തൊടുപുഴ: അപ്രതീക്ഷിത പ്രകൃതി പ്രതിഭാസമാണ് പെട്ടിമുടി ദുരന്തത്തിനു കാരണമെന്ന് സ്ഥലം സന്ദർശിച്ച് പഠനം നടത്തിയ ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് ബിജു സെബാസ്റ്റ്യൻ. ക്വാറികൾ പ്രവർത്തിക്കുന്നതും പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമെല്ലാണ് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുന്നതെന്ന ചിലരുടെ വാദത്തിന് അടിസ്ഥാനമില്ല. ദേവികുളം താലൂക്കിൽ ഒരു ക്വാറി പോലും പ്രവർത്തിക്കുന്നില്ല. മഴയിൽ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്ന അധിക വെള്ളത്തോടൊപ്പം ഉപരിതല മണ്ണ് നിരങ്ങിനീങ്ങിയാണ് ഉരുൾപൊട്ടലുണ്ടാകുന്നത്. ഇടുക്കി പോലുള്ള ചെരിവു പ്രദേശങ്ങളിൽ ഇത്തരം പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പെട്ടെന്നുണ്ടാകുന്ന അതിതീവ്ര മഴയും ഉരുൾപൊട്ടലിനു കാരണമാകും.
പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദിവസം 22 സെന്റീമീറ്റർ മഴ പെയ്തെന്നാണ് കണക്ക്. ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. തേയിലച്ചെടികളുടെ വേരുകൾ മണ്ണിനെ ബലവത്തായി നിർത്തുന്നതിനാൽ തേയിലത്തോട്ടങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത തീർത്തുംകുറവാണ്. പെട്ടിമുടിയിൽ രണ്ടുകിലോമീറ്റർ അകലെയുള്ള ചോലവനത്തിൽ പൊട്ടിയ ഉരുൾ താഴേക്ക് പതിച്ചാണ് ദുരന്തമുണ്ടായത്. 40 മീറ്റർ വിസ്തൃതിയിലാണ് താഴ്ഭാഗത്ത് ഉരുൾഎത്തിയത്. ഒരു പ്രദേശം കേന്ദ്രീകരിച്ച് ലയങ്ങൾ സ്ഥിതിചെയ്തതും ഇവിടേക്ക് ഉരുൾപൊട്ടി വെള്ളവും കല്ലുംമണ്ണും ചെളിയുമെല്ലാം കുത്തിയൊലിച്ചെത്തിയതുമാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ബിജു സെബാസ്റ്റ്യൻ ജില്ലാ കളക്ടർക്ക് കൈമാറി. തീവ്രമഴയാണ് പെട്ടിമുടി ഉരുൾപൊട്ടലിനു കാരണമെന്ന് സംസ്ഥാനത്തെ ഉരുൾപൊട്ടൽ സംബന്ധിച്ച് പഠിക്കുന്ന കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫ. ഡോ. കെ.എസ്. സജിൻകുമാർ പറഞ്ഞു. ഈ മാസം രണ്ടുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ പെട്ടിമുടി ഭാഗത്ത് 766 മില്ലിമീറ്റർ മഴ പെയ്തതായാണ് കണക്ക്. ഉരുൾപൊട്ടലിന്റെ തലേ ദിവസം മാത്രം 309 മില്ലിമീറ്റർ മഴ പെയ്തു. ഇത് ഉരുൾപൊട്ടലിനുകാരണമാകും. ചെരിവ് കൂടുതലുള്ള മലയുടെ മുകൾ ഭാഗമാണ് ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം. പെട്ടിമുടിയിലേതുപോലെയുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിലൂടെ സാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.
റിമോട്ട് സെൻസിംഗ് വഴി ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ കൃത്യമായി തിരിച്ചറിഞ്ഞ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാകും. മഴയുടെ അളവ് അറിയാൻ ആവശ്യമായ പ്രദേശങ്ങളിൽ മഴമാപിനികൾ സ്ഥാപിക്കുകയും വേണം. ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് അപകട സാധ്യത മേഖല കണ്ടെത്തിയാൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിദഗ്ധർ പെട്ടിമുടി സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി സർക്കാരിന് കൈമാറും.
ജെയിസ് വാട്ടപ്പിള്ളിൽ
പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദിവസം 22 സെന്റീമീറ്റർ മഴ പെയ്തെന്നാണ് കണക്ക്. ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. തേയിലച്ചെടികളുടെ വേരുകൾ മണ്ണിനെ ബലവത്തായി നിർത്തുന്നതിനാൽ തേയിലത്തോട്ടങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത തീർത്തുംകുറവാണ്. പെട്ടിമുടിയിൽ രണ്ടുകിലോമീറ്റർ അകലെയുള്ള ചോലവനത്തിൽ പൊട്ടിയ ഉരുൾ താഴേക്ക് പതിച്ചാണ് ദുരന്തമുണ്ടായത്. 40 മീറ്റർ വിസ്തൃതിയിലാണ് താഴ്ഭാഗത്ത് ഉരുൾഎത്തിയത്. ഒരു പ്രദേശം കേന്ദ്രീകരിച്ച് ലയങ്ങൾ സ്ഥിതിചെയ്തതും ഇവിടേക്ക് ഉരുൾപൊട്ടി വെള്ളവും കല്ലുംമണ്ണും ചെളിയുമെല്ലാം കുത്തിയൊലിച്ചെത്തിയതുമാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ബിജു സെബാസ്റ്റ്യൻ ജില്ലാ കളക്ടർക്ക് കൈമാറി. തീവ്രമഴയാണ് പെട്ടിമുടി ഉരുൾപൊട്ടലിനു കാരണമെന്ന് സംസ്ഥാനത്തെ ഉരുൾപൊട്ടൽ സംബന്ധിച്ച് പഠിക്കുന്ന കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫ. ഡോ. കെ.എസ്. സജിൻകുമാർ പറഞ്ഞു. ഈ മാസം രണ്ടുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ പെട്ടിമുടി ഭാഗത്ത് 766 മില്ലിമീറ്റർ മഴ പെയ്തതായാണ് കണക്ക്. ഉരുൾപൊട്ടലിന്റെ തലേ ദിവസം മാത്രം 309 മില്ലിമീറ്റർ മഴ പെയ്തു. ഇത് ഉരുൾപൊട്ടലിനുകാരണമാകും. ചെരിവ് കൂടുതലുള്ള മലയുടെ മുകൾ ഭാഗമാണ് ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം. പെട്ടിമുടിയിലേതുപോലെയുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിലൂടെ സാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.
റിമോട്ട് സെൻസിംഗ് വഴി ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ കൃത്യമായി തിരിച്ചറിഞ്ഞ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാകും. മഴയുടെ അളവ് അറിയാൻ ആവശ്യമായ പ്രദേശങ്ങളിൽ മഴമാപിനികൾ സ്ഥാപിക്കുകയും വേണം. ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് അപകട സാധ്യത മേഖല കണ്ടെത്തിയാൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിദഗ്ധർ പെട്ടിമുടി സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി സർക്കാരിന് കൈമാറും.
ജെയിസ് വാട്ടപ്പിള്ളിൽ