കല്യാണം കഴിഞ്ഞ ദിവസം അച്ചായാ എന്നു വിളിച്ചോട്ടേയെന്ന് ഞാൻ ചോദിച്ചു. പേരു വിളിച്ചാൽ മതിയെന്നായി അദ്ദേഹം. ഉമ്മച്ചൻ എന്നു വിളിക്കാൻ തോന്നാതിരുന്നതുകൊണ്ട് ഞാൻ കുഞ്ഞേ എന്നു വിളിച്ചു. കുഞ്ഞൂഞ്ഞ് പേരുകാർ വീട്ടിൽ വേറെയുമുള്ളതിനാൽ കുഞ്ഞാണ് നല്ലതെന്നു തോന്നി. കുഞ്ഞ് എന്നെ ബാവ എന്നു വിളിച്ചു.
കരുവാറ്റ കുഴിത്താറ്റിൽ എം.എ. ഏബ്രഹാമിന്റെയും അച്ചാമ്മയുടെയും മകൾ മറിയാമ്മയെ പുതുള്ളി കരോട്ടുവള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകൻ ഉമ്മൻ ചാണ്ടി 1978 മേയ് 30നു കല്യാണം കഴിച്ചതിന്റെ ഓർമകൾ മറിയാമ്മ ദീപികയോടു പങ്കുവച്ചു.
ഞങ്ങളുടെ പെണ്ണുകാണലും കല്യാണവുമൊക്കെ ഇക്കാലത്തെ പിള്ളാരോടു പറഞ്ഞാൽ മൂക്കത്തു വിരൽവച്ചുപോയേക്കാം. പെണ്ണിന്റെ വീട്ടിൽപോയി പെണ്ണുകാണില്ലെന്ന് ഉമ്മൻ ചാണ്ടി കടുത്ത നിലപാടെടുത്തതിനാൽ അദ്ദേഹത്തിന്റെ പള്ളത്തുള്ള പിതൃസഹോദരിയുടെ വീട്ടിൽവച്ചാണ് എന്നെ കണ്ടത്. കാനറ ബാങ്കിലെ ഉദ്യോഗസ്ഥയായിരുന്ന ഞാൻ കരുവാറ്റയിൽനിന്ന് സഹോദരനൊപ്പം പള്ളത്തേക്കു വന്നു.
പെണ്ണുകാണലിന് ഒരു മിനിറ്റേ അദ്ദേഹം സംസാരിച്ചുള്ളു. എവിടെ പഠിച്ചുവെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ പേര് എന്ത് എന്നും രണ്ട് ചോദ്യങ്ങൾ. ഒന്നാമത്തെ ചോദ്യത്തിന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് എന്ന് ഉത്തരം കൊടുത്തു. രണ്ടാമത്തേ ചോദ്യത്തിന് അറിയില്ല എന്ന് മറുപടി.
കല്യാണം ഉറപ്പിക്കൽ എന്ന ചടങ്ങു നടത്തിയില്ല. അദ്ദേഹത്തിന്റെ പിതാവ് എന്റെ വീട്ടിലെത്തി കല്യാണം നടക്കട്ടെ എന്നു പറഞ്ഞു പിരിഞ്ഞു. സ്ത്രീധനവും ആഭരണവും വാങ്ങിയില്ല. ആകെ താലിയും മന്ത്രകോടിയും മാത്രം. രണ്ടാമൂഴം പുതുപ്പള്ളിയിൽ ജയിച്ച് തൊഴിൽ മന്ത്രിയായിരിക്കെയായിരുന്നു കല്യാണം. വരന് 33 വയസ്. വധുവിന് 27.
എന്റെ വീട്ടിൽനിന്ന് ഒരു കാറിൽ വരാനുള്ള ആൾക്കാർ കല്യാണത്തിനു വന്നാൽ മതിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കുറഞ്ഞത് ഫസ്റ്റ് കസിൻസിനെയെങ്കിലും വിളിക്കാതെ പറ്റുമോ എന്നു ഞാൻ ചോദിച്ചു. അവസാനം പത്തിരുപത് പേരുമായാണ് കരുവാറ്റയിൽനിന്ന് വധുവായി ഞാൻ എത്തിയത്.
കല്യാണം കഴിഞ്ഞ് ഒരാൾക്കു പോലും സദ്യ കൊടുത്തില്ല. ആകെ ഒരു നാരങ്ങാവെള്ളം. കല്യാണം ആശീർവദിച്ച പാറാട്ട് മാർ ഈവാനിയോസ് തിരുമേനിയും പി.സി. യോഹന്നാൻ റന്പാച്ചനുമായിരുന്നു നാരങ്ങാവെള്ളത്തിന്റെ സ്പോണ്സർ. കല്യാണത്തിന് ഏറെ നേതാക്കളെയൊന്നും ക്ഷണിക്കാതിരുന്നത് ചെലവ് ഒഴിവാക്കാനായിരിക്കണം എന്നാണ് ഞാൻ കരുതുന്നത്. പാലാ കെ.എം. മാത്യുവും പി.ജെ. ജോസഫും കല്യാണത്തിനു വന്നിരുന്നു. ആത്മസുഹൃത്ത് എ.കെ. ആന്റണി പോലും എത്തിയിരുന്നില്ല. വിളിക്കാതെ ആരെങ്കിലും വരുമോ?
ഉമ്മൻ ചാണ്ടി എന്ന ഭർത്താവിനെ എങ്ങനെ വിലയിരുത്താമെന്നുള്ള ചോദ്യത്തിന് മറിയാമ്മയുടെ മറുപടി: നൻമകൾ മാത്രമുള്ള വലിയ വ്യക്തിത്വമാണ് കുഞ്ഞ്. ഇത്രയും സത്ഗുണങ്ങൾ ചേർന്ന ആണുങ്ങൾ വേറെ കാണുമോ എന്നറിയില്ല. കരുണ, ക്ഷമ, സ്നേഹം, സൗമ്യത, താഴ്മ, മനസലിവ്, സഹനശക്തി എന്നിവയെല്ലാം അദ്ദേഹത്തിനുണ്ട്. മറ്റുള്ളവരെ കേൾക്കാനും സഹായിക്കാനുമുള്ള വലിയ തുറവിയുള്ള മനസാണ്. കുഞ്ഞ് ഒരാളുടെയും കുറ്റം പറയുന്നത് ഇന്നേവരെ കേട്ടിട്ടില്ല. ആരുടെയും കുറ്റം പറയാൻ സമ്മതിക്കുകയുമില്ല. രാഷ്ട്രീയത്തിന്റെയും ഒൗദ്യോഗിക ചുമതലകളുടെയും ഭാരം അദ്ദേഹം ടെൻഷനില്ലാതെ കൈകാര്യം ചെയ്യുന്നു. അകത്തും പുറത്തും ഒരുപോലെ അദ്ദേഹം ശാന്തം.
ഭർത്താവിന്റെ അധികാരം ഒരിക്കലും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. കുഞ്ഞിന്റെ വീട്ടിൽ എന്നെ അപ്പനും അമ്മയും മകളേ, മറിയാമ്മേ എന്നല്ലാതെ ഏടീന്നു പോലും വിളിച്ചിട്ടില്ല. അവരുടെ ആഭിജാത്യം കുഞ്ഞിനുമുണ്ട്.
ദിവസം പതിനെട്ടു മണിക്കൂർ വരെ രാഷ്ട്രീയത്തിരക്ക്. ഫയൽ നോട്ടം, ജനസന്പർക്കം, ഫോണ്വിളി. നാൽപ്പപത്തി മൂന്നു വർഷത്തെ കുടുംബജീവിതത്തിൽ ഞാൻ ഈ ശൈലിയോട് താദാത്മ്യപ്പെട്ടിരിക്കുന്നു. എന്തായാലും കോവിഡ് വന്നത് എനിക്കു ലോട്ടറിയടിച്ചതുപോലെയായി. വീട്ടിലെ പ്രാർഥനയിൽ കുഞ്ഞിന്റെ സാന്നിധ്യം ഞങ്ങൾക്ക് വലിയ സന്തോഷം പകരുന്നു. അദ്ദേഹം ദൈവവിശ്വാസിയാണെന്നതും ആശ്വാസം.
തിരക്കുമൂലം ബാർബർ ഷോപ്പിൽ പോയി മുടിവെട്ടാൻ സമയം കിട്ടാറില്ലാത്തതിനാൽ കല്യാണം കഴിഞ്ഞതു മുതൽ 2006 വരെ ഞാനാണ് കുഞ്ഞിനു മുടി വെട്ടിക്കൊടുത്തിരുന്നത്. ഞാൻ കത്രികയെടുത്ത് മുടിയുടെ നീളം മിനിമത്തിലാക്കി അങ്ങു മുറിച്ചു കളയും. ഇപ്പോൾ കത്രിക കൈയിൽ വഴങ്ങുന്നില്ല.
മുണ്ടും ഷർട്ടിനു തുണിയും ഖാദി കടയിൽ പോയി ഞാൻ എടുത്ത് തയ്യൽക്കടയിൽ കൊടുത്തോണം. അല്ലങ്കിൽ കീറിത്തുന്നിയതും കരിന്പൻ കയറിയതും പഴഞ്ചനുമൊക്കെ ധരിച്ചുകളയും. മക്കളായ മറിയം, അച്ചു, ചാണ്ടി എന്നിവരുടെ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കാൻ കുഞ്ഞിന് അധികം സമയം ലഭിച്ചിരുന്നില്ല. അപ്പന്റേയും അമ്മയുടേയും സ്ഥാനത്ത് ഞാനായിരുന്നു എന്നു പറയാം. ഒരുമിച്ചൊരു ഷോപ്പിംഗിനുപോലും കുഞ്ഞിനെ കിട്ടിയില്ല.
ഞാൻ ഇന്നേ വരെ രാഷ്ട്രീയത്തിൽ ഇടപെടുകയോ രാഷ്ട്രീയം സംസാരിക്കുകയോ പ്രചാരണത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. എന്നാൽ കല്യാണം കഴിഞ്ഞതു മുതൽ കുഞ്ഞിനു മാത്രമേ വോട്ടു ചെയ്തിട്ടുള്ളു. 11 തവണ അദ്ദേഹത്തോടൊപ്പം പുതുപ്പള്ളി ജോർജിയൻ സ്കൂളിലെ ബൂത്തിലെത്തി കുഞ്ഞിനു മാത്രം വോട്ടു ചെയ്തു.
കുഞ്ഞിനെപ്പോലെ ജനങ്ങൾക്കിടയിൽ ക്ഷമാശീലനായും സമർപ്പിതനായും ജീവിക്കുക എന്നത് എല്ലാവർക്കും സാധിക്കുന്നതല്ല. തീർച്ചയായും ഇത് ദൈവം തരുന്ന ശക്തിയും കൃപയുമായി ഞാൻ കരുതുകയാണ്. സ്വന്തം വീട്ടിലെ സാന്പത്തിക കാര്യങ്ങളിലും ചുമതലകളിലും അദ്ദേഹം ഇടപെട്ടിട്ടില്ല. പലപ്പോഴും വീട്ടിൽ കടവും ഉണ്ടായിട്ടുണ്ട്. എനിക്കു ബാങ്കിൽ ജോലിയുണ്ടായിരുന്നതിനാൽ ലോണെടുത്തും മറിച്ചും തിരിച്ചുമൊക്കെ ഞാൻ വീട്ടുകാര്യങ്ങൾ ഓടിച്ചുവെന്നതാണ് സത്യം. കുട്ടികൾ മൂന്നു പേരും ലോണെടുത്താണ് പഠിച്ചത്. വീടുവച്ചതും കാർ വാങ്ങിയതുമൊക്കെ ലോണെടുത്തുതന്നെ.
അദ്ദേഹം രാഷ്ട്രീയത്തിന്റെ കയറ്റങ്ങളിലും ഇറക്കങ്ങളിലും സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നതായി ഇന്നേവരെ കണ്ടിട്ടില്ല. മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയ കാലങ്ങളിലും ഞാൻ മതിമറന്നു സന്തോഷിക്കുകയോ മുഖ്യമന്ത്രിയുടെ ഭാര്യ എന്ന നിലയിൽ ഒന്നിലും ഇടപെടുകയോ ചെയ്തിട്ടില്ല.
നിയമസഭാ പ്രവേശനത്തിന്റെ ഈ അൻപതാം വാർഷികത്തിലും അമിതമായ ഒരു സന്തോഷവും എന്നെ ഭരിക്കുന്നില്ല. തന്നതും നേടിയതുമെല്ലാം ദൈവത്തിന്റെ കരുണയും കൃപയും എന്നു മാത്രം വിശ്വസിക്കുന്നു.
ഒരു സങ്കടമേ പറയാനുള്ളു. ഭക്ഷണകാര്യത്തിൽ ഒരു നിർബന്ധവും നിലപാടും കുഞ്ഞിനില്ല. കുഞ്ഞുങ്ങളെ കഴിപ്പിക്കുന്നതുപോലെ പുറകെ നടക്കണം. ഇപ്പോൾ അൽപ്പം പ്രമേഹവും കയറിയിട്ടുണ്ട്. ഏറ്റവും കുറച്ചു ഭക്ഷണം എങ്ങനെ കഴിക്കാം എന്നതാണ് രീതി. അൽപ്പമെങ്കിലും താത്പര്യമുള്ളത് കപ്പയും മീനുമാണ്. ചെണ്ടമുറിയൻ കപ്പയും ചമ്മന്തിയും കൊടുത്താലും സന്തോഷം.
റെജി ജോസഫ്
കരുവാറ്റ കുഴിത്താറ്റിൽ എം.എ. ഏബ്രഹാമിന്റെയും അച്ചാമ്മയുടെയും മകൾ മറിയാമ്മയെ പുതുള്ളി കരോട്ടുവള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകൻ ഉമ്മൻ ചാണ്ടി 1978 മേയ് 30നു കല്യാണം കഴിച്ചതിന്റെ ഓർമകൾ മറിയാമ്മ ദീപികയോടു പങ്കുവച്ചു.
ഞങ്ങളുടെ പെണ്ണുകാണലും കല്യാണവുമൊക്കെ ഇക്കാലത്തെ പിള്ളാരോടു പറഞ്ഞാൽ മൂക്കത്തു വിരൽവച്ചുപോയേക്കാം. പെണ്ണിന്റെ വീട്ടിൽപോയി പെണ്ണുകാണില്ലെന്ന് ഉമ്മൻ ചാണ്ടി കടുത്ത നിലപാടെടുത്തതിനാൽ അദ്ദേഹത്തിന്റെ പള്ളത്തുള്ള പിതൃസഹോദരിയുടെ വീട്ടിൽവച്ചാണ് എന്നെ കണ്ടത്. കാനറ ബാങ്കിലെ ഉദ്യോഗസ്ഥയായിരുന്ന ഞാൻ കരുവാറ്റയിൽനിന്ന് സഹോദരനൊപ്പം പള്ളത്തേക്കു വന്നു.
പെണ്ണുകാണലിന് ഒരു മിനിറ്റേ അദ്ദേഹം സംസാരിച്ചുള്ളു. എവിടെ പഠിച്ചുവെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ പേര് എന്ത് എന്നും രണ്ട് ചോദ്യങ്ങൾ. ഒന്നാമത്തെ ചോദ്യത്തിന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് എന്ന് ഉത്തരം കൊടുത്തു. രണ്ടാമത്തേ ചോദ്യത്തിന് അറിയില്ല എന്ന് മറുപടി.
കല്യാണം ഉറപ്പിക്കൽ എന്ന ചടങ്ങു നടത്തിയില്ല. അദ്ദേഹത്തിന്റെ പിതാവ് എന്റെ വീട്ടിലെത്തി കല്യാണം നടക്കട്ടെ എന്നു പറഞ്ഞു പിരിഞ്ഞു. സ്ത്രീധനവും ആഭരണവും വാങ്ങിയില്ല. ആകെ താലിയും മന്ത്രകോടിയും മാത്രം. രണ്ടാമൂഴം പുതുപ്പള്ളിയിൽ ജയിച്ച് തൊഴിൽ മന്ത്രിയായിരിക്കെയായിരുന്നു കല്യാണം. വരന് 33 വയസ്. വധുവിന് 27.
എന്റെ വീട്ടിൽനിന്ന് ഒരു കാറിൽ വരാനുള്ള ആൾക്കാർ കല്യാണത്തിനു വന്നാൽ മതിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കുറഞ്ഞത് ഫസ്റ്റ് കസിൻസിനെയെങ്കിലും വിളിക്കാതെ പറ്റുമോ എന്നു ഞാൻ ചോദിച്ചു. അവസാനം പത്തിരുപത് പേരുമായാണ് കരുവാറ്റയിൽനിന്ന് വധുവായി ഞാൻ എത്തിയത്.
കല്യാണം കഴിഞ്ഞ് ഒരാൾക്കു പോലും സദ്യ കൊടുത്തില്ല. ആകെ ഒരു നാരങ്ങാവെള്ളം. കല്യാണം ആശീർവദിച്ച പാറാട്ട് മാർ ഈവാനിയോസ് തിരുമേനിയും പി.സി. യോഹന്നാൻ റന്പാച്ചനുമായിരുന്നു നാരങ്ങാവെള്ളത്തിന്റെ സ്പോണ്സർ. കല്യാണത്തിന് ഏറെ നേതാക്കളെയൊന്നും ക്ഷണിക്കാതിരുന്നത് ചെലവ് ഒഴിവാക്കാനായിരിക്കണം എന്നാണ് ഞാൻ കരുതുന്നത്. പാലാ കെ.എം. മാത്യുവും പി.ജെ. ജോസഫും കല്യാണത്തിനു വന്നിരുന്നു. ആത്മസുഹൃത്ത് എ.കെ. ആന്റണി പോലും എത്തിയിരുന്നില്ല. വിളിക്കാതെ ആരെങ്കിലും വരുമോ?
ഉമ്മൻ ചാണ്ടി എന്ന ഭർത്താവിനെ എങ്ങനെ വിലയിരുത്താമെന്നുള്ള ചോദ്യത്തിന് മറിയാമ്മയുടെ മറുപടി: നൻമകൾ മാത്രമുള്ള വലിയ വ്യക്തിത്വമാണ് കുഞ്ഞ്. ഇത്രയും സത്ഗുണങ്ങൾ ചേർന്ന ആണുങ്ങൾ വേറെ കാണുമോ എന്നറിയില്ല. കരുണ, ക്ഷമ, സ്നേഹം, സൗമ്യത, താഴ്മ, മനസലിവ്, സഹനശക്തി എന്നിവയെല്ലാം അദ്ദേഹത്തിനുണ്ട്. മറ്റുള്ളവരെ കേൾക്കാനും സഹായിക്കാനുമുള്ള വലിയ തുറവിയുള്ള മനസാണ്. കുഞ്ഞ് ഒരാളുടെയും കുറ്റം പറയുന്നത് ഇന്നേവരെ കേട്ടിട്ടില്ല. ആരുടെയും കുറ്റം പറയാൻ സമ്മതിക്കുകയുമില്ല. രാഷ്ട്രീയത്തിന്റെയും ഒൗദ്യോഗിക ചുമതലകളുടെയും ഭാരം അദ്ദേഹം ടെൻഷനില്ലാതെ കൈകാര്യം ചെയ്യുന്നു. അകത്തും പുറത്തും ഒരുപോലെ അദ്ദേഹം ശാന്തം.
ഭർത്താവിന്റെ അധികാരം ഒരിക്കലും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. കുഞ്ഞിന്റെ വീട്ടിൽ എന്നെ അപ്പനും അമ്മയും മകളേ, മറിയാമ്മേ എന്നല്ലാതെ ഏടീന്നു പോലും വിളിച്ചിട്ടില്ല. അവരുടെ ആഭിജാത്യം കുഞ്ഞിനുമുണ്ട്.
ദിവസം പതിനെട്ടു മണിക്കൂർ വരെ രാഷ്ട്രീയത്തിരക്ക്. ഫയൽ നോട്ടം, ജനസന്പർക്കം, ഫോണ്വിളി. നാൽപ്പപത്തി മൂന്നു വർഷത്തെ കുടുംബജീവിതത്തിൽ ഞാൻ ഈ ശൈലിയോട് താദാത്മ്യപ്പെട്ടിരിക്കുന്നു. എന്തായാലും കോവിഡ് വന്നത് എനിക്കു ലോട്ടറിയടിച്ചതുപോലെയായി. വീട്ടിലെ പ്രാർഥനയിൽ കുഞ്ഞിന്റെ സാന്നിധ്യം ഞങ്ങൾക്ക് വലിയ സന്തോഷം പകരുന്നു. അദ്ദേഹം ദൈവവിശ്വാസിയാണെന്നതും ആശ്വാസം.
തിരക്കുമൂലം ബാർബർ ഷോപ്പിൽ പോയി മുടിവെട്ടാൻ സമയം കിട്ടാറില്ലാത്തതിനാൽ കല്യാണം കഴിഞ്ഞതു മുതൽ 2006 വരെ ഞാനാണ് കുഞ്ഞിനു മുടി വെട്ടിക്കൊടുത്തിരുന്നത്. ഞാൻ കത്രികയെടുത്ത് മുടിയുടെ നീളം മിനിമത്തിലാക്കി അങ്ങു മുറിച്ചു കളയും. ഇപ്പോൾ കത്രിക കൈയിൽ വഴങ്ങുന്നില്ല.
മുണ്ടും ഷർട്ടിനു തുണിയും ഖാദി കടയിൽ പോയി ഞാൻ എടുത്ത് തയ്യൽക്കടയിൽ കൊടുത്തോണം. അല്ലങ്കിൽ കീറിത്തുന്നിയതും കരിന്പൻ കയറിയതും പഴഞ്ചനുമൊക്കെ ധരിച്ചുകളയും. മക്കളായ മറിയം, അച്ചു, ചാണ്ടി എന്നിവരുടെ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കാൻ കുഞ്ഞിന് അധികം സമയം ലഭിച്ചിരുന്നില്ല. അപ്പന്റേയും അമ്മയുടേയും സ്ഥാനത്ത് ഞാനായിരുന്നു എന്നു പറയാം. ഒരുമിച്ചൊരു ഷോപ്പിംഗിനുപോലും കുഞ്ഞിനെ കിട്ടിയില്ല.
ഞാൻ ഇന്നേ വരെ രാഷ്ട്രീയത്തിൽ ഇടപെടുകയോ രാഷ്ട്രീയം സംസാരിക്കുകയോ പ്രചാരണത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. എന്നാൽ കല്യാണം കഴിഞ്ഞതു മുതൽ കുഞ്ഞിനു മാത്രമേ വോട്ടു ചെയ്തിട്ടുള്ളു. 11 തവണ അദ്ദേഹത്തോടൊപ്പം പുതുപ്പള്ളി ജോർജിയൻ സ്കൂളിലെ ബൂത്തിലെത്തി കുഞ്ഞിനു മാത്രം വോട്ടു ചെയ്തു.
കുഞ്ഞിനെപ്പോലെ ജനങ്ങൾക്കിടയിൽ ക്ഷമാശീലനായും സമർപ്പിതനായും ജീവിക്കുക എന്നത് എല്ലാവർക്കും സാധിക്കുന്നതല്ല. തീർച്ചയായും ഇത് ദൈവം തരുന്ന ശക്തിയും കൃപയുമായി ഞാൻ കരുതുകയാണ്. സ്വന്തം വീട്ടിലെ സാന്പത്തിക കാര്യങ്ങളിലും ചുമതലകളിലും അദ്ദേഹം ഇടപെട്ടിട്ടില്ല. പലപ്പോഴും വീട്ടിൽ കടവും ഉണ്ടായിട്ടുണ്ട്. എനിക്കു ബാങ്കിൽ ജോലിയുണ്ടായിരുന്നതിനാൽ ലോണെടുത്തും മറിച്ചും തിരിച്ചുമൊക്കെ ഞാൻ വീട്ടുകാര്യങ്ങൾ ഓടിച്ചുവെന്നതാണ് സത്യം. കുട്ടികൾ മൂന്നു പേരും ലോണെടുത്താണ് പഠിച്ചത്. വീടുവച്ചതും കാർ വാങ്ങിയതുമൊക്കെ ലോണെടുത്തുതന്നെ.
അദ്ദേഹം രാഷ്ട്രീയത്തിന്റെ കയറ്റങ്ങളിലും ഇറക്കങ്ങളിലും സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നതായി ഇന്നേവരെ കണ്ടിട്ടില്ല. മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയ കാലങ്ങളിലും ഞാൻ മതിമറന്നു സന്തോഷിക്കുകയോ മുഖ്യമന്ത്രിയുടെ ഭാര്യ എന്ന നിലയിൽ ഒന്നിലും ഇടപെടുകയോ ചെയ്തിട്ടില്ല.
നിയമസഭാ പ്രവേശനത്തിന്റെ ഈ അൻപതാം വാർഷികത്തിലും അമിതമായ ഒരു സന്തോഷവും എന്നെ ഭരിക്കുന്നില്ല. തന്നതും നേടിയതുമെല്ലാം ദൈവത്തിന്റെ കരുണയും കൃപയും എന്നു മാത്രം വിശ്വസിക്കുന്നു.
ഒരു സങ്കടമേ പറയാനുള്ളു. ഭക്ഷണകാര്യത്തിൽ ഒരു നിർബന്ധവും നിലപാടും കുഞ്ഞിനില്ല. കുഞ്ഞുങ്ങളെ കഴിപ്പിക്കുന്നതുപോലെ പുറകെ നടക്കണം. ഇപ്പോൾ അൽപ്പം പ്രമേഹവും കയറിയിട്ടുണ്ട്. ഏറ്റവും കുറച്ചു ഭക്ഷണം എങ്ങനെ കഴിക്കാം എന്നതാണ് രീതി. അൽപ്പമെങ്കിലും താത്പര്യമുള്ളത് കപ്പയും മീനുമാണ്. ചെണ്ടമുറിയൻ കപ്പയും ചമ്മന്തിയും കൊടുത്താലും സന്തോഷം.
റെജി ജോസഫ്