തിരുവനന്തപുരം: കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ വാദം പൂർത്തിയായി. ചൊവ്വാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വിധി പറയും.
പൊതുമുതൽ നശിപ്പിച്ച സംഭവത്തിലെ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഇങ്ങനെ ചെയ്യുന്നത് ജനങ്ങളെ കബിളിപ്പിക്കുന്നതിനു തുല്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ ഹൈക്കോടതി നൽകിയ മാർഗരേഖകൾ കാറ്റിൽപറത്തുന്ന സാഹചര്യമാകുമെന്നും പ്രതിപക്ഷ പാർട്ടികൾ വാദിച്ചു. നിയമസഭാ അംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിനായാണ് സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പ്രതിപക്ഷ വാദത്തിനു മറുപടിയായി പറഞ്ഞു.
പൊതുമുതൽ നശിപ്പിച്ച സംഭവത്തിലെ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഇങ്ങനെ ചെയ്യുന്നത് ജനങ്ങളെ കബിളിപ്പിക്കുന്നതിനു തുല്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ ഹൈക്കോടതി നൽകിയ മാർഗരേഖകൾ കാറ്റിൽപറത്തുന്ന സാഹചര്യമാകുമെന്നും പ്രതിപക്ഷ പാർട്ടികൾ വാദിച്ചു. നിയമസഭാ അംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിനായാണ് സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പ്രതിപക്ഷ വാദത്തിനു മറുപടിയായി പറഞ്ഞു.