ഞു. രോഗവിമുക്തിക്കുശേഷം മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കേസിലെ പ്രതി നൗഫലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 20 വരെയാണ് കസ്റ്റഡി കാലാവധി. കൊട്ടാരക്കര സബ്ജയിലിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന നൗഫലിന്റെ രണ്ട് പരിശോധനകളിലും നെഗറ്റീവാണ് ലഭിച്ചത്.
തുടർന്നാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് ജില്ലാ സെഷൻസ് കോടതി പ്രതിയെ കസ്റ്റഡിയിൽവിട്ടത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.