കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റ് പദ്ധതി വഴിവിട്ടു നടപ്പാക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പദ്ധതിയുടെ സിഇഒയുമായ എം. ശിവശങ്കറും സ്വര്‍ണക്കടത്തു കേസിലെ പ്രതിയുമായ സ്വപ്ന സുരേഷും ഗൂഢാലോചന നടത്തി. ഈ പദ്ധതി സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കുന്നതിനുവേണ്ടി ഇരുവരും ഒരുക്കിയ തന്ത്രം വിജയിക്കുകയായിരുന്നു.
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കമ്മീഷന് മാത്രമാണു ലക്ഷ്യമെന്ന സൂചന സ്വപ്ന നല്‍കിക്കഴിഞ്ഞു. സംസ്ഥാന ലൈഫ് മിഷന് അധികൃതരും യുഎഇ കോണ്‍സലേറ്റ് ഉദ്യോഗസ്ഥരും എമിറേറ്റ്സ് റെഡ് ക്രസന്റ് ഭാരവാഹികളും ഇവരൊടൊപ്പം ഗൂഢാലോചനയില്‍ പങ്കാളികളായി. ഇവര്‍ ഒരുക്കിയ വഴിയില്‍ പദ്ധതിയെ മുന്നോട്ടു നയിക്കാന്‍ സാധിച്ചതുകൊണ്ടാണു ചട്ടങ്ങള്‍ മറികടന്നു ലൈഫ് മിഷന് ഫ്ളാറ്റ് പദ്ധതി ഉണ്ടാകുന്നത്.
ഈ പദ്ധതിയില്‍ സ്വര്‍ണക്കടത്തിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ പങ്കിനെക്കുറിച്ച് അന്വേഷണസംഘം അന്വേഷിച്ചു വരികയാണ്. മുഖ്യമന്ത്രിതലത്തിലേക്കു പദ്ധതി എത്തിക്കുന്നതിനു മുന്‍പു ശിവശങ്കറും സ്വപ്നയും എല്ലാ തന്ത്രവും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി ദുബായ് പര്യടനത്തിനു പുറപ്പെടുന്നതിനു നാലു ദിവസം മുന്‍പു എം. ശിവശങ്കറും സ്വപ്നയും യുഎഇയിലെത്തി ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. യുഎഇ കോണ്സലേറ്റുമായിട്ടുള്ള ബന്ധം സ്വപ്ന ഈ പദ്ധതിക്കു വേണ്ടിയും പരമാവധി പ്രയോജനപ്പെടുത്തി.
ഫ്ളാറ്റ് നിര്‍മാണത്തിനു സ്വകാര്യ കന്പനിയായ യൂണിടാകിനു വഴിയൊരുക്കാനായി സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ്ഫോഡിന്റെ എസ്റ്റിമേറ്റ് തള്ളി എല്ലാ ക്രമീകരണവും ശിവശങ്കര്‍ ഒരുക്കി. പകരം ലൈഫ് മിഷന്റെ പേരില്‍ തയാറാക്കിയ പ്ലാന്‍ പെര്‍മിറ്റെടുത്ത ശേഷം സ്വകാര്യ സംരംഭകര്‍ക്കു കൈമാറുകയായിരുന്നു. സര്‍ക്കാര്‍തലത്തില്‍ ഈ പദ്ധതി നടപ്പാക്കാനായിരുന്നു എം. ശിവശങ്കറിനെ ഉപയോഗപ്പെടുത്തിയത്. ഇതില്‍ ശിവശങ്കറിനും കമ്മീഷന് കിട്ടിയോ എന്നും അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്.
സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരു കോടി രൂപ യുഎഇ കോണ്‍സലേറ്റില്‍നിന്ന് ഈ ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിനാവശ്യമായ സംഖ്യ തരപ്പെടുത്തുന്നതിനായി ലഭിച്ച കമ്മീഷനാണ് എന്നും ആ തുക ഫ്ളാറ്റ് നിര്‍മാണ കന്പനിയായ യൂണിടാക് ഗ്രൂപ്പ് വഴിയാണു തന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്കു സ്വപ്ന മൊഴി കൊടുത്തിട്ടുണ്ട്. പദ്ധതിയുടെ 10 ശതമാനം കമ്മീഷന് വേണമെന്നാണുസ്വപ്ന ആവശ്യപ്പെട്ടതെന്നാണു ലഭിക്കുന്നവരുന്ന വിവരം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എത്ര ഉദ്യോഗസ്ഥര്‍ക്കു കമ്മീഷന് ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റും പരിശോധിക്കുന്നുണ്ട്.
യുഎഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്റിന് ഇന്ത്യയില്‍ നേരിട്ടു പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. അങ്ങനെ വേണമെങ്കില്‍ മദര്‍ എന്‍ജിഒയായ റെഡ് ക്രോസിനെ ഏല്‍പ്പിക്കണം. രാഷ്ട്രപതിഭവനും കേന്ദ്രസര്‍ക്കാരും അറിയാതെ സ്വപ്നയുടെ സ്വാധീനത്തിലാണു യുഎഇ റെഡ് ക്രസന്റ് കേരളത്തില്‍ പണം ചെലവഴിക്കുന്നത്. ലൈഫ് മിഷനാണു റെഡ് ക്രസന്റുമായി എംഒയു ഒപ്പുവച്ചത്. ഇതിലെവിടെയും കോണ്‍സലേറ്റ് കക്ഷിയല്ല. എന്നിട്ടും, കരാറും കമ്മീഷനും ഒക്കെയായി കോണ്‍സലേറ്റും രംഗത്തു വന്നതിനു പിന്നില്‍ സ്വപ്നയുടെ പങ്കാളിത്തമുണ്ട്.
എന്നാൽ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് നിര്‍മാണ കരാര്‍ ഉറപ്പിച്ചതു സ്വപ്നയും സന്ദീപുമാണെന്ന കരാര്‍ കന്പനിയുടമയുടെ മൊഴി അന്വേഷണ സംഘം തള്ളി. സന്ദീപിനെ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വപ്നയുടെയും ശിവശങ്കറിന്റെയും സ്വാധീനമാണു കരാറിനു പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഇവര്‍ നിര്‍മാണക്കന്പനിയായ യൂണിടാക്കുമായി ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഇക്കാര്യങ്ങള്‍ സാന്പത്തിക കുറ്റാന്വേഷണ വകുപ്പിന് എന്‍ഐഎ കൈമാറും.
ജോണ്സണ് വേങ്ങത്തടം
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കമ്മീഷന് മാത്രമാണു ലക്ഷ്യമെന്ന സൂചന സ്വപ്ന നല്‍കിക്കഴിഞ്ഞു. സംസ്ഥാന ലൈഫ് മിഷന് അധികൃതരും യുഎഇ കോണ്‍സലേറ്റ് ഉദ്യോഗസ്ഥരും എമിറേറ്റ്സ് റെഡ് ക്രസന്റ് ഭാരവാഹികളും ഇവരൊടൊപ്പം ഗൂഢാലോചനയില്‍ പങ്കാളികളായി. ഇവര്‍ ഒരുക്കിയ വഴിയില്‍ പദ്ധതിയെ മുന്നോട്ടു നയിക്കാന്‍ സാധിച്ചതുകൊണ്ടാണു ചട്ടങ്ങള്‍ മറികടന്നു ലൈഫ് മിഷന് ഫ്ളാറ്റ് പദ്ധതി ഉണ്ടാകുന്നത്.
ഈ പദ്ധതിയില്‍ സ്വര്‍ണക്കടത്തിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ പങ്കിനെക്കുറിച്ച് അന്വേഷണസംഘം അന്വേഷിച്ചു വരികയാണ്. മുഖ്യമന്ത്രിതലത്തിലേക്കു പദ്ധതി എത്തിക്കുന്നതിനു മുന്‍പു ശിവശങ്കറും സ്വപ്നയും എല്ലാ തന്ത്രവും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി ദുബായ് പര്യടനത്തിനു പുറപ്പെടുന്നതിനു നാലു ദിവസം മുന്‍പു എം. ശിവശങ്കറും സ്വപ്നയും യുഎഇയിലെത്തി ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. യുഎഇ കോണ്സലേറ്റുമായിട്ടുള്ള ബന്ധം സ്വപ്ന ഈ പദ്ധതിക്കു വേണ്ടിയും പരമാവധി പ്രയോജനപ്പെടുത്തി.
ഫ്ളാറ്റ് നിര്‍മാണത്തിനു സ്വകാര്യ കന്പനിയായ യൂണിടാകിനു വഴിയൊരുക്കാനായി സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ്ഫോഡിന്റെ എസ്റ്റിമേറ്റ് തള്ളി എല്ലാ ക്രമീകരണവും ശിവശങ്കര്‍ ഒരുക്കി. പകരം ലൈഫ് മിഷന്റെ പേരില്‍ തയാറാക്കിയ പ്ലാന്‍ പെര്‍മിറ്റെടുത്ത ശേഷം സ്വകാര്യ സംരംഭകര്‍ക്കു കൈമാറുകയായിരുന്നു. സര്‍ക്കാര്‍തലത്തില്‍ ഈ പദ്ധതി നടപ്പാക്കാനായിരുന്നു എം. ശിവശങ്കറിനെ ഉപയോഗപ്പെടുത്തിയത്. ഇതില്‍ ശിവശങ്കറിനും കമ്മീഷന് കിട്ടിയോ എന്നും അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്.
സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരു കോടി രൂപ യുഎഇ കോണ്‍സലേറ്റില്‍നിന്ന് ഈ ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിനാവശ്യമായ സംഖ്യ തരപ്പെടുത്തുന്നതിനായി ലഭിച്ച കമ്മീഷനാണ് എന്നും ആ തുക ഫ്ളാറ്റ് നിര്‍മാണ കന്പനിയായ യൂണിടാക് ഗ്രൂപ്പ് വഴിയാണു തന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്കു സ്വപ്ന മൊഴി കൊടുത്തിട്ടുണ്ട്. പദ്ധതിയുടെ 10 ശതമാനം കമ്മീഷന് വേണമെന്നാണുസ്വപ്ന ആവശ്യപ്പെട്ടതെന്നാണു ലഭിക്കുന്നവരുന്ന വിവരം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എത്ര ഉദ്യോഗസ്ഥര്‍ക്കു കമ്മീഷന് ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റും പരിശോധിക്കുന്നുണ്ട്.
യുഎഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്റിന് ഇന്ത്യയില്‍ നേരിട്ടു പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. അങ്ങനെ വേണമെങ്കില്‍ മദര്‍ എന്‍ജിഒയായ റെഡ് ക്രോസിനെ ഏല്‍പ്പിക്കണം. രാഷ്ട്രപതിഭവനും കേന്ദ്രസര്‍ക്കാരും അറിയാതെ സ്വപ്നയുടെ സ്വാധീനത്തിലാണു യുഎഇ റെഡ് ക്രസന്റ് കേരളത്തില്‍ പണം ചെലവഴിക്കുന്നത്. ലൈഫ് മിഷനാണു റെഡ് ക്രസന്റുമായി എംഒയു ഒപ്പുവച്ചത്. ഇതിലെവിടെയും കോണ്‍സലേറ്റ് കക്ഷിയല്ല. എന്നിട്ടും, കരാറും കമ്മീഷനും ഒക്കെയായി കോണ്‍സലേറ്റും രംഗത്തു വന്നതിനു പിന്നില്‍ സ്വപ്നയുടെ പങ്കാളിത്തമുണ്ട്.
എന്നാൽ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് നിര്‍മാണ കരാര്‍ ഉറപ്പിച്ചതു സ്വപ്നയും സന്ദീപുമാണെന്ന കരാര്‍ കന്പനിയുടമയുടെ മൊഴി അന്വേഷണ സംഘം തള്ളി. സന്ദീപിനെ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വപ്നയുടെയും ശിവശങ്കറിന്റെയും സ്വാധീനമാണു കരാറിനു പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഇവര്‍ നിര്‍മാണക്കന്പനിയായ യൂണിടാക്കുമായി ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ഇക്കാര്യങ്ങള്‍ സാന്പത്തിക കുറ്റാന്വേഷണ വകുപ്പിന് എന്‍ഐഎ കൈമാറും.
ജോണ്സണ് വേങ്ങത്തടം