തിരുവനന്തപുരം: യുവമനസുകളുടെ താഴ്വരകളിൽ പ്രണയത്തിന്റെ ദേവദാരുപ്പൂക്കൾ വിരിയിച്ച തൂലിക നിശ്ചലമായി. എണ്‍പതുകളിൽ സിനിമാഗാനങ്ങളിൽ കാല്പനിക വസന്തമൊരുക്കിയ കവി ചുനക്കര രാമൻ കുട്ടിയുടെ ഭൗതികദേഹം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ ഇന്നലെ അഗ്നിനാന്പുകൾ ഏറ്റുവാങ്ങി. സിനിമയുടെ ആരവങ്ങളൊഴിഞ്ഞ് ഏറെക്കാലമായി തിരുവനന്തപുരം തിരുമലയിലുള്ള രേണുകാനിവാസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
ശാരീരിക അസ്വസ്ഥകൾ മൂലം ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദഹത്തിന്റെ ആരോഗ്യനില ബുധനാഴ്ച മോശമാകുകയും രാത്രി പത്തരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
എഴുപതുകളുടെ രണ്ടാം പകുതിയിലാണ് ചുനക്കര ചലച്ചിത്രസംഗീതത്തിന്റെ ഭാഗമായത്. ആശ്രമം ആയിരുന്നു ആദ്യ ചിത്രം. പി.ജി.വിശ്വംഭരന്റെ സംവിധാനത്തിൽ 1982ൽ പുറത്തിറങ്ങിയ ‘ഒരു തിര പിന്നെയും തിര’എന്ന ചിത്രത്തിനു വേണ്ടി എം.ജി.രാധാകൃഷ്ണൻ ഈണം നൽകിയ ദേവീ നിൻ രൂപം, അനുരാഗസ്വപ്നങ്ങളുയർന്നു എന്നീ സൂപ്പർ ഹിറ്റ്ഗാനങ്ങളാണ് അദ്ദേഹത്തെ എണ്‍പതുകളിൽ ചലച്ചിത്രരംഗത്തെ അനിവാര്യസാന്നിധ്യമാക്കിയത്. സിന്ദൂര തിലകവുമായ്, പാതിരാ താരമേ, മുല്ലവള്ളിക്കുടിലിൽ (കുയിലിനെത്തേടി-1982) ദേവദാരു പൂത്തു എൻ മനസിൻ താഴ്വരയിൽ, ശരൽകാല സന്ധ്യാ കുളിർ തൂകി നിന്നൂ, നീ സ്വരമായ് ശ്രുതിയായ് ( എങ്ങനെ നീ മറക്കും-1983) ധനുമാസക്കാറ്റേ (മുത്തോടു മുത്ത്-1984) ചന്ദനക്കുറിയുമായ് സുകൃതവനിയിൽ (ഒരു നോക്കു കാണാൻ-1985) പൂവായ പൂ ഇന്നു ചൂടി വന്നല്ലോ ( ലൗ സ്റ്റോറി-1985) ശ്യാമമേഘമേ (അധിപൻ-1989) ഹൃദയവനികയിലെ നായികയോ, ഈ നീലരാവിൽ സ്നേഹാർദ്രനായ്, മഞ്ഞണിഞ്ഞ മാമലകൾ ( കോട്ടയം കുഞ്ഞച്ചൻ-1989)തുടങ്ങി ഇരുനൂറോളം ഹിറ്റ് ഗാനങ്ങളാണ് ചുനക്കര രചിച്ചത്.
ലളിത പദങ്ങളുടെ വിന്യാസത്തിലൂടെ അനായാസമായി പാട്ടെഴുതുന്ന രീതിയാണ് ചുനക്കര അവലംബിച്ചത്. ചുനക്കര-ശ്യാം കൂട്ടുകെട്ട് മലയാളചലച്ചിത്ര വേദിയിലെ ശ്രദ്ധേയമായൊരു സംഗീതജോടിയായിരുന്നു. ആകാശവാണി അദ്ദേഹത്തിന്റെ ധാരാളം ലളിതഗാനങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. നാടക-സീരിയൽരംഗത്ത് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള ചുനക്കര മികച്ച പ്രഭാഷകനും ആയിരുന്നു.
ഇന്നലെ രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. അടുത്ത ബന്ധുക്കൾ മാത്രമാണു പങ്കെടുത്തത്. രാവിലെ തിരുമലയിലെ വീട്ടിൽ മേയർ കെ.ശ്രീകുമാർ,ഒ. രാജഗോപാൽ എംഎൽഎ, മുൻ സ്പീക്കർ എം.വിജയകുമാർ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ശ്രീകുമാരൻ തന്പി, ബിച്ചുതിരുമല എന്നിവർ അനുശോചനമറിയിച്ചു.
ഭാര്യ :പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി മരുമക്കൾ : സി.അശോക് കുമാർ (റിട്ട: ആരോഗ്യവകുപ്പ്) പി.ടി.സജി (റെയിൽവേ, മുംബൈ) കെ.എസ്.ശ്രീകുമാർ ( സിഐഎഫ്ടി) .
ശാരീരിക അസ്വസ്ഥകൾ മൂലം ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദഹത്തിന്റെ ആരോഗ്യനില ബുധനാഴ്ച മോശമാകുകയും രാത്രി പത്തരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
എഴുപതുകളുടെ രണ്ടാം പകുതിയിലാണ് ചുനക്കര ചലച്ചിത്രസംഗീതത്തിന്റെ ഭാഗമായത്. ആശ്രമം ആയിരുന്നു ആദ്യ ചിത്രം. പി.ജി.വിശ്വംഭരന്റെ സംവിധാനത്തിൽ 1982ൽ പുറത്തിറങ്ങിയ ‘ഒരു തിര പിന്നെയും തിര’എന്ന ചിത്രത്തിനു വേണ്ടി എം.ജി.രാധാകൃഷ്ണൻ ഈണം നൽകിയ ദേവീ നിൻ രൂപം, അനുരാഗസ്വപ്നങ്ങളുയർന്നു എന്നീ സൂപ്പർ ഹിറ്റ്ഗാനങ്ങളാണ് അദ്ദേഹത്തെ എണ്‍പതുകളിൽ ചലച്ചിത്രരംഗത്തെ അനിവാര്യസാന്നിധ്യമാക്കിയത്. സിന്ദൂര തിലകവുമായ്, പാതിരാ താരമേ, മുല്ലവള്ളിക്കുടിലിൽ (കുയിലിനെത്തേടി-1982) ദേവദാരു പൂത്തു എൻ മനസിൻ താഴ്വരയിൽ, ശരൽകാല സന്ധ്യാ കുളിർ തൂകി നിന്നൂ, നീ സ്വരമായ് ശ്രുതിയായ് ( എങ്ങനെ നീ മറക്കും-1983) ധനുമാസക്കാറ്റേ (മുത്തോടു മുത്ത്-1984) ചന്ദനക്കുറിയുമായ് സുകൃതവനിയിൽ (ഒരു നോക്കു കാണാൻ-1985) പൂവായ പൂ ഇന്നു ചൂടി വന്നല്ലോ ( ലൗ സ്റ്റോറി-1985) ശ്യാമമേഘമേ (അധിപൻ-1989) ഹൃദയവനികയിലെ നായികയോ, ഈ നീലരാവിൽ സ്നേഹാർദ്രനായ്, മഞ്ഞണിഞ്ഞ മാമലകൾ ( കോട്ടയം കുഞ്ഞച്ചൻ-1989)തുടങ്ങി ഇരുനൂറോളം ഹിറ്റ് ഗാനങ്ങളാണ് ചുനക്കര രചിച്ചത്.
ലളിത പദങ്ങളുടെ വിന്യാസത്തിലൂടെ അനായാസമായി പാട്ടെഴുതുന്ന രീതിയാണ് ചുനക്കര അവലംബിച്ചത്. ചുനക്കര-ശ്യാം കൂട്ടുകെട്ട് മലയാളചലച്ചിത്ര വേദിയിലെ ശ്രദ്ധേയമായൊരു സംഗീതജോടിയായിരുന്നു. ആകാശവാണി അദ്ദേഹത്തിന്റെ ധാരാളം ലളിതഗാനങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. നാടക-സീരിയൽരംഗത്ത് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള ചുനക്കര മികച്ച പ്രഭാഷകനും ആയിരുന്നു.
ഇന്നലെ രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. അടുത്ത ബന്ധുക്കൾ മാത്രമാണു പങ്കെടുത്തത്. രാവിലെ തിരുമലയിലെ വീട്ടിൽ മേയർ കെ.ശ്രീകുമാർ,ഒ. രാജഗോപാൽ എംഎൽഎ, മുൻ സ്പീക്കർ എം.വിജയകുമാർ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ശ്രീകുമാരൻ തന്പി, ബിച്ചുതിരുമല എന്നിവർ അനുശോചനമറിയിച്ചു.
ഭാര്യ :പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി മരുമക്കൾ : സി.അശോക് കുമാർ (റിട്ട: ആരോഗ്യവകുപ്പ്) പി.ടി.സജി (റെയിൽവേ, മുംബൈ) കെ.എസ്.ശ്രീകുമാർ ( സിഐഎഫ്ടി) .