കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടത്തിന്റെ ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പൂർത്തീകരണം ഒരു മാസത്തിലേറെ സമയമെടുത്ത്. അപകടത്തിൽ പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റ് ഡാറ്റാ റിക്കാർഡർ, ബ്ലാക് ബോക്സ് തുടങ്ങിയവ പരിശോധിച്ച് കാരണം കണ്ടെത്താൻ ഒരുമാസത്തിലേറെ സമയമെടുക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
കോക്ക് പിറ്റ് വോയ്സ് റിക്കാർഡറിൽ വിമാന പൈലറ്റുമാരുടെ ശബ്ദം കൃത്യമായി പതിഞ്ഞിട്ടുണ്ടാകും. എയർട്രാഫിക് കണ്ട്രോളുമായി സംസാരിക്കുന്നതും രണ്ടു പൈലറ്റുമാരുടെ സംസാരവും ഇതിൽനിന്നു ലഭ്യമാകും. ഇതിനു പുറമെ വിമാനത്തിന്റെ പൂർണ വിവരങ്ങളടങ്ങിയ ബ്ലാക് ബോക്സിൽനിന്ന് വിമാനത്തിന്റെ ഓരോ ചലനവും കണ്ടെത്താനാകും.
വിമാനാപകടം: സംസ്ഥാന പോലീസും അന്വേഷിക്കുന്നു
കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘം രൂപവത്കരിച്ചു. മലപ്പുറം അഡീഷനൽ എസ്പി ജി.സാബുവിന്റെ നേതൃത്വത്തിൽ 30 അംഗ ടീമാണു രൂപവത്കരിച്ചത്. മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.
കോക്ക് പിറ്റ് വോയ്സ് റിക്കാർഡറിൽ വിമാന പൈലറ്റുമാരുടെ ശബ്ദം കൃത്യമായി പതിഞ്ഞിട്ടുണ്ടാകും. എയർട്രാഫിക് കണ്ട്രോളുമായി സംസാരിക്കുന്നതും രണ്ടു പൈലറ്റുമാരുടെ സംസാരവും ഇതിൽനിന്നു ലഭ്യമാകും. ഇതിനു പുറമെ വിമാനത്തിന്റെ പൂർണ വിവരങ്ങളടങ്ങിയ ബ്ലാക് ബോക്സിൽനിന്ന് വിമാനത്തിന്റെ ഓരോ ചലനവും കണ്ടെത്താനാകും.
വിമാനാപകടം: സംസ്ഥാന പോലീസും അന്വേഷിക്കുന്നു
കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘം രൂപവത്കരിച്ചു. മലപ്പുറം അഡീഷനൽ എസ്പി ജി.സാബുവിന്റെ നേതൃത്വത്തിൽ 30 അംഗ ടീമാണു രൂപവത്കരിച്ചത്. മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.