തിരുവനന്തപുരം: പരിസ്ഥിതി ആഘാത പഠന (ഇഐഎ) നിയമഭേദഗതിയുടെ കരട് വിജ്ഞാപനത്തിനെതിരേ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അത് അടിയന്തരമായി പിൻവലിച്ച് കൂടുതൽ ശക്തമായ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.
കോവിഡിന്റെ മറവിൽ ആരോടും ചർച്ച ചെയ്യാതെ കൊണ്ടുവന്ന ഈ ഭേദഗതി ഖനന, ക്വാറി, നിർമാണ മാഫിയകളെ സഹായിക്കാൻവേണ്ടിയുള്ളതാണ്. കർഷകർ, ഗ്രാമീണർ, ആദിവാസികൾ തുടങ്ങിയവരുടെ നിലനില്പിനെപ്പോലും ഇതു ചോദ്യം ചെയ്യും. കൂടുതൽ എളുപ്പത്തിൽ ബിസിനസ് നടത്തുകയല്ല ഇപ്പോൾ നാടിന് ആവശ്യം. മറിച്ച്, ദുർബലമായ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങൾ കൂടുതൽ കർക്കശമാക്കുകയാണു വേണ്ടതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. രാജ്യം വലിയ പ്രതിസന്ധിയിലൂടെയും പരിസ്ഥിതി പ്രശ്നങ്ങളിലൂടെയും കടന്നുപോകുന്പോൾ ആരോടും ചർച്ച ചെയ്യാതെ പുറപ്പെടുവിച്ച ഇഐഎ കരട് വിജ്ഞാപനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
.
കോവിഡിന്റെ മറവിൽ ആരോടും ചർച്ച ചെയ്യാതെ കൊണ്ടുവന്ന ഈ ഭേദഗതി ഖനന, ക്വാറി, നിർമാണ മാഫിയകളെ സഹായിക്കാൻവേണ്ടിയുള്ളതാണ്. കർഷകർ, ഗ്രാമീണർ, ആദിവാസികൾ തുടങ്ങിയവരുടെ നിലനില്പിനെപ്പോലും ഇതു ചോദ്യം ചെയ്യും. കൂടുതൽ എളുപ്പത്തിൽ ബിസിനസ് നടത്തുകയല്ല ഇപ്പോൾ നാടിന് ആവശ്യം. മറിച്ച്, ദുർബലമായ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങൾ കൂടുതൽ കർക്കശമാക്കുകയാണു വേണ്ടതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. രാജ്യം വലിയ പ്രതിസന്ധിയിലൂടെയും പരിസ്ഥിതി പ്രശ്നങ്ങളിലൂടെയും കടന്നുപോകുന്പോൾ ആരോടും ചർച്ച ചെയ്യാതെ പുറപ്പെടുവിച്ച ഇഐഎ കരട് വിജ്ഞാപനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
.