തിരുവനന്തപുരം:സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി വീണ്ടും ചോദ്യം ചെയ്തേക്കും.
യുഎഇയിൽ ചോദ്യം ചെയ്ത കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിൽ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണിത്. ഫൈസൽ ഫരീദിന്റെ മൊഴികളിൽ, ശിവശങ്കറുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ എൻഐഎ സംഘം അബുദാബിയിൽ വച്ചു ഫൈസൽ ഫരീദിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. യുഎഇ കസ്റ്റഡിയിലെടുത്ത ഫൈസൽ ഫരീദിനെ ഇന്ത്യക്കു വിട്ടുകിട്ടുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
നേരത്തെ എൻഐഎ രണ്ടു തവണയും കസ്റ്റംസ് ഒരു തവണയുമായി 19 മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കാൻ സെക്രട്ടേറിയറ്റിലെ ഒരു വർഷത്തെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻഐഎ കത്തു നൽകിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പകർത്തുന്ന നടപടി സർക്കാർ തുടങ്ങിയെങ്കിലും വേഗത്തിൽ അവസാനിപ്പിക്കുക യായിരുന്നു.
83 കാമറകളിലെ ഒരുവർഷത്തെ ദൃശ്യങ്ങൾ പകർത്താൻ 400 ടിബി ശേഷിയുള്ള ഹാർഡ് ഡിസ്ക് ആവശ്യമാണെന്നും സംസ്ഥാനത്ത് 12 ടിബി വരെ ശേഷിയുള്ള ഹാർഡ് ഡിസ്കുകളേ ലഭ്യമാകൂ എന്നുമാണ് സർക്കാർ പറയുന്നത്. വിദേശത്തു നിന്ന് ഹാർഡ് ഡിസ്ക് വരുത്തേണ്ടിവരുമെന്നു ചൂണ്ടിക്കാട്ടിയാണു ദൃശ്യങ്ങൾ പകർത്തുന്നത് അവസാനിപ്പിച്ചത്.
കെ. ഇന്ദ്രജിത്ത്
യുഎഇയിൽ ചോദ്യം ചെയ്ത കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിൽ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണിത്. ഫൈസൽ ഫരീദിന്റെ മൊഴികളിൽ, ശിവശങ്കറുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ എൻഐഎ സംഘം അബുദാബിയിൽ വച്ചു ഫൈസൽ ഫരീദിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. യുഎഇ കസ്റ്റഡിയിലെടുത്ത ഫൈസൽ ഫരീദിനെ ഇന്ത്യക്കു വിട്ടുകിട്ടുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
നേരത്തെ എൻഐഎ രണ്ടു തവണയും കസ്റ്റംസ് ഒരു തവണയുമായി 19 മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കാൻ സെക്രട്ടേറിയറ്റിലെ ഒരു വർഷത്തെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻഐഎ കത്തു നൽകിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പകർത്തുന്ന നടപടി സർക്കാർ തുടങ്ങിയെങ്കിലും വേഗത്തിൽ അവസാനിപ്പിക്കുക യായിരുന്നു.
83 കാമറകളിലെ ഒരുവർഷത്തെ ദൃശ്യങ്ങൾ പകർത്താൻ 400 ടിബി ശേഷിയുള്ള ഹാർഡ് ഡിസ്ക് ആവശ്യമാണെന്നും സംസ്ഥാനത്ത് 12 ടിബി വരെ ശേഷിയുള്ള ഹാർഡ് ഡിസ്കുകളേ ലഭ്യമാകൂ എന്നുമാണ് സർക്കാർ പറയുന്നത്. വിദേശത്തു നിന്ന് ഹാർഡ് ഡിസ്ക് വരുത്തേണ്ടിവരുമെന്നു ചൂണ്ടിക്കാട്ടിയാണു ദൃശ്യങ്ങൾ പകർത്തുന്നത് അവസാനിപ്പിച്ചത്.
കെ. ഇന്ദ്രജിത്ത്