ചങ്ങനാശേരി: അഞ്ചുവിളക്കിന്റെ നാട്ടിലെ വനിതാ കലാലയമായ അസംപ്ഷൻ എഴുപതിന്റെ നിറവിൽ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ഈ കലാലയം വിദ്യാഭ്യാസ, കായിക രംഗങ്ങളിൽ കേരളത്തിലെ ആയിരക്കണത്തിനു വനിതകൾക്കാണു ദിശാബോധം പകർന്നു നൽകുന്നത്.
വനിതകൾക്കായി ഒരു കലാലയം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി രൂപതാധ്യക്ഷനായിരുന്ന ബിഷപ് മാർ ജയിംസ് കാളാശേരിയാണ് 1949 ഓഗസ്റ്റ് 12ന് അസംപ്ഷൻ കോളജിന്റെ ശിലാസ്ഥാപനം നടത്തിയത്. മാതാവിന്റെ സ്വർഗാരോപണം പത്താം പീയൂസ് മാർപാപ്പ വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണ് ഈ വനിതാ കലാലയത്തിന് അസംപ്ഷൻ കോളജ് എന്നു നാമകരണം ചെയ്തത്. 1950ൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റു ചെയ്ത ഈ കലാലയത്തെ 1951ൽ സെക്കൻഡ് ഗ്രേഡ് കോളജായും 1957ൽ ഫസ്റ്റ് ഗ്രേഡ് കോളജായും ഉയർത്തി.
റവ.ഡോ.തോമസ് വില്യം പ്രഥമ പ്രിൻസിപ്പലും സിസ്റ്റർ മേരി സേവ്യർ പ്രഥമ വൈസ് പ്രിൻസിപ്പലുമായിരുന്നു. 1964ലാണ് ദ്വിവർഷ പ്രീഡിഗ്രി കോഴ്സിന് തുടക്കമായത്. 1975ൽ കോളജ് രജത ജൂബിലി ആഘോഷിച്ചു. 1983ൽ എംജി സർവകലാശാലയുടെ കീഴിലായി. 1994ൽ കോളജിൽ മാർ കാവുകാട്ട് ലൈബ്രറിക്കു തുടക്കംകുറിച്ചു. സുവർണ ജൂബിലി ആഘോഷിച്ച 2000ൽ അസംപ്ഷന്‍ സംസ്ഥാന സർക്കാരിന്റെ മികച്ച കോളജിനുള്ള ആർ.ശങ്കർ അവാർഡ് ലഭിച്ചു. 2001ൽ സ്പോർട്സ് കൗണ്‍സിലിന്റെ മികച്ച കലാലയത്തിനുള്ള അവാർഡ് നേടി. കോളജിലെ വിദ്യാർഥിനികൾ സാമൂഹ്യ പ്രതിബദ്ധതയിൽ വളരുന്നതിനായി കോളജ് ദത്തെടുത്തിരിക്കുന്ന വില്ലേജുകളിലെ കർമ പദ്ധതികൾ ആവിഷ്കരിച്ചു നടത്തുന്ന എക്സറ്റൻഷൻ പരിപാടി ഏറെ ശ്രദ്ധേയമാണ്.
കോളജിനോടനുബന്ധിച്ച് ആർച്ച് ബിഷപ് പവ്വത്തിൽ അസംപ്ഷൻ കമ്യൂണിറ്റി കോളജ് പ്രവർത്തിച്ചുവരുന്നു. 2007ൽ നാക്കിന്റെ എ ഗ്രേഡ് സ്റ്റാറ്റസ് ലഭിച്ചു. പോപ്പ് ജോണ്‍ പോൾ സെക്കൻഡ് ഇൻഡോർ സ്റ്റേഡിയവും ഹെരിറ്റേജ് മ്യൂസിയവും കോളജിന്റെ സവിശേഷതകളാണ്. 2014ൽ കോളജിന് വീണ്ടും നാക്കിന്റെ എ ഗ്രേഡ് അക്രിഡിറ്റേഷൻ ലഭിച്ചു. അതിരൂപതയുടെ നേതൃത്വത്തിൽ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ പ്രവർത്തിക്കുന്നു.
സ്പോർട്സിൽ ഒന്നാമത്
കായികരംഗത്തും അസംപ്ഷന്റെ തിളക്കം രാജ്യത്തിനകത്തും പുറത്തും ശ്രദ്ധിക്കപ്പെടുന്നതാണ്. ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ഈ കോളജ് ഒളിന്പ്യൻ, അർജുന അവാർഡുകൾക്കൊപ്പം ഏഷ്യൻ ഗെയിംസ് ജേതാക്കളെയും രാജ്യത്തിനു സമ്മാനിച്ചിട്ടുണ്ട്.
കായികരംഗത്തെ മികവിനും സംഭാവനകൾക്കും കേരള സ്പോർട് കൗണ്‍സിലിന്റെ അംഗീകാരം അഞ്ചുതവണയും എംജി സർവകലാശാലയുടെ മികച്ച പ്രകടനത്തിനുള്ള അവാഡ് 15തവണയും നേടിയെന്നത് അസംപ്ഷന്റെ കായികമഹിമ പ്രകടമാക്കുന്നതാണ്.
മികച്ച അധ്യാപകരുടെ നിര
മികച്ച അധ്യാപകരുടെ നിര അസംപ്ഷന്റെ വിദ്യാപാരന്പര്യത്തിന് എക്കാലവും മാറ്റുകൂട്ടിയിരുന്നു. രണ്ടായിരത്തിലധികം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.കോളജിൽ 19 യുജി പ്രോഗ്രാമുകളും എട്ടു പിജി പ്രോഗ്രാമുകളും ഹിസ്റ്ററി, ഫിസിക്സ് എന്നീ രണ്ടു ഗവേഷണ വിഭാഗങ്ങളും പ്രവർത്തിക്കുന്നു. യുജി പ്രോഗ്രാമിനൊപ്പം ജേർണലിസം, ടൂറിസം തുടങ്ങിയ ആഡ് ഓണ്‍ തൊഴിലധിഷ്ഠിത കോഴ്സുകളും ഇവിടുത്തെ സവിശേഷതയാണ്. വനിതകൾക്ക് സ്വയംതൊഴിൽ നേടുന്നതിന് ഉപകരിക്കുന്ന വിധത്തിൽ ഫാഷൻ ടെക്നോളജി ബിരുദ, ബിരുദാനന്തര കോഴ്സുകളുമുണ്ട്. ആരംഭിച്ചു.
ഓട്ടോണമസ് പദവി
മധ്യതിരുവിതാംകൂറിലെ ആദ്യത്തെ വനിതാ കലാലയമായ ചങ്ങനാശേരി അസംപ്ഷൻ കോളജിന് 2016-17 അക്കഡേമിക് വർഷത്തിലാണ് ഓട്ടോണമസ് പദവി ലഭിച്ചത്. പ്രശസ്ത വനിതാ കലാലയമെന്ന നിലയിലും അക്കഡേമിക് രംഗത്തെയും കലാകായിക രംഗത്തെയും മികവിന്റെ അടിസ്ഥാനത്തിലുമാണ് ഓട്ടോണമസ് പദവിക്ക് അനുമതി ലഭിച്ചത്. സ്വകാര്യ ഓട്ടോണമസ് കോളജുകൾക്കായി 2020-21ൽ എഡ്യുക്കേഷൻ വേൾഡ് നടത്തിയ റാങ്കിംഗിൽ അസംപ്ഷന്‍ അഖിലേന്ത്യാ തലത്തിൽ 28-ാംസ്ഥാനം ലഭിച്ചിരുന്നു. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കോളജിന്റെ രക്ഷാധികാരിയും സഹായമെത്രാൻ മാർ തോമസ് തറയിൽ സഹരക്ഷാധികാരിയുമാണ്. വികാരി ജനറാൾ മോണ്‍. തോമസ് പാടിയത്ത് മാനേജരും സിസ്റ്റർ ചെറുകുസുമം സിഎംസി പ്രിൻസിപ്പലുമായി സേവനം അനുഷ്ഠിക്കുന്നു. റവ.ഡോ. തോമസ് പാറത്തറ, ഡോ.അനിതാ ജോസ് എന്നിവർ വൈസ് പ്രിൻസിപ്പൽമാരുമാണ്.
വനിതകൾക്കായി ഒരു കലാലയം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി രൂപതാധ്യക്ഷനായിരുന്ന ബിഷപ് മാർ ജയിംസ് കാളാശേരിയാണ് 1949 ഓഗസ്റ്റ് 12ന് അസംപ്ഷൻ കോളജിന്റെ ശിലാസ്ഥാപനം നടത്തിയത്. മാതാവിന്റെ സ്വർഗാരോപണം പത്താം പീയൂസ് മാർപാപ്പ വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണ് ഈ വനിതാ കലാലയത്തിന് അസംപ്ഷൻ കോളജ് എന്നു നാമകരണം ചെയ്തത്. 1950ൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റു ചെയ്ത ഈ കലാലയത്തെ 1951ൽ സെക്കൻഡ് ഗ്രേഡ് കോളജായും 1957ൽ ഫസ്റ്റ് ഗ്രേഡ് കോളജായും ഉയർത്തി.
റവ.ഡോ.തോമസ് വില്യം പ്രഥമ പ്രിൻസിപ്പലും സിസ്റ്റർ മേരി സേവ്യർ പ്രഥമ വൈസ് പ്രിൻസിപ്പലുമായിരുന്നു. 1964ലാണ് ദ്വിവർഷ പ്രീഡിഗ്രി കോഴ്സിന് തുടക്കമായത്. 1975ൽ കോളജ് രജത ജൂബിലി ആഘോഷിച്ചു. 1983ൽ എംജി സർവകലാശാലയുടെ കീഴിലായി. 1994ൽ കോളജിൽ മാർ കാവുകാട്ട് ലൈബ്രറിക്കു തുടക്കംകുറിച്ചു. സുവർണ ജൂബിലി ആഘോഷിച്ച 2000ൽ അസംപ്ഷന്‍ സംസ്ഥാന സർക്കാരിന്റെ മികച്ച കോളജിനുള്ള ആർ.ശങ്കർ അവാർഡ് ലഭിച്ചു. 2001ൽ സ്പോർട്സ് കൗണ്‍സിലിന്റെ മികച്ച കലാലയത്തിനുള്ള അവാർഡ് നേടി. കോളജിലെ വിദ്യാർഥിനികൾ സാമൂഹ്യ പ്രതിബദ്ധതയിൽ വളരുന്നതിനായി കോളജ് ദത്തെടുത്തിരിക്കുന്ന വില്ലേജുകളിലെ കർമ പദ്ധതികൾ ആവിഷ്കരിച്ചു നടത്തുന്ന എക്സറ്റൻഷൻ പരിപാടി ഏറെ ശ്രദ്ധേയമാണ്.
കോളജിനോടനുബന്ധിച്ച് ആർച്ച് ബിഷപ് പവ്വത്തിൽ അസംപ്ഷൻ കമ്യൂണിറ്റി കോളജ് പ്രവർത്തിച്ചുവരുന്നു. 2007ൽ നാക്കിന്റെ എ ഗ്രേഡ് സ്റ്റാറ്റസ് ലഭിച്ചു. പോപ്പ് ജോണ്‍ പോൾ സെക്കൻഡ് ഇൻഡോർ സ്റ്റേഡിയവും ഹെരിറ്റേജ് മ്യൂസിയവും കോളജിന്റെ സവിശേഷതകളാണ്. 2014ൽ കോളജിന് വീണ്ടും നാക്കിന്റെ എ ഗ്രേഡ് അക്രിഡിറ്റേഷൻ ലഭിച്ചു. അതിരൂപതയുടെ നേതൃത്വത്തിൽ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ പ്രവർത്തിക്കുന്നു.
സ്പോർട്സിൽ ഒന്നാമത്
കായികരംഗത്തും അസംപ്ഷന്റെ തിളക്കം രാജ്യത്തിനകത്തും പുറത്തും ശ്രദ്ധിക്കപ്പെടുന്നതാണ്. ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ഈ കോളജ് ഒളിന്പ്യൻ, അർജുന അവാർഡുകൾക്കൊപ്പം ഏഷ്യൻ ഗെയിംസ് ജേതാക്കളെയും രാജ്യത്തിനു സമ്മാനിച്ചിട്ടുണ്ട്.
കായികരംഗത്തെ മികവിനും സംഭാവനകൾക്കും കേരള സ്പോർട് കൗണ്‍സിലിന്റെ അംഗീകാരം അഞ്ചുതവണയും എംജി സർവകലാശാലയുടെ മികച്ച പ്രകടനത്തിനുള്ള അവാഡ് 15തവണയും നേടിയെന്നത് അസംപ്ഷന്റെ കായികമഹിമ പ്രകടമാക്കുന്നതാണ്.
മികച്ച അധ്യാപകരുടെ നിര
മികച്ച അധ്യാപകരുടെ നിര അസംപ്ഷന്റെ വിദ്യാപാരന്പര്യത്തിന് എക്കാലവും മാറ്റുകൂട്ടിയിരുന്നു. രണ്ടായിരത്തിലധികം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.കോളജിൽ 19 യുജി പ്രോഗ്രാമുകളും എട്ടു പിജി പ്രോഗ്രാമുകളും ഹിസ്റ്ററി, ഫിസിക്സ് എന്നീ രണ്ടു ഗവേഷണ വിഭാഗങ്ങളും പ്രവർത്തിക്കുന്നു. യുജി പ്രോഗ്രാമിനൊപ്പം ജേർണലിസം, ടൂറിസം തുടങ്ങിയ ആഡ് ഓണ്‍ തൊഴിലധിഷ്ഠിത കോഴ്സുകളും ഇവിടുത്തെ സവിശേഷതയാണ്. വനിതകൾക്ക് സ്വയംതൊഴിൽ നേടുന്നതിന് ഉപകരിക്കുന്ന വിധത്തിൽ ഫാഷൻ ടെക്നോളജി ബിരുദ, ബിരുദാനന്തര കോഴ്സുകളുമുണ്ട്. ആരംഭിച്ചു.
ഓട്ടോണമസ് പദവി
മധ്യതിരുവിതാംകൂറിലെ ആദ്യത്തെ വനിതാ കലാലയമായ ചങ്ങനാശേരി അസംപ്ഷൻ കോളജിന് 2016-17 അക്കഡേമിക് വർഷത്തിലാണ് ഓട്ടോണമസ് പദവി ലഭിച്ചത്. പ്രശസ്ത വനിതാ കലാലയമെന്ന നിലയിലും അക്കഡേമിക് രംഗത്തെയും കലാകായിക രംഗത്തെയും മികവിന്റെ അടിസ്ഥാനത്തിലുമാണ് ഓട്ടോണമസ് പദവിക്ക് അനുമതി ലഭിച്ചത്. സ്വകാര്യ ഓട്ടോണമസ് കോളജുകൾക്കായി 2020-21ൽ എഡ്യുക്കേഷൻ വേൾഡ് നടത്തിയ റാങ്കിംഗിൽ അസംപ്ഷന്‍ അഖിലേന്ത്യാ തലത്തിൽ 28-ാംസ്ഥാനം ലഭിച്ചിരുന്നു. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കോളജിന്റെ രക്ഷാധികാരിയും സഹായമെത്രാൻ മാർ തോമസ് തറയിൽ സഹരക്ഷാധികാരിയുമാണ്. വികാരി ജനറാൾ മോണ്‍. തോമസ് പാടിയത്ത് മാനേജരും സിസ്റ്റർ ചെറുകുസുമം സിഎംസി പ്രിൻസിപ്പലുമായി സേവനം അനുഷ്ഠിക്കുന്നു. റവ.ഡോ. തോമസ് പാറത്തറ, ഡോ.അനിതാ ജോസ് എന്നിവർ വൈസ് പ്രിൻസിപ്പൽമാരുമാണ്.