മൂന്നാർ: പെട്ടിമുടിയിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്കും കരിപ്പൂർ ദുരന്തത്തിൽ പ്രഖ്യാപിച്ച ധനസഹായമായ പത്തു ലക്ഷം രൂപ നൽകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്ടിമുടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചപ്പോൾ പെട്ടിമുടിയിൽ പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ധനസഹായം അഞ്ചു ലക്ഷത്തിൽ ഒതുക്കിയത് വിവേചനമാണ്.
കരിപ്പൂരിൽ എത്തിയ മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തബാധിത പ്രദേശത്തും സന്ദർശനം നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കരിപ്പൂരിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിനുപുറമെ കേന്ദ്രസർക്കാരിന്റെയും ഇൻഷ്വറൻസ് കന്പനികളുടെയും സഹായം ലഭിക്കും. പക്ഷെ പെട്ടിമുടിയിൽ ദുരന്തത്തിനിരയായവർക്ക് അത്തരത്തിലുള്ള സഹായം ലഭിക്കാനിടയില്ല. ഈ സാഹചര്യത്തിൽ ഇവർക്കും അർഹമായ സഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാർ ടാറ്റ ടീ ആശുപത്രിയിലെത്തി പരിക്കേറ്റവരെയും ചെന്നിത്തല സന്ദർശിച്ചു. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ഷാഫി പറന്പിൽ, വി.ടി. ബൽറാം, മുൻ എംഎൽഎമാരായ ഇ.എം. അഗസ്തി, എ. കെ. മണി, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് എന്നിവരുമൊപ്പമുണ്ടായിരുന്നു.
കരിപ്പൂരിൽ എത്തിയ മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തബാധിത പ്രദേശത്തും സന്ദർശനം നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കരിപ്പൂരിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിനുപുറമെ കേന്ദ്രസർക്കാരിന്റെയും ഇൻഷ്വറൻസ് കന്പനികളുടെയും സഹായം ലഭിക്കും. പക്ഷെ പെട്ടിമുടിയിൽ ദുരന്തത്തിനിരയായവർക്ക് അത്തരത്തിലുള്ള സഹായം ലഭിക്കാനിടയില്ല. ഈ സാഹചര്യത്തിൽ ഇവർക്കും അർഹമായ സഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാർ ടാറ്റ ടീ ആശുപത്രിയിലെത്തി പരിക്കേറ്റവരെയും ചെന്നിത്തല സന്ദർശിച്ചു. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ഷാഫി പറന്പിൽ, വി.ടി. ബൽറാം, മുൻ എംഎൽഎമാരായ ഇ.എം. അഗസ്തി, എ. കെ. മണി, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് എന്നിവരുമൊപ്പമുണ്ടായിരുന്നു.