കണ്ണൂർ: കർഷകദിനമായ ചിങ്ങം ഒന്ന് കണ്ണീർ ദിനമായി ആചരിച്ചു കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരേ പ്രതിഷേധിക്കുമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ.
കോവിഡ് രോഗവ്യാപനം, വിളകളുടെ വിലത്തകർച്ച, രൂക്ഷമായ വന്യമൃഗശല്യം, കാലാവസ്ഥ വ്യതിയാനം, പ്രളയം, കടക്കെണി, തുടങ്ങിയ ദുരന്തങ്ങൾ കർഷകസമൂഹത്തെ വേട്ടയാടുമ്പോൾ കർഷകരെ ആദരിക്കുന്നതിനു വേണ്ടി സർക്കാർ ചെലവിൽ സംഘടിപ്പിക്കുന്ന കർഷക ദിനാചരണ ചടങ്ങ് വെറും കെട്ടുകാഴ്ച മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിങ്ങം ഒന്നിനു സംസ്ഥാനതലത്തിൽ ഇൻഫാം നേതാക്കൾ സ്വഭവനത്തിൽ ഉപവാസം അനുഷ്ഠിക്കും. ഉപവാസ സമരം ദേശീയ രക്ഷാധികാരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൻകിട കോർപറേറ്റുകളെയും ഉദ്യോഗസ്ഥവൃന്ദത്തെയും പ്രീണിപ്പിക്കുന്ന സമീപനം സ്വീകരിക്കുമ്പോൾ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്ന കർഷകസമൂഹത്തോടു തികഞ്ഞ അവഗണനയാണു പുലർത്തുന്നത്. ആഗോളതലത്തിൽ കോവിഡ് വ്യാപിക്കുകയും ലോക് ഡൗൺ മൂലം സാമ്പത്തിക തകർച്ച നേരിടുകയും ചെയ്യുമ്പോൾ ലോകമെമ്പാടും ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണിമൂലം മരണപ്പെടുമെന്നുസാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
കർഷക ദിനാചരണത്തിന്റെ ഭാഗമായി നാമമാത്ര കർഷകർക്കു പൊന്നാട നൽകുന്നതിനേക്കാൾ പ്രാധാന്യം നാളെയെക്കുറിച്ച് ആശങ്കപ്പെടുന്ന കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയാണ് ഭരണാധികാരികൾ ചെയ്യേണ്ടതെന്നും ഫാ. ഒറ്റപ്ലാക്കൽ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് രോഗവ്യാപനം, വിളകളുടെ വിലത്തകർച്ച, രൂക്ഷമായ വന്യമൃഗശല്യം, കാലാവസ്ഥ വ്യതിയാനം, പ്രളയം, കടക്കെണി, തുടങ്ങിയ ദുരന്തങ്ങൾ കർഷകസമൂഹത്തെ വേട്ടയാടുമ്പോൾ കർഷകരെ ആദരിക്കുന്നതിനു വേണ്ടി സർക്കാർ ചെലവിൽ സംഘടിപ്പിക്കുന്ന കർഷക ദിനാചരണ ചടങ്ങ് വെറും കെട്ടുകാഴ്ച മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിങ്ങം ഒന്നിനു സംസ്ഥാനതലത്തിൽ ഇൻഫാം നേതാക്കൾ സ്വഭവനത്തിൽ ഉപവാസം അനുഷ്ഠിക്കും. ഉപവാസ സമരം ദേശീയ രക്ഷാധികാരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൻകിട കോർപറേറ്റുകളെയും ഉദ്യോഗസ്ഥവൃന്ദത്തെയും പ്രീണിപ്പിക്കുന്ന സമീപനം സ്വീകരിക്കുമ്പോൾ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്ന കർഷകസമൂഹത്തോടു തികഞ്ഞ അവഗണനയാണു പുലർത്തുന്നത്. ആഗോളതലത്തിൽ കോവിഡ് വ്യാപിക്കുകയും ലോക് ഡൗൺ മൂലം സാമ്പത്തിക തകർച്ച നേരിടുകയും ചെയ്യുമ്പോൾ ലോകമെമ്പാടും ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണിമൂലം മരണപ്പെടുമെന്നുസാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
കർഷക ദിനാചരണത്തിന്റെ ഭാഗമായി നാമമാത്ര കർഷകർക്കു പൊന്നാട നൽകുന്നതിനേക്കാൾ പ്രാധാന്യം നാളെയെക്കുറിച്ച് ആശങ്കപ്പെടുന്ന കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയാണ് ഭരണാധികാരികൾ ചെയ്യേണ്ടതെന്നും ഫാ. ഒറ്റപ്ലാക്കൽ പ്രസ്താവനയിൽ പറഞ്ഞു.