കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ചു ക്രിസ്ത്യന്‍ മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളും ധാരണകളും മറന്നു സംസ്ഥാന സര്‍ക്കാര്‍. പുതിയ അധ്യാപക തസ്തികകളില്‍ സംരക്ഷിത അധ്യാപകരെ മാത്രം നിയമിക്കാനുള്ള ചട്ടഭേദദഗതിക്കൊരുങ്ങുന്ന സര്‍ക്കാര്‍, അഞ്ചു വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്തു നിയമനാംഗീകാരം തേടുന്ന അധ്യാപകരെയും മറന്നു.
എയ്ഡഡ് സ്കൂള്‍ മേഖലയിലെ അധ്യാപക നിയമനാംഗീകാരം ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മാനേജ്മെന്റ് പ്രതിനിധികള്‍ ജൂണ്‍ 23നു ചര്‍ച്ചകള്‍ നടത്തിയിരുന്നു. കെസിബിസിയിലെ മെത്രാന്മാര് ഉള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയില്‍, സര്‍ക്കാര്‍ നയമനുസരിച്ചു പ്രശ്നപരിഹാരത്തിനു പരമാവധി വിട്ടുവീഴ്ച ചെയ്യാമെന്നായിരുന്നു കെസിബിസിയുടെയും ക്രൈസ്തവ മാനേജ്മെന്റ് പ്രതിനിധികളുടെയും നിലപാട്.
1979നു ശേഷമുള്ള ന്യൂ സ്കൂളുകളിലെ നിയമനത്തില്‍ സംരക്ഷിത അധ്യാപകരെയും ഉള്‍പ്പെടുത്താമെന്നു മാനേജ്മെന്റുകള്‍ സമ്മതമറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു 2016 മുതലുള്ള അധ്യാപകരുടെ നിയമനാംഗീകാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനുകൂല തീരുമാനമെടുക്കാനും വണ്‍ടൈം സെറ്റില്‍മെന്റിനും വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയതുമാണ്. ഇതില്‍ തുടര്ചര്ച്ചകളൊന്നുമില്ലാതെയാണു കഴിഞ്ഞ മന്ത്രിസഭായോഗം മുന്‍ ധാരണകളെല്ലാം മറന്നു നിയമന വിഷയത്തില്‍ കടുത്ത നടപടികളിലേക്കു നീങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെയും ധാരണകളെയും വിസ്മരിച്ചുള്ള പുതിയ തീരുമാനത്തില്‍ അതൃപ്തിയറിയിച്ച് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വിദ്യാഭ്യാസ കമ്മീഷന് ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വിദ്യാഭ്യാസമന്ത്രിക്കു കത്തയച്ചു. കെസിബിസിയുടെയും മാനേജ്മെന്റുകളുടെയും ആവശ്യങ്ങള്‍ പൂര്‍ണമായും അവഗണിച്ചതു പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ വിദ്യാഭ്യാസ നയത്തിനു വിരുദ്ധമായി വിദ്യാഭ്യാസരംഗത്ത് അധികാര കേന്ദ്രീകരണത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ ചൂണ്ടിക്കാട്ടി.
സിജോ പൈനാടത്ത്
എയ്ഡഡ് സ്കൂള്‍ മേഖലയിലെ അധ്യാപക നിയമനാംഗീകാരം ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മാനേജ്മെന്റ് പ്രതിനിധികള്‍ ജൂണ്‍ 23നു ചര്‍ച്ചകള്‍ നടത്തിയിരുന്നു. കെസിബിസിയിലെ മെത്രാന്മാര് ഉള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയില്‍, സര്‍ക്കാര്‍ നയമനുസരിച്ചു പ്രശ്നപരിഹാരത്തിനു പരമാവധി വിട്ടുവീഴ്ച ചെയ്യാമെന്നായിരുന്നു കെസിബിസിയുടെയും ക്രൈസ്തവ മാനേജ്മെന്റ് പ്രതിനിധികളുടെയും നിലപാട്.
1979നു ശേഷമുള്ള ന്യൂ സ്കൂളുകളിലെ നിയമനത്തില്‍ സംരക്ഷിത അധ്യാപകരെയും ഉള്‍പ്പെടുത്താമെന്നു മാനേജ്മെന്റുകള്‍ സമ്മതമറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു 2016 മുതലുള്ള അധ്യാപകരുടെ നിയമനാംഗീകാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനുകൂല തീരുമാനമെടുക്കാനും വണ്‍ടൈം സെറ്റില്‍മെന്റിനും വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയതുമാണ്. ഇതില്‍ തുടര്ചര്ച്ചകളൊന്നുമില്ലാതെയാണു കഴിഞ്ഞ മന്ത്രിസഭായോഗം മുന്‍ ധാരണകളെല്ലാം മറന്നു നിയമന വിഷയത്തില്‍ കടുത്ത നടപടികളിലേക്കു നീങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെയും ധാരണകളെയും വിസ്മരിച്ചുള്ള പുതിയ തീരുമാനത്തില്‍ അതൃപ്തിയറിയിച്ച് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വിദ്യാഭ്യാസ കമ്മീഷന് ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വിദ്യാഭ്യാസമന്ത്രിക്കു കത്തയച്ചു. കെസിബിസിയുടെയും മാനേജ്മെന്റുകളുടെയും ആവശ്യങ്ങള്‍ പൂര്‍ണമായും അവഗണിച്ചതു പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ വിദ്യാഭ്യാസ നയത്തിനു വിരുദ്ധമായി വിദ്യാഭ്യാസരംഗത്ത് അധികാര കേന്ദ്രീകരണത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ ചൂണ്ടിക്കാട്ടി.
സിജോ പൈനാടത്ത്