തിരുവനന്തപുരം: നിലവിലുള്ള പരിസ്ഥിതി നിയമങ്ങളെ അട്ടിമറിക്കുന്നതും അപ്രസക്തമാക്കുന്നതുമായ പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം ഉടനടി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നു വി.എം. സുധീരൻ ആവശ്യപ്പെട്ടു. പരിസ്ഥിതിയെ അപ്പാടെ തകർത്തുകൊണ്ട് കോർപറേറ്റുകളുടെ നിക്ഷിപ്ത താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഈ കുൽസിത നീക്കം അങ്ങേയറ്റം ആപത്കരമാണ്.
പരിസ്ഥിതി ആഘാത പഠനവും പൊതു തെളിവെടുപ്പും സുതാര്യതയും ഇല്ലാതാക്കുന്നതും ജനഹിത വിരുദ്ധമായി എന്തും ചെയ്യാൻ വഴിയൊരുക്കുന്നതാണ് ഈ വിജ്ഞാപനം.
തന്ത്രപ്രധാനം എന്ന വിഭാഗത്തിൽപ്പെടുത്തി പല പദ്ധതികൾക്കും പാരിസ്ഥിതികാഘാത പഠനം തന്നെ ഒഴിവാക്കാനും അവസരം ഒരുക്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ നീക്കം വളരെ വിചിത്രമാണെന്നും സുധീരൻ പറഞ്ഞു.
പരിസ്ഥിതി ആഘാത പഠനവും പൊതു തെളിവെടുപ്പും സുതാര്യതയും ഇല്ലാതാക്കുന്നതും ജനഹിത വിരുദ്ധമായി എന്തും ചെയ്യാൻ വഴിയൊരുക്കുന്നതാണ് ഈ വിജ്ഞാപനം.
തന്ത്രപ്രധാനം എന്ന വിഭാഗത്തിൽപ്പെടുത്തി പല പദ്ധതികൾക്കും പാരിസ്ഥിതികാഘാത പഠനം തന്നെ ഒഴിവാക്കാനും അവസരം ഒരുക്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ നീക്കം വളരെ വിചിത്രമാണെന്നും സുധീരൻ പറഞ്ഞു.