പത്തനംതിട്ട: പി.പി. മത്തായി (പൊന്നു - 41) വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വീണ്ടും നിയമോപദേശം തേടി പോലീസ്. സംഭവം അന്വേഷിക്കുന്ന ജില്ലാ പോലീസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടുന്നത്.
വനപാലകർക്കെതിരേ ഏതെല്ലാം വകുപ്പുകൾ ചുമത്താനാകുമെന്നതാണു പോലീസ് അന്വേഷിക്കുന്നത്. കേസ് ഡയറി ഇതേവരെയും നൽകാൻ പോലീസ് തയാറായിട്ടില്ല.
മത്തായിയുടെ മരണം നടന്നിട്ട് രണ്ടാഴ്ച പിന്നിടുന്പോഴും അസ്വാഭാവികമരണത്തിനു മാത്രമാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ലോക്കൽ പോലീസ് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലെടുത്ത കേസാണിത്. എന്നാൽ, പിന്നീടു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു വ്യക്തമായ സൂചനകളും തെളിവുകളും ലഭിച്ചിട്ടും ക്രിമിനൽ നടപടിക്രമം 157 പ്രകാരം കോടതിക്കു റിപ്പോർട്ട് നൽകാൻ പോലീസ് തയാറായിട്ടില്ല.
വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു തെളിയിക്കാനുള്ള തെളിവുകളുടെ അഭാവമാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടിയത്. എന്നാൽ, മരണത്തെത്തുടർന്ന് വനപാലകർ തയാറാക്കി നൽകിയിട്ടുള്ള മഹസറിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത വിവരം വ്യക്തമാണ്. ഇതു റാന്നി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയതുമാണ്. തന്നെയുമല്ല, മഹസർ തയാറാക്കിയത് മത്തായി മരിച്ചു കിടന്ന കിണറിന്റെ സമീപത്തുവച്ചാണെന്നും പറയുന്നു. മത്തായിയുമായി ഉൾവനത്തിലെത്തി തെളിവെടുക്കുന്നുവെന്ന പേരിൽ ചിത്രങ്ങളും പുറത്തു വന്നതാണ്.
കസ്റ്റഡിയിൽ ഉള്ളയാളെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ പ്രാഥമികമായിത്തന്നെ വനപാലകർക്കെതിരേ കേസെടുക്കാമെന്നിരിക്കെ നടപടികൾ വൈകിക്കുകയെന്ന ലക്ഷ്യത്തോടെ അന്വേഷണസംഘം മുന്നോട്ടുപോകുകയാണെന്നു കുടുംബവും അഭിഭാഷകരും ആരോപിച്ചു.
മത്തായിയുടെ മൃതദേഹം സംസ്കരിക്കാതെ കുടുംബം നീതി തേടുന്പോഴും നടപടികൾ വൈകിക്കാനുള്ള നീക്കം അപലപനീയമാണെന്നും അവർ പറഞ്ഞു. നീതി തേടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
ഇതിനിടെ ഇന്നലെ കട്ടച്ചിറ കുടപ്പന ദേശസമിതിയും കുടുംബവും ചേർന്ന് അരീക്കക്കാവിൽ മത്തായിയുടെ വീടിനു മുന്പിൽ അനിശ്ചിതകാല ദുഃഖാചരണം ആരംഭിച്ചു. ഓർത്തഡോക്സ് സഭാ സൂനഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത കുടുംബാംഗങ്ങളെ സന്ദർശിച്ചു പിന്തുണ അറിയിച്ചു.
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ കോണ്ഗ്രസ് നടത്തുന്ന റിലേ സത്യഗ്രഹത്തിനു പിന്തുണയുമായി കുടുംബാംഗങ്ങൾ ഇന്നലെ എത്തിയിരുന്നു. ഇതിനു പിന്നാലെ സമരത്തിൽ പങ്കെടുത്തവരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
വനപാലകർക്കെതിരേ ഏതെല്ലാം വകുപ്പുകൾ ചുമത്താനാകുമെന്നതാണു പോലീസ് അന്വേഷിക്കുന്നത്. കേസ് ഡയറി ഇതേവരെയും നൽകാൻ പോലീസ് തയാറായിട്ടില്ല.
മത്തായിയുടെ മരണം നടന്നിട്ട് രണ്ടാഴ്ച പിന്നിടുന്പോഴും അസ്വാഭാവികമരണത്തിനു മാത്രമാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ലോക്കൽ പോലീസ് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലെടുത്ത കേസാണിത്. എന്നാൽ, പിന്നീടു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു വ്യക്തമായ സൂചനകളും തെളിവുകളും ലഭിച്ചിട്ടും ക്രിമിനൽ നടപടിക്രമം 157 പ്രകാരം കോടതിക്കു റിപ്പോർട്ട് നൽകാൻ പോലീസ് തയാറായിട്ടില്ല.
വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു തെളിയിക്കാനുള്ള തെളിവുകളുടെ അഭാവമാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടിയത്. എന്നാൽ, മരണത്തെത്തുടർന്ന് വനപാലകർ തയാറാക്കി നൽകിയിട്ടുള്ള മഹസറിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത വിവരം വ്യക്തമാണ്. ഇതു റാന്നി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയതുമാണ്. തന്നെയുമല്ല, മഹസർ തയാറാക്കിയത് മത്തായി മരിച്ചു കിടന്ന കിണറിന്റെ സമീപത്തുവച്ചാണെന്നും പറയുന്നു. മത്തായിയുമായി ഉൾവനത്തിലെത്തി തെളിവെടുക്കുന്നുവെന്ന പേരിൽ ചിത്രങ്ങളും പുറത്തു വന്നതാണ്.
കസ്റ്റഡിയിൽ ഉള്ളയാളെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ പ്രാഥമികമായിത്തന്നെ വനപാലകർക്കെതിരേ കേസെടുക്കാമെന്നിരിക്കെ നടപടികൾ വൈകിക്കുകയെന്ന ലക്ഷ്യത്തോടെ അന്വേഷണസംഘം മുന്നോട്ടുപോകുകയാണെന്നു കുടുംബവും അഭിഭാഷകരും ആരോപിച്ചു.
മത്തായിയുടെ മൃതദേഹം സംസ്കരിക്കാതെ കുടുംബം നീതി തേടുന്പോഴും നടപടികൾ വൈകിക്കാനുള്ള നീക്കം അപലപനീയമാണെന്നും അവർ പറഞ്ഞു. നീതി തേടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
ഇതിനിടെ ഇന്നലെ കട്ടച്ചിറ കുടപ്പന ദേശസമിതിയും കുടുംബവും ചേർന്ന് അരീക്കക്കാവിൽ മത്തായിയുടെ വീടിനു മുന്പിൽ അനിശ്ചിതകാല ദുഃഖാചരണം ആരംഭിച്ചു. ഓർത്തഡോക്സ് സഭാ സൂനഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത കുടുംബാംഗങ്ങളെ സന്ദർശിച്ചു പിന്തുണ അറിയിച്ചു.
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ കോണ്ഗ്രസ് നടത്തുന്ന റിലേ സത്യഗ്രഹത്തിനു പിന്തുണയുമായി കുടുംബാംഗങ്ങൾ ഇന്നലെ എത്തിയിരുന്നു. ഇതിനു പിന്നാലെ സമരത്തിൽ പങ്കെടുത്തവരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.