ചിങ്ങവനം: വൃക്കരോഗത്തെത്തുടർന്നു ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. മൂലവട്ടം ചിറത്തറയിൽ ബേബി ജോസഫിന്റെ ഭാര്യ മേരിക്കുട്ടിക്കാ(ശാന്തമ്മ, 58)ണു മരിച്ചത്. കിഡ്നി രോഗിയായ ശാന്തമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ 11നാണ് മരിച്ചത്. വർഷങ്ങളായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. മരണശേഷം കോവിഡ് പരിശോധനയ്ക്കായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ് എന്നു കണ്ടെത്തിയത്.
മൃതദേഹം കഞ്ഞിക്കുഴി സെന്റ് മാർക്സ് സിഎസ്ഐ പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു സംസ്കരിച്ചു. നേരത്തെ ഇവർ ചേർത്തലയിലെ മകളുടെ വീട്ടിലേക്കു പോയിരുന്നു. ഇവിടേക്കുള്ള യാത്രയിലോ ഇവിടെയെത്തിയ ശേഷമോ, ആശുപത്രിയിൽ വച്ചോആകാം ഇവർക്കു കോവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം. ചെങ്ങളം മണപ്പത്തിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബിനു, ബിനീത. മരുമക്കൾ: സാജൻ, പ്രശാന്ത്.
മൃതദേഹം കഞ്ഞിക്കുഴി സെന്റ് മാർക്സ് സിഎസ്ഐ പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു സംസ്കരിച്ചു. നേരത്തെ ഇവർ ചേർത്തലയിലെ മകളുടെ വീട്ടിലേക്കു പോയിരുന്നു. ഇവിടേക്കുള്ള യാത്രയിലോ ഇവിടെയെത്തിയ ശേഷമോ, ആശുപത്രിയിൽ വച്ചോആകാം ഇവർക്കു കോവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം. ചെങ്ങളം മണപ്പത്തിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബിനു, ബിനീത. മരുമക്കൾ: സാജൻ, പ്രശാന്ത്.