മൂന്നാർ: ദിവസവും രാവിലെ ഒരുമിച്ച് കളിചിരികളുമായി സ്കൂളിൽ എത്തിയിരുന്ന നാലുവിദ്യാർഥിനികൾ കാണാമറയത്തായതും ഒരുമിച്ച്. പെട്ടിമുടിയിൽ നിന്നും 22 കിലോമീറ്റർ അകലെയുള്ള മൂന്നാർ ലിറ്റിൽ ഫ്ളവർ സ്കൂളിലെ വിദ്യാർഥിനികളാണ് ഇവർ. ഒന്നാം ക്ലാസിൽ പഠിക്കുന്ന പ്രിയദർശിനി, ആറാം ക്ലാസിലെ നാദിയ, എട്ടിലും ഒൻപതിലും പഠിക്കുന്ന രാജലക്ഷ്മി, വിനോദിനി എന്നിവരാണ് പെട്ടിമുടി ദുരന്തത്തിന് ഇരയായത്.
വിനോദിനിയും രാജലക്ഷ്മിയും സഹോദരിമാരാണ്. സ്കൂളിലേക്കുള്ള ഇവരുടെ യാത്ര ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. രാവിലെ ഒന്പതിനു സ്കൂളിലെത്തണമെങ്കിൽ അതിരാവിലെ തന്നെ ഉണർന്ന് പുറപ്പെടണം. മടങ്ങിയെത്തുന്പോഴേക്കും രാത്രിയാകും. മൂന്നാറിൽ ഗതാഗതക്കുരുക്കുണ്ടായാൽ കൂടുതൽ വൈകും. ഓട്ടോറിക്ഷയിലായിരുന്നു യാത്ര. വൈകിയെത്തുന്ന മക്കളെ കണ്ണിൽ എണ്ണയൊഴിച്ച് വീട്ടിൽ കാത്തിരുന്ന മാതാപിതാക്കളും ഇവരോടൊപ്പമുള്ള യാത്രയിൽ ഒരുമിച്ചായി.
വിനോദിനിയും രാജലക്ഷ്മിയും സഹോദരിമാരാണ്. സ്കൂളിലേക്കുള്ള ഇവരുടെ യാത്ര ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. രാവിലെ ഒന്പതിനു സ്കൂളിലെത്തണമെങ്കിൽ അതിരാവിലെ തന്നെ ഉണർന്ന് പുറപ്പെടണം. മടങ്ങിയെത്തുന്പോഴേക്കും രാത്രിയാകും. മൂന്നാറിൽ ഗതാഗതക്കുരുക്കുണ്ടായാൽ കൂടുതൽ വൈകും. ഓട്ടോറിക്ഷയിലായിരുന്നു യാത്ര. വൈകിയെത്തുന്ന മക്കളെ കണ്ണിൽ എണ്ണയൊഴിച്ച് വീട്ടിൽ കാത്തിരുന്ന മാതാപിതാക്കളും ഇവരോടൊപ്പമുള്ള യാത്രയിൽ ഒരുമിച്ചായി.