കൊണ്ടോട്ടി: കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് വൈകാതെ സമർപ്പിക്കും. റിപ്പോർട്ട് ഉടൻ നല്കാൻ വ്യോമയാന മന്ത്രാലയം ഡിജിസിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോക്പിറ്റ് ഡാറ്റാ റിക്കാർഡറിന്റെയും ബ്ലാക്ക് ബോക്സിന്റെയും പരിശോധനക്ക് ഡിജിസിഎ ലാബിനു കൈമാറി.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശത്തിൽ കരിപ്പൂരിൽ അന്വേഷണത്തിനെത്തിയ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഘമാണ് അപകടം നടന്ന സ്ഥലത്തുനിന്നു നിർണായക തെളിവുകൾക്കുള്ള ഉപകരണങ്ങൾ കണ്ടെത്തി പരിശോധിക്കുന്നത്.
പടിഞ്ഞാറു ഭാഗത്തു ലാൻഡ് ചെയ്യാൻ അനുമതി കൊടുത്തപ്പോഴും പൈലറ്റിൽനിന്ന് എയർട്രാഫിക് കൺട്രോളിന് അപായസൂചനകളൊന്നും കിട്ടിയിരുന്നില്ല.
അതേസമയം, മൂന്നു വർഷത്തിനിടെ കരിപ്പൂരിൽ വൻദുരന്തമായേക്കാവുന്ന അപകടങ്ങളിൽനിന്നു രക്ഷപ്പെട്ടത് ആറു വിമാനങ്ങൾ.ഇതിൽ നാലെണ്ണവും എയർഇന്ത്യയുടെ വിമാനങ്ങളാണ്. 2017ൽ എയർഇന്ത്യ വിമാനത്തിന്റെ എൻജിൻ തകർന്നാണ് അപകടമുണ്ടായത്. റണ്‍വേയിൽനിന്നു തെന്നിമാറിയ വിമാനം വൻദുരന്തത്തിൽനിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
2018ൽ പറന്നുയരാനായി പുറപ്പെട്ട എയർഇന്ത്യ വിമാനത്തിന്റെ വാതിൽ തുറന്ന നിലയിൽ കണ്ടെത്തി.വിമാനം പറക്കാനായി റണ്‍വേയിലൂടെ കുതിക്കുന്നതിനു മുന്‍പായാണ് അപകടം കണ്ടത്. ഉടനെ പൈലറ്റ് വിമാനം നിർത്തി. കഴിഞ്ഞ വർഷം ദമാമിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിന്റെ പിറകിലെ ചിറക് റണ്‍വേയിൽ ഉരസിയും അപകടമുണ്ടായി. ഇതിലും പൈലറ്റിന്റെ അവസരോചിത ഇടപെടലാണു ദുരന്തമൊഴിവാക്കിയത്. റണ്‍വേയിൽനിന്നു തെന്നി സ്പൈസ് ജെറ്റ് വിമാനം രണ്ടുതവണയും, ഇത്തിഹാദ് വിമാനം ഒരുതവണയും കരിപ്പൂരിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടിട്ടുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശത്തിൽ കരിപ്പൂരിൽ അന്വേഷണത്തിനെത്തിയ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഘമാണ് അപകടം നടന്ന സ്ഥലത്തുനിന്നു നിർണായക തെളിവുകൾക്കുള്ള ഉപകരണങ്ങൾ കണ്ടെത്തി പരിശോധിക്കുന്നത്.
പടിഞ്ഞാറു ഭാഗത്തു ലാൻഡ് ചെയ്യാൻ അനുമതി കൊടുത്തപ്പോഴും പൈലറ്റിൽനിന്ന് എയർട്രാഫിക് കൺട്രോളിന് അപായസൂചനകളൊന്നും കിട്ടിയിരുന്നില്ല.
അതേസമയം, മൂന്നു വർഷത്തിനിടെ കരിപ്പൂരിൽ വൻദുരന്തമായേക്കാവുന്ന അപകടങ്ങളിൽനിന്നു രക്ഷപ്പെട്ടത് ആറു വിമാനങ്ങൾ.ഇതിൽ നാലെണ്ണവും എയർഇന്ത്യയുടെ വിമാനങ്ങളാണ്. 2017ൽ എയർഇന്ത്യ വിമാനത്തിന്റെ എൻജിൻ തകർന്നാണ് അപകടമുണ്ടായത്. റണ്‍വേയിൽനിന്നു തെന്നിമാറിയ വിമാനം വൻദുരന്തത്തിൽനിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
2018ൽ പറന്നുയരാനായി പുറപ്പെട്ട എയർഇന്ത്യ വിമാനത്തിന്റെ വാതിൽ തുറന്ന നിലയിൽ കണ്ടെത്തി.വിമാനം പറക്കാനായി റണ്‍വേയിലൂടെ കുതിക്കുന്നതിനു മുന്‍പായാണ് അപകടം കണ്ടത്. ഉടനെ പൈലറ്റ് വിമാനം നിർത്തി. കഴിഞ്ഞ വർഷം ദമാമിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിന്റെ പിറകിലെ ചിറക് റണ്‍വേയിൽ ഉരസിയും അപകടമുണ്ടായി. ഇതിലും പൈലറ്റിന്റെ അവസരോചിത ഇടപെടലാണു ദുരന്തമൊഴിവാക്കിയത്. റണ്‍വേയിൽനിന്നു തെന്നി സ്പൈസ് ജെറ്റ് വിമാനം രണ്ടുതവണയും, ഇത്തിഹാദ് വിമാനം ഒരുതവണയും കരിപ്പൂരിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടിട്ടുണ്ട്.