തിരുവനന്തപുരം: യെസ് ബാങ്കിൽ കിഫ്ബി പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം. കിഫ്ബിയുടെ നിക്ഷേപ നയം അനുസരിച്ചാണ് യെസ് ബാങ്കിൽ പണം നിക്ഷേപിച്ചതും പിൻവലിച്ചതുമെന്നും ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ സാന്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷിക്കുമെന്ന വാർത്തയെ തുടർന്നാണ് പ്രതികരണവുമായി കിഫ്ബി സിഇഒ രംഗത്തെത്തിയത്.
യെസ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാസങ്ങൾക്കു മുൻപു തന്നെ വിശദമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018 വരെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സ്വകാര്യ ബാങ്കായിരുന്നു യെസ് ബാങ്ക്. ആ പശ്ചാത്തലത്തിൽ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് പോളിസി അടിസ്ഥാനപ്പെടുത്തി വിളിച്ച ക്വാട്ടുകളിൽ നിന്നും അന്നു കിട്ടാവുന്ന ഉയർന്ന പലിശയ്ക്ക് ഏഴു തവണയായി ആകെ 832.21 കോടിയുടെ നിക്ഷേപം കിഫ്ബി യെസ് ബാങ്കിൽ നടത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് യെസ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഇടിഞ്ഞതിനെ തുടർന്ന് നിക്ഷേപങ്ങൾ കിഫ്ബി നടത്തിയില്ല. ഉണ്ടായിരുന്ന മുഴുവൻ നിക്ഷേപവും കാലാവധി പൂർത്തിയായ മുറയ്ക്ക് 2019 ഓഗസ്റ്റോടെ ഇൻവെസ്റ്റ് മാനേജ്മെന്റ് പോളിസി അനുസരിച്ച് യോഗ്യമായ മറ്റു ബാങ്കുകളിലേക്ക് മാറ്റുകയും ചെയ്തു.
ഏറ്റവും ഉയർന്ന റേറ്റിംഗിലുള്ള ബാങ്കിൽ നിക്ഷേപിക്കുകയും കൃത്യമായ സമയത്ത് അതു പിൻവലിക്കുകയും ചെയ്തത് കിഫ്ബിയുടെ നിക്ഷേപ വിലയിരുത്തൽ സംവിധാനങ്ങൾ വളരെ കണിശമായി പ്രവർത്തിക്കുന്നതിന്റെ തെളിവുകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യെസ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാസങ്ങൾക്കു മുൻപു തന്നെ വിശദമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018 വരെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സ്വകാര്യ ബാങ്കായിരുന്നു യെസ് ബാങ്ക്. ആ പശ്ചാത്തലത്തിൽ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് പോളിസി അടിസ്ഥാനപ്പെടുത്തി വിളിച്ച ക്വാട്ടുകളിൽ നിന്നും അന്നു കിട്ടാവുന്ന ഉയർന്ന പലിശയ്ക്ക് ഏഴു തവണയായി ആകെ 832.21 കോടിയുടെ നിക്ഷേപം കിഫ്ബി യെസ് ബാങ്കിൽ നടത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് യെസ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഇടിഞ്ഞതിനെ തുടർന്ന് നിക്ഷേപങ്ങൾ കിഫ്ബി നടത്തിയില്ല. ഉണ്ടായിരുന്ന മുഴുവൻ നിക്ഷേപവും കാലാവധി പൂർത്തിയായ മുറയ്ക്ക് 2019 ഓഗസ്റ്റോടെ ഇൻവെസ്റ്റ് മാനേജ്മെന്റ് പോളിസി അനുസരിച്ച് യോഗ്യമായ മറ്റു ബാങ്കുകളിലേക്ക് മാറ്റുകയും ചെയ്തു.
ഏറ്റവും ഉയർന്ന റേറ്റിംഗിലുള്ള ബാങ്കിൽ നിക്ഷേപിക്കുകയും കൃത്യമായ സമയത്ത് അതു പിൻവലിക്കുകയും ചെയ്തത് കിഫ്ബിയുടെ നിക്ഷേപ വിലയിരുത്തൽ സംവിധാനങ്ങൾ വളരെ കണിശമായി പ്രവർത്തിക്കുന്നതിന്റെ തെളിവുകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.