മൂന്നാർ: തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടിമുടിയായ ആനമുടിയുടെ അടിവാരത്തുള്ള രാജമല ഇതുവരെ പറഞ്ഞുകേട്ടിരുന്നത് അതിന്റെ മനം മയക്കുന്ന സൗന്ദര്യം കൊണ്ടും പ്രത്യേകതകൾ കൊണ്ടുമാണ്. പശ്ചിമഘട്ട മലനിരകളിലെ പടിഞ്ഞാറൻ അതിർത്തിയോടു ചേർന്ന് നയമക്കാട് എസ്റ്റേറ്റിന്റെ ഭാഗമായ രാജമലയും പെട്ടിമുടി ഉൾപ്പെടെയുള്ള പ്രദേശവും ആരുടെയും ഹൃദയം കവരുന്ന ഭൂമിയായിരുന്നു. കൊടുമുടികൾ, പച്ചയണിഞ്ഞ മലനിരകൾ, ചോല വനങ്ങൾ, ഉയരങ്ങളിൽ നിന്നും പാലരുവിയായി ഒലിച്ചിറങ്ങുന്ന നീരൊഴുക്കുകൾ എന്നിവ രാജമലയുടെയും പെട്ടിമുടിയുടെയും പ്രത്യേകതയായിരുന്നു.
എന്നാൽ, ഒറ്റദിവസം കൊണ്ട് എല്ലാം മാറിമറിഞ്ഞു. പച്ചയണിഞ്ഞു നിന്നിരുന്ന മലനിരകൾ നൊടിയിടയിൽ ചുവന്നു. ആ ചുവപ്പിന്റെ തീവ്രതയിൽ നിരവധി ജീവനുകൾ ഇല്ലാതായി. ഉറ്റവരെ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പെട്ടിമുടി വേദനയുടെ പ്രതീകമായി മാറി. കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെട്ട ബന്ധുക്കൾ ഇനി പെട്ടിമുടിയിലേക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രദേശമായിരുന്നു ഇത്. ഒഴിവുകാലം ആസ്വദിക്കാനും മീൻപിടിത്തത്തിനുമായൊക്കെ അവർ പെട്ടിമുടിയിൽ എത്തുമായിരുന്നു.
പെട്ടിമുടിയിൽ താപനില പൂജ്യം ഡിഗ്രിയിൽ
മൂന്നാർ: പെട്ടിമുടിയിൽ താപനില പൂജ്യം ഡിഗ്രിയിൽ എത്തിയതോടെ രക്ഷാപ്രവർത്തകർ കടുത്ത വെല്ലുവിളിയായി. ഇടയ്ക്ക് പെയ്യുന്ന മഴയിലും തണുത്ത കാറ്റിലും രക്ഷാപ്രവർത്തകർ വലയുകയാണ്. എന്നാൽ, ഇതെല്ലാം അവഗണിച്ച് അഞ്ചുദിവസമായി രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. തണുപ്പു കൂടിയതോടെ കണ്ടെടുക്കുന്ന മൃതദേഹങ്ങൾ അഴുകാത്ത നിലയിലാണ്. ഇതു തിരിച്ചറിയുന്നതിനും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികളും വേഗത്തിലാക്കി.
എന്നാൽ, ഒറ്റദിവസം കൊണ്ട് എല്ലാം മാറിമറിഞ്ഞു. പച്ചയണിഞ്ഞു നിന്നിരുന്ന മലനിരകൾ നൊടിയിടയിൽ ചുവന്നു. ആ ചുവപ്പിന്റെ തീവ്രതയിൽ നിരവധി ജീവനുകൾ ഇല്ലാതായി. ഉറ്റവരെ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പെട്ടിമുടി വേദനയുടെ പ്രതീകമായി മാറി. കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെട്ട ബന്ധുക്കൾ ഇനി പെട്ടിമുടിയിലേക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രദേശമായിരുന്നു ഇത്. ഒഴിവുകാലം ആസ്വദിക്കാനും മീൻപിടിത്തത്തിനുമായൊക്കെ അവർ പെട്ടിമുടിയിൽ എത്തുമായിരുന്നു.
പെട്ടിമുടിയിൽ താപനില പൂജ്യം ഡിഗ്രിയിൽ
മൂന്നാർ: പെട്ടിമുടിയിൽ താപനില പൂജ്യം ഡിഗ്രിയിൽ എത്തിയതോടെ രക്ഷാപ്രവർത്തകർ കടുത്ത വെല്ലുവിളിയായി. ഇടയ്ക്ക് പെയ്യുന്ന മഴയിലും തണുത്ത കാറ്റിലും രക്ഷാപ്രവർത്തകർ വലയുകയാണ്. എന്നാൽ, ഇതെല്ലാം അവഗണിച്ച് അഞ്ചുദിവസമായി രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. തണുപ്പു കൂടിയതോടെ കണ്ടെടുക്കുന്ന മൃതദേഹങ്ങൾ അഴുകാത്ത നിലയിലാണ്. ഇതു തിരിച്ചറിയുന്നതിനും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികളും വേഗത്തിലാക്കി.