പത്തനംതിട്ട: യുവകർഷകൻ മത്തായി ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തി കേസെടുക്കാമെന്നു പോലീസിനു നിയമോപദേശം.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. പ്രദീപ്കുമാർ നടത്തിയ അന്വേഷണത്തിന്റെ ജനറൽ ഡയറി അടക്കം ജില്ലാ പ്രോസിക്യൂട്ടർ പാനലിനു സമർപ്പിച്ചിരുന്നു. ഐപിസി 364 (എ), 304 വകുപ്പുകൾ വനപാലകർക്കുമേൽ നിലനിൽക്കുമെന്നാണു നിയമോപദേശമെന്നാണ് സൂചന.
വനാതിർത്തിയിലെ കാമറ തകർക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുത്തതെന്നാണ് പറയുന്നത്. എന്നാൽ കേസുകളൊന്നും ഉണ്ടായിരുന്നില്ല. മത്തായിയെ വിട്ടുകിട്ടാൻ വനപാലകസംഘത്തോടൊപ്പമുണ്ടായിരുന്നയാൾ മത്തായിയുടെ ഭാര്യ ഷീബയെ വിളിച്ച് 75,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഷീബയുടെ മൊഴി വിശ്വസനീയമാണെന്നും ഇതു സംബന്ധിച്ച തെളിവുകൾ ലഭ്യമാണെന്നുമാണ് പോലീസ് റിപ്പോർട്ട്. നരഹത്യാക്കുറ്റം ചുമത്താനാകുമെന്നു പോലീസിനു നിയമോപദേശം ലഭിച്ചുവെങ്കിലും കേസെടുക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് അന്വേഷണസംഘം പറയുന്നു. കേസിൽ ഇന്നലെയും തെളിവെടുപ്പുകൾ നടന്നു. ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്.
മത്തായി മരിച്ചു കിടന്ന കിണറിനു സമീപത്തായിരുന്നു തെളിവെടുപ്പ് നടന്നത്. ഡമ്മി പരീക്ഷണവും നടത്തി. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം തെളിവെടുപ്പിനെത്തിയിരുന്നു.
കേസ് സിബിഐയ്ക്കു കൈമാറണമെന്നാവശ്യപ്പെട്ട് മത്തായിയുടെ കുടുംബം നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും. ഇതുമായി ബന്ധപ്പെട്ടു സർക്കാരിന്റെ വിശദീകരണം നൽകുന്പോൾ അന്വേഷണ പുരോഗതികൂടി വെളിപ്പെടുത്തേണ്ടതുള്ളതിനാലാണ് ഇന്നലെ ഡമ്മി പരീക്ഷണം ഉൾപ്പെടെ നടത്തിയത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. പ്രദീപ്കുമാർ നടത്തിയ അന്വേഷണത്തിന്റെ ജനറൽ ഡയറി അടക്കം ജില്ലാ പ്രോസിക്യൂട്ടർ പാനലിനു സമർപ്പിച്ചിരുന്നു. ഐപിസി 364 (എ), 304 വകുപ്പുകൾ വനപാലകർക്കുമേൽ നിലനിൽക്കുമെന്നാണു നിയമോപദേശമെന്നാണ് സൂചന.
വനാതിർത്തിയിലെ കാമറ തകർക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുത്തതെന്നാണ് പറയുന്നത്. എന്നാൽ കേസുകളൊന്നും ഉണ്ടായിരുന്നില്ല. മത്തായിയെ വിട്ടുകിട്ടാൻ വനപാലകസംഘത്തോടൊപ്പമുണ്ടായിരുന്നയാൾ മത്തായിയുടെ ഭാര്യ ഷീബയെ വിളിച്ച് 75,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഷീബയുടെ മൊഴി വിശ്വസനീയമാണെന്നും ഇതു സംബന്ധിച്ച തെളിവുകൾ ലഭ്യമാണെന്നുമാണ് പോലീസ് റിപ്പോർട്ട്. നരഹത്യാക്കുറ്റം ചുമത്താനാകുമെന്നു പോലീസിനു നിയമോപദേശം ലഭിച്ചുവെങ്കിലും കേസെടുക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് അന്വേഷണസംഘം പറയുന്നു. കേസിൽ ഇന്നലെയും തെളിവെടുപ്പുകൾ നടന്നു. ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്.
മത്തായി മരിച്ചു കിടന്ന കിണറിനു സമീപത്തായിരുന്നു തെളിവെടുപ്പ് നടന്നത്. ഡമ്മി പരീക്ഷണവും നടത്തി. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം തെളിവെടുപ്പിനെത്തിയിരുന്നു.
കേസ് സിബിഐയ്ക്കു കൈമാറണമെന്നാവശ്യപ്പെട്ട് മത്തായിയുടെ കുടുംബം നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും. ഇതുമായി ബന്ധപ്പെട്ടു സർക്കാരിന്റെ വിശദീകരണം നൽകുന്പോൾ അന്വേഷണ പുരോഗതികൂടി വെളിപ്പെടുത്തേണ്ടതുള്ളതിനാലാണ് ഇന്നലെ ഡമ്മി പരീക്ഷണം ഉൾപ്പെടെ നടത്തിയത്.