കോട്ടയം: കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയം പുറപ്പെടുവിച്ച കരട് പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തി നിലവിൽ പഠനം അഥവാ വിലയിരുത്തൽ ആവശ്യമായിരുന്ന പല പദ്ധതികളെയും പരിസ്ഥിതി ആഘാത പഠനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
വികസന പ്രവർത്തനങ്ങളും വൻകിട സംരംഭങ്ങളും ആവശ്യമാണെന്നിരിക്കെ, അവ പരമാവധി പാരിസ്ഥിക, മലിനീകരണ പ്രശ്നങ്ങൾ ഒഴിവാക്കി മാത്രമേ ആകാവൂ എന്നതാണ് പൊതു കാഴ്ചപ്പാട്. കർണാടക ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കരട് വിജ്ഞാപനം കൂടുതൽ പഠനത്തിനും വിലയിരുത്തലിനും വിധേയമാക്കാൻ തുടർ നടപടികൾ സെപ്റ്റംബർ ഒന്പതുവരെ നിർത്തിവെക്കണമെന്ന് പി.ജെ. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
വികസന പ്രവർത്തനങ്ങളും വൻകിട സംരംഭങ്ങളും ആവശ്യമാണെന്നിരിക്കെ, അവ പരമാവധി പാരിസ്ഥിക, മലിനീകരണ പ്രശ്നങ്ങൾ ഒഴിവാക്കി മാത്രമേ ആകാവൂ എന്നതാണ് പൊതു കാഴ്ചപ്പാട്. കർണാടക ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കരട് വിജ്ഞാപനം കൂടുതൽ പഠനത്തിനും വിലയിരുത്തലിനും വിധേയമാക്കാൻ തുടർ നടപടികൾ സെപ്റ്റംബർ ഒന്പതുവരെ നിർത്തിവെക്കണമെന്ന് പി.ജെ. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.