പാലക്കാട്: അധോലോക സർക്കാർ രാജിവയ്ക്കുക എന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ് ഇന്നലെ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘര്ഷം. പോലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ വി.ടി. ബൽറാം എംഎൽഎ ഉൾപ്പെടെ അന്പതോളം പ്രവർത്തകർക്കു പരിക്കേറ്റു. സംഭവത്തിൽ പന്ത്രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.
രാവിലെ പതിനൊന്നരയോടെ വി.ടി. ബൽറാം എംഎൽഎ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ചില പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്കു കയറിയതോടെയാണ് പോലീസ് ലാത്തിവീശിയത്. എംഎൽഎയ്ക്കു പുറമെ യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, ഹക്കീം കൽമണ്ഡപം തുടങ്ങി അന്പതോളം പേർക്കു പരിക്കേറ്റതായി യൂത്ത് കോണ്ഗ്രസ് നേതൃത്വം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിന്റെ കൈയൊടിഞ്ഞിട്ടുണ്ട്. ഷൊർണൂർ നിയോജകമണ്ഡലം പ്രസിഡന്റ് വൈ. ഷിഹാബുദ്ദീനും തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാറൂഖ്, സജിൻ, ഷാനിബ്, നൗഫൽ തങ്ങൾ, അഡ്വ. ശില്പ, ഡോ. സരിൻ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമരത്തിനിടെ കളക്ടറേറ്റിൽ മന്ത്രി എ.കെ.ബാലൻ പങ്കെടുത്ത യോഗത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇവരെ കൊണ്ടുപോയ പോലീസ് വാഹനം പ്രവർത്തകർ തടയാൻ ശ്രമിച്ചു. പിന്നീട് വലയം തീർത്താണു പോലീസ് ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോയത്.
കെ.ടി. ജലീൽ രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നു വി.ടി.ബൽറാം പറഞ്ഞു. പോലീസ് സംഘംചേർന്നു പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നു.
രാവിലെ പതിനൊന്നരയോടെ വി.ടി. ബൽറാം എംഎൽഎ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ചില പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്കു കയറിയതോടെയാണ് പോലീസ് ലാത്തിവീശിയത്. എംഎൽഎയ്ക്കു പുറമെ യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, ഹക്കീം കൽമണ്ഡപം തുടങ്ങി അന്പതോളം പേർക്കു പരിക്കേറ്റതായി യൂത്ത് കോണ്ഗ്രസ് നേതൃത്വം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിന്റെ കൈയൊടിഞ്ഞിട്ടുണ്ട്. ഷൊർണൂർ നിയോജകമണ്ഡലം പ്രസിഡന്റ് വൈ. ഷിഹാബുദ്ദീനും തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാറൂഖ്, സജിൻ, ഷാനിബ്, നൗഫൽ തങ്ങൾ, അഡ്വ. ശില്പ, ഡോ. സരിൻ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമരത്തിനിടെ കളക്ടറേറ്റിൽ മന്ത്രി എ.കെ.ബാലൻ പങ്കെടുത്ത യോഗത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇവരെ കൊണ്ടുപോയ പോലീസ് വാഹനം പ്രവർത്തകർ തടയാൻ ശ്രമിച്ചു. പിന്നീട് വലയം തീർത്താണു പോലീസ് ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോയത്.
കെ.ടി. ജലീൽ രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നു വി.ടി.ബൽറാം പറഞ്ഞു. പോലീസ് സംഘംചേർന്നു പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നു.