തിരുവനന്തപുരം: സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ’ഓണ്ലൈൻ ക്ലാസ്’ കണ്ടപ്പോൾ ചെകുത്താൻ വേദമോതുന്നതു പോലെ തോന്നിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സമൂഹത്തിലായാലും സാമൂഹ്യ മാധ്യമങ്ങളിലായാലും ഹിംസയുടെ പ്രഭവ കേന്ദ്രം പിണറായി വിജയൻ ആണ്. ടി.പി. ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ഷുക്കൂറിനെയും ശരത് ലാലിനെയും മനുഷ്യത്വം മരവിക്കുന്ന രീതിയിൽ അരിഞ്ഞു വീഴ്ത്തിയപ്പോൾ പാർട്ടിയുടെ കടിഞ്ഞാണ് പിണറായി വിജയന്റെ കൈയിലായിരുന്നു.
കൊലക്കേസിലെ പ്രതി മരിച്ചപ്പോൾ സംസ്ഥാന മുഖ്യമന്ത്രി തന്നെ അയാളെ വീരപുരുഷനായി ചിത്രീകരിക്കുന്നു. ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും കേസ് സിബിഐ ഏറ്റെടുക്കാതിരിക്കാൻ ഡൽഹിയിൽ നിന്ന് കോടികൾ മുടക്കി അഭിഭാഷകരെ കൊണ്ടു വന്നു. കൊലയാളികളെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും ഈ സർക്കാർ പോകും എന്ന സന്ദേശമാണ് ഇതൊക്കെ നൽകിയത്.
എതിരാളികളെ എന്തും പറയാം എന്ന മാതൃക കാണിച്ചു കൊടുത്തതു പിണറായി വിജയൻ ആണ്. ഈ മനോഭാവം തന്നെയാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ കാര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.പിണറായി വിജയൻ തന്റെ ശൈലി മാറ്റാതെ കേരളത്തിൽ ഹിംസാത്മകമായ അന്തരീക്ഷം മാറില്ല. അത് അദ്ദേഹത്തിനു മാറ്റാനും കഴിയില്ലെന്നു രമേശ് പറഞ്ഞു.
സമൂഹത്തിലായാലും സാമൂഹ്യ മാധ്യമങ്ങളിലായാലും ഹിംസയുടെ പ്രഭവ കേന്ദ്രം പിണറായി വിജയൻ ആണ്. ടി.പി. ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ഷുക്കൂറിനെയും ശരത് ലാലിനെയും മനുഷ്യത്വം മരവിക്കുന്ന രീതിയിൽ അരിഞ്ഞു വീഴ്ത്തിയപ്പോൾ പാർട്ടിയുടെ കടിഞ്ഞാണ് പിണറായി വിജയന്റെ കൈയിലായിരുന്നു.
കൊലക്കേസിലെ പ്രതി മരിച്ചപ്പോൾ സംസ്ഥാന മുഖ്യമന്ത്രി തന്നെ അയാളെ വീരപുരുഷനായി ചിത്രീകരിക്കുന്നു. ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും കേസ് സിബിഐ ഏറ്റെടുക്കാതിരിക്കാൻ ഡൽഹിയിൽ നിന്ന് കോടികൾ മുടക്കി അഭിഭാഷകരെ കൊണ്ടു വന്നു. കൊലയാളികളെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും ഈ സർക്കാർ പോകും എന്ന സന്ദേശമാണ് ഇതൊക്കെ നൽകിയത്.
എതിരാളികളെ എന്തും പറയാം എന്ന മാതൃക കാണിച്ചു കൊടുത്തതു പിണറായി വിജയൻ ആണ്. ഈ മനോഭാവം തന്നെയാണ് ഇപ്പോൾ മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ കാര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.പിണറായി വിജയൻ തന്റെ ശൈലി മാറ്റാതെ കേരളത്തിൽ ഹിംസാത്മകമായ അന്തരീക്ഷം മാറില്ല. അത് അദ്ദേഹത്തിനു മാറ്റാനും കഴിയില്ലെന്നു രമേശ് പറഞ്ഞു.