സുൽത്താൻ ബത്തേരി: ബഥനി സന്യാസിനി സമൂഹം ബത്തേരി പ്രൊവിൻസിന്റെ മുൻ മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ.സ്കോളാസ്റ്റിക്ക (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസിന്റെ മുഖ്യ കാർമികത്വത്തിൽ മൂലങ്കാവ് ഫോർമേഷൻ ഹൗസ് സെമിത്തേരിയിൽ.
വയനാട്ടിൽ ആദ്യമായി പെയിൻ ആൻഡ് പാലിയേറ്റീവ് ആരംഭിച്ച് ആരോഗ്യമേഖലയ്ക്കു തനതായ സംഭാവനകൾ നൽകി. ഹോളണ്ടിലെ റോമൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽനിന്നു മെഡിസിനിൽ ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും (എംഡി) കരസ്ഥമാക്കി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗം, പുഷ്പഗിരി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ സേവനം ചെയ്തു.
കേരളത്തിലെ വിവിധ ഗ്രാമപ്രദേശങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ച് ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റം നടത്തി. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും ധാരാളം അന്തർദേശീയ, ദേശീയ സെമിനാറുകളിലും പങ്കെടുത്തു. കേരളത്തിനകത്തും പുറത്തും വിവിധ സ്ത്രീ സംഘടനകൾക്കു നേതൃത്വം നൽകി.
പ്രത്യേകിച്ച് മലബാർപ്രദേശത്ത് അന്വേഷി, നീതിവേദി, സഖി തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. സന്യാസ സമൂഹത്തിൽ ജനറൽ- പ്രൊവിൻഷ്യൽ തലങ്ങളിൽ കൗണ്‍സിലറായും സേവനമനുഷ്ടിച്ചു. കുറച്ചുകാലങ്ങളായി വാർധക്യസഹജമായ രോഗങ്ങൾ കാരണം മൂലങ്കാവ് കോണ്‍വെന്റിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം. പെരുന്പാവൂർ ഫാ.ഗീവർഗീസ് തോന്പ്രയുടേയും, മറിയത്തിന്റേയും നാലാമത്തെ മകളായി ജനിച്ചു. സഹോദരങ്ങൾ: മത്തായി വർഗീസ്, ആന്റണി വർഗീസ്, ഗ്രേസി പീറ്റർ.
വയനാട്ടിൽ ആദ്യമായി പെയിൻ ആൻഡ് പാലിയേറ്റീവ് ആരംഭിച്ച് ആരോഗ്യമേഖലയ്ക്കു തനതായ സംഭാവനകൾ നൽകി. ഹോളണ്ടിലെ റോമൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽനിന്നു മെഡിസിനിൽ ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും (എംഡി) കരസ്ഥമാക്കി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗം, പുഷ്പഗിരി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ സേവനം ചെയ്തു.
കേരളത്തിലെ വിവിധ ഗ്രാമപ്രദേശങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ച് ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റം നടത്തി. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും ധാരാളം അന്തർദേശീയ, ദേശീയ സെമിനാറുകളിലും പങ്കെടുത്തു. കേരളത്തിനകത്തും പുറത്തും വിവിധ സ്ത്രീ സംഘടനകൾക്കു നേതൃത്വം നൽകി.
പ്രത്യേകിച്ച് മലബാർപ്രദേശത്ത് അന്വേഷി, നീതിവേദി, സഖി തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. സന്യാസ സമൂഹത്തിൽ ജനറൽ- പ്രൊവിൻഷ്യൽ തലങ്ങളിൽ കൗണ്‍സിലറായും സേവനമനുഷ്ടിച്ചു. കുറച്ചുകാലങ്ങളായി വാർധക്യസഹജമായ രോഗങ്ങൾ കാരണം മൂലങ്കാവ് കോണ്‍വെന്റിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം. പെരുന്പാവൂർ ഫാ.ഗീവർഗീസ് തോന്പ്രയുടേയും, മറിയത്തിന്റേയും നാലാമത്തെ മകളായി ജനിച്ചു. സഹോദരങ്ങൾ: മത്തായി വർഗീസ്, ആന്റണി വർഗീസ്, ഗ്രേസി പീറ്റർ.