വടക്കാഞ്ചേരി: പ്രശസ്ത ആനചികിത്സാ വിദഗ്ധൻ കുന്പളങ്ങാട് അവണപ്പറന്പ് മഹേശ്വരൻ നന്പൂതിരിപ്പാടിനു (90) നാടിന്റെ യാത്രാ മൊഴി. കഴിഞ്ഞദിവസം അർധരാത്രിയോടെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
റേഡിയോ എൻജിനിയറായി ജീവിതം ആരംഭിച്ച് അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായിരുന്നു നന്പൂതിരിപ്പാട്. പാന്പുകടിയേറ്റ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കവിയെന്ന നിലയിലും, ശ്ലോകരംഗത്തും നന്പൂതിരിപ്പാട് സജീവമായിരുന്നു.
ഗുരുവായൂർ ദേവസ്വം ഉൾപ്പടെ ഒട്ടുമിക്ക ദേവസ്വങ്ങളുടെയും ആനകളെ ചികിത്സിച്ചിരുന്നതു അവണപ്പറന്പായിരുന്നു. വിഷചികിത്സയെക്കുറിച്ച് പുസ്തകം എഴുതിയ അവണപ്പറന്പിനെ തേടി രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും നിരവധി വിദ്യാർഥികൾ പഠനത്തിനായി നിരന്തരം മനയിലെത്തിയിരുന്നു. എല്ലാ ദേവസ്വങ്ങളും സേവനങ്ങൾ മുൻനിർത്തി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഒരു മാസം മുന്പായിരുന്നു അവണപ്പറന്പിന്റെ നവതി ആഘോഷം. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ഡോ.ശങ്കരൻ, ഗിരിജ. മരുമക്കൾ: മഞ്ജു, കൃഷ്ണൻ ഭട്ടതിരിപ്പാട്.
മന്ത്രി എ.സി.മൊയ്തീൻ, ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ്, ഗുരുവായൂർ അഡ്മിനിസ്ട്രേറ്റർ ടി.പ്രീജകുമാരി എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
റേഡിയോ എൻജിനിയറായി ജീവിതം ആരംഭിച്ച് അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായിരുന്നു നന്പൂതിരിപ്പാട്. പാന്പുകടിയേറ്റ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കവിയെന്ന നിലയിലും, ശ്ലോകരംഗത്തും നന്പൂതിരിപ്പാട് സജീവമായിരുന്നു.
ഗുരുവായൂർ ദേവസ്വം ഉൾപ്പടെ ഒട്ടുമിക്ക ദേവസ്വങ്ങളുടെയും ആനകളെ ചികിത്സിച്ചിരുന്നതു അവണപ്പറന്പായിരുന്നു. വിഷചികിത്സയെക്കുറിച്ച് പുസ്തകം എഴുതിയ അവണപ്പറന്പിനെ തേടി രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും നിരവധി വിദ്യാർഥികൾ പഠനത്തിനായി നിരന്തരം മനയിലെത്തിയിരുന്നു. എല്ലാ ദേവസ്വങ്ങളും സേവനങ്ങൾ മുൻനിർത്തി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഒരു മാസം മുന്പായിരുന്നു അവണപ്പറന്പിന്റെ നവതി ആഘോഷം. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ഡോ.ശങ്കരൻ, ഗിരിജ. മരുമക്കൾ: മഞ്ജു, കൃഷ്ണൻ ഭട്ടതിരിപ്പാട്.
മന്ത്രി എ.സി.മൊയ്തീൻ, ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ്, ഗുരുവായൂർ അഡ്മിനിസ്ട്രേറ്റർ ടി.പ്രീജകുമാരി എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.