തിരുവനന്തപുരം: അധ്യാപന സമയം ആഴ്ചയിൽ കുറഞ്ഞത് 16 മണിക്കൂർ ഉണ്ടാകണമെന്ന മാനദണ്ഡത്തിലായിരിക്കും കോളജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുക.
ജൂണ് ഒന്നു മുതൽ ഇതിനു പ്രാബല്യമുണ്ടാകും. ഇതിനാവശ്യമായ നിയമ- ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം ഭേദഗതി ചെയ്യും. മേയ് 31 വരെ നിയമപ്രകാരം സർക്കാർ ഉത്തരവിലൂടെ സർക്കാർ പ്രതിനിധി കൂടി പങ്കെടുത്ത സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച നിയമനങ്ങൾ, പിഎസ്സി നിയമന ശിപാർശ നൽകിയ തസ്തികകൾ എന്നിവ അംഗീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഒരു കുട്ടിയുടെ എണ്ണം കൂടിയാൽ ഒരു അധിക തസ്തിക സൃഷ്ടിക്കാൻ കഴിയുന്ന വ്യവസ്ഥകൾ ബന്ധപ്പെട്ട ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കും. സ്കൂളുകളിൽ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സർക്കാരിനായിരിക്കും.
എയ്ഡഡ് സ്കൂളുകളിൽ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളിൽ പ്രൊട്ടക്ടഡ് അധ്യാപകർക്കായിരിക്കും മുൻഗണന. ഇതിനാവശ്യമായ നിയമ-ചട്ട ഭേദഗതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം കൈക്കൊള്ളും.
കേന്ദ്രാവിഷ്കൃത പദ്ധതികളുൾപ്പെടെ പല പദ്ധതികളും പ്രവർത്തനം അവസാനിപ്പിച്ചിട്ടും പദ്ധതികൾക്കായി നിയമിച്ച ജീവനക്കാർ തുടരുന്നുണ്ട്. ഈ ജീവനക്കാരുടെ വിവരങ്ങൾ കണ്ടെത്തി അധിക ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്കു വിന്യസിക്കും.
ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് ഇ-ഓഫീസ് സോഫ്റ്റ് വെയർ, കംപ്യൂട്ടർ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്ന ഓഫീസുകളിൽ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകൾ മറ്റു തസ്തികകളിലേക്ക് പുനർവിന്യാസിക്കും.
ഓഫീസ് അറ്റൻഡൻറ് തസ്തികകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റും.
അധികമുള്ള ക്ലറിക്കൽ സ്റ്റാഫിന്റെ എണ്ണം കണ്ടെത്തി മറ്റു വകുപ്പുകളിലേക്കോ സ്ഥാപനങ്ങളിലേക്കോ ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ നിയോഗിക്കണം. ഇതിനായി ഭരണ പരിഷ്കാര വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ചു നിർവഹണ കലണ്ടർ ഉൾപ്പെടുന്ന കരട് നടപടിക്കുറിപ്പ് തയാറാക്കണം.
ജൂണ് ഒന്നു മുതൽ ഇതിനു പ്രാബല്യമുണ്ടാകും. ഇതിനാവശ്യമായ നിയമ- ചട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം ഭേദഗതി ചെയ്യും. മേയ് 31 വരെ നിയമപ്രകാരം സർക്കാർ ഉത്തരവിലൂടെ സർക്കാർ പ്രതിനിധി കൂടി പങ്കെടുത്ത സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച നിയമനങ്ങൾ, പിഎസ്സി നിയമന ശിപാർശ നൽകിയ തസ്തികകൾ എന്നിവ അംഗീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഒരു കുട്ടിയുടെ എണ്ണം കൂടിയാൽ ഒരു അധിക തസ്തിക സൃഷ്ടിക്കാൻ കഴിയുന്ന വ്യവസ്ഥകൾ ബന്ധപ്പെട്ട ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കും. സ്കൂളുകളിൽ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സർക്കാരിനായിരിക്കും.
എയ്ഡഡ് സ്കൂളുകളിൽ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളിൽ പ്രൊട്ടക്ടഡ് അധ്യാപകർക്കായിരിക്കും മുൻഗണന. ഇതിനാവശ്യമായ നിയമ-ചട്ട ഭേദഗതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം കൈക്കൊള്ളും.
കേന്ദ്രാവിഷ്കൃത പദ്ധതികളുൾപ്പെടെ പല പദ്ധതികളും പ്രവർത്തനം അവസാനിപ്പിച്ചിട്ടും പദ്ധതികൾക്കായി നിയമിച്ച ജീവനക്കാർ തുടരുന്നുണ്ട്. ഈ ജീവനക്കാരുടെ വിവരങ്ങൾ കണ്ടെത്തി അധിക ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്കു വിന്യസിക്കും.
ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് ഇ-ഓഫീസ് സോഫ്റ്റ് വെയർ, കംപ്യൂട്ടർ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്ന ഓഫീസുകളിൽ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകൾ മറ്റു തസ്തികകളിലേക്ക് പുനർവിന്യാസിക്കും.
ഓഫീസ് അറ്റൻഡൻറ് തസ്തികകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റും.
അധികമുള്ള ക്ലറിക്കൽ സ്റ്റാഫിന്റെ എണ്ണം കണ്ടെത്തി മറ്റു വകുപ്പുകളിലേക്കോ സ്ഥാപനങ്ങളിലേക്കോ ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ നിയോഗിക്കണം. ഇതിനായി ഭരണ പരിഷ്കാര വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ചു നിർവഹണ കലണ്ടർ ഉൾപ്പെടുന്ന കരട് നടപടിക്കുറിപ്പ് തയാറാക്കണം.