ഏതൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ വിദ്യാർഥിക്കും ഉമ്മൻ ചാണ്ടി ഒരു പാഠപുസ്തകമാണ്. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പരിഹാരമാർഗം തേടി അദ്ദേഹത്തിന്റെ അടുത്ത് എത്തുന്നവർക്കാർക്കും നിരാശരായി മടങ്ങിപ്പോകേണ്ടിവരില്ല. ഏതു സ്ഥാനത്തിരുന്നാലും തന്നെ സമീപിക്കുന്ന ആരുടെ പ്രശ്നങ്ങൾക്കും ഉമ്മൻ ചാണ്ടിയുടെ കൈയിൽ പരിഹാരമാർഗമുണ്ടാകും.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നിരവധി പദ്ധതികൾക്കു തുടക്കമിടാൻ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ കഴിഞ്ഞു. എന്നും ജനങ്ങളെ മുൻനിർത്തി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തതുകൊണ്ടാണ് ജനസന്പർക്ക പരിപാടി പോലെ ആഗോള അംഗീകാരം നേടിയ പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും അദ്ദേഹത്തിനു കഴിഞ്ഞത്. ഏതു കുഴഞ്ഞു മറിഞ്ഞ പ്രശ്നവുമായി അദ്ദേഹത്തെ സമീപിച്ചാലും അതിനു പരിഹാരമുണ്ടാക്കാൻ ഉമ്മൻ ചാണ്ടിക്കു പ്രത്യേക കഴിവുതന്നെയുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് പദ്ധതി നടപ്പാക്കുന്പോൾ കാണിക്കേണ്ട ഗൗരവവും ദിശാബോധവും തന്നെയാണ് ആശ്വാസകിരണം പദ്ധതി നടപ്പിലാക്കുന്പോഴും അദ്ദേഹം കാണിച്ചത്. ദേശീയപാത വികസനത്തിൽ എത്രകണ്ട് ശ്രദ്ധ ചെലുത്തിയോ അത്രകണ്ടു ശ്രദ്ധയും താത്പര്യവും കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി നടപ്പാക്കുന്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന രണ്ടു കാലയളവുകളിലാണ് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വികസന പദ്ധതികൾ ആരംഭിച്ചത്. കെപിസിസി അധ്യക്ഷനെന്ന നിലയിലും പിന്നീട് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗമെന്ന നിലയിലും അതിനെല്ലാം അകമഴിഞ്ഞ പിന്തുണ നൽകാൻ എനിക്കു കഴിഞ്ഞത് വളരെ സന്തോഷത്തോടെയും ചാരിതാർഥ്യത്തോടെയും ഞാനോർക്കുന്നു.
അദ്ദേഹം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നപ്പോൾ ഞാൻ കെപിസിസി പ്രസിഡന്റായിരുന്നു. വളരെ ഒത്തൊരുമയോടെയാണ് ഞങ്ങൾ മുന്നോട്ടു പോയത്. എനിക്കെന്നും ഉമ്മൻ ചാണ്ടി ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു. കെപിസിസി പ്രസിഡന്റായിരുന്നപ്പോഴും അദ്ദേഹത്തിനൊപ്പം മന്ത്രിയായിരുന്നപ്പോഴും ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്പോഴും എല്ലാം അകമഴിഞ്ഞ പിന്തുണയാണ് അദ്ദേഹം എനിക്കു നൽകിയിട്ടുള്ളത്.
അദ്ദേഹം അധ്യക്ഷനായിരുന്ന കേരള വിദ്യാർഥി യുണിയനിൽ അംഗമായാണ് ചെന്നിത്തല മഹാത്മാ ഹൈസ്കൂളിൽ പഠിക്കുന്പോൾ ഞാൻ പൊതുപ്രവർത്തനം തുടങ്ങിയത്. നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലിയിൽ അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
രമേശ് ചെന്നിത്തല (പ്രതിപക്ഷനേതാവ്)
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നിരവധി പദ്ധതികൾക്കു തുടക്കമിടാൻ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ കഴിഞ്ഞു. എന്നും ജനങ്ങളെ മുൻനിർത്തി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തതുകൊണ്ടാണ് ജനസന്പർക്ക പരിപാടി പോലെ ആഗോള അംഗീകാരം നേടിയ പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും അദ്ദേഹത്തിനു കഴിഞ്ഞത്. ഏതു കുഴഞ്ഞു മറിഞ്ഞ പ്രശ്നവുമായി അദ്ദേഹത്തെ സമീപിച്ചാലും അതിനു പരിഹാരമുണ്ടാക്കാൻ ഉമ്മൻ ചാണ്ടിക്കു പ്രത്യേക കഴിവുതന്നെയുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് പദ്ധതി നടപ്പാക്കുന്പോൾ കാണിക്കേണ്ട ഗൗരവവും ദിശാബോധവും തന്നെയാണ് ആശ്വാസകിരണം പദ്ധതി നടപ്പിലാക്കുന്പോഴും അദ്ദേഹം കാണിച്ചത്. ദേശീയപാത വികസനത്തിൽ എത്രകണ്ട് ശ്രദ്ധ ചെലുത്തിയോ അത്രകണ്ടു ശ്രദ്ധയും താത്പര്യവും കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി നടപ്പാക്കുന്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന രണ്ടു കാലയളവുകളിലാണ് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വികസന പദ്ധതികൾ ആരംഭിച്ചത്. കെപിസിസി അധ്യക്ഷനെന്ന നിലയിലും പിന്നീട് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗമെന്ന നിലയിലും അതിനെല്ലാം അകമഴിഞ്ഞ പിന്തുണ നൽകാൻ എനിക്കു കഴിഞ്ഞത് വളരെ സന്തോഷത്തോടെയും ചാരിതാർഥ്യത്തോടെയും ഞാനോർക്കുന്നു.
അദ്ദേഹം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നപ്പോൾ ഞാൻ കെപിസിസി പ്രസിഡന്റായിരുന്നു. വളരെ ഒത്തൊരുമയോടെയാണ് ഞങ്ങൾ മുന്നോട്ടു പോയത്. എനിക്കെന്നും ഉമ്മൻ ചാണ്ടി ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു. കെപിസിസി പ്രസിഡന്റായിരുന്നപ്പോഴും അദ്ദേഹത്തിനൊപ്പം മന്ത്രിയായിരുന്നപ്പോഴും ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്പോഴും എല്ലാം അകമഴിഞ്ഞ പിന്തുണയാണ് അദ്ദേഹം എനിക്കു നൽകിയിട്ടുള്ളത്.
അദ്ദേഹം അധ്യക്ഷനായിരുന്ന കേരള വിദ്യാർഥി യുണിയനിൽ അംഗമായാണ് ചെന്നിത്തല മഹാത്മാ ഹൈസ്കൂളിൽ പഠിക്കുന്പോൾ ഞാൻ പൊതുപ്രവർത്തനം തുടങ്ങിയത്. നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലിയിൽ അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
രമേശ് ചെന്നിത്തല (പ്രതിപക്ഷനേതാവ്)