തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നിന് 22 ശതമാനം മഴക്കുറവിലായിരുന്ന കേരളത്തിൽ ഒരാഴ്ച കൊണ്ട് പെയ്തത് ശരാശരി 411.6 മില്ലിമീറ്റർ മഴ. ഇതോടെ കാലവർഷത്തിലെ മഴക്കുറവ് ഒരു ശതമാനമായി ചുരുങ്ങുകയും ചെയ്തു. എന്നാൽ മഴക്കുറവ് നികത്തി തിമിർത്തു പെയ്യുന്ന കാലവർഷത്തിൽ ദുരിതക്കണക്കുകൾ പെരുകുകയാണ്.
കഴിഞ്ഞ ഒന്നിന് കേരളത്തിൽ ഏറ്റവും കൂടുതൽ മഴക്കുറവുണ്ടായിരുന്ന ജില്ലയാണ് ഇടുക്കി. 43 ശതമാനം മഴക്കുറവാണ് ഇവിടെ അന്ന് രേഖപ്പെടുത്തിയത്.
എന്നാൽ കാലാവസ്ഥാ നിരീക്ഷണത്തിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇടുക്കിയിലെ മഴക്കുറവ് 12 ശതമാനമായി കുറഞ്ഞു. 57 ശതമാനം മഴക്കുറവിലായിരുന്ന വയനാട് ജില്ലയിൽ ഇപ്പോൾ 26 ശതമാനമാണ് മഴക്കുറവ്.
തൃശൂരിലെ മഴക്കുറവ് 37 ശതമാനത്തിൽ നിന്ന് 21 ശതമാനമായും പാലക്കാട് ജില്ലയിൽ 27 ശതമാനത്തിൽ നിന്നും ഒരു ശതമാനം അധികമഴയിലേക്കും മഴക്കണക്കുകൾ മുന്നേറി. ഇതിനു പുറമെ ആലപ്പുഴ, മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം കണക്കു തീർത്ത് പെയ്ത് കാലവർഷം ശരാശരി തികയ്ക്കുകയും ചെയ്തു.
കാലവർഷത്തിൽ ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ പെയ്തത് കോട്ടയം ജില്ലയിലാണ്, 24 ശതമാനം അധിക മഴ. 22 ശതമാനം അധികമഴ പെയ്ത കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നിൽ.
ഉയര്‍ന്ന തിരമാലയ്ക്കു സാധ്യത
തിരുവനന്തപുരം: ഇന്നു രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ഒന്നിന് കേരളത്തിൽ ഏറ്റവും കൂടുതൽ മഴക്കുറവുണ്ടായിരുന്ന ജില്ലയാണ് ഇടുക്കി. 43 ശതമാനം മഴക്കുറവാണ് ഇവിടെ അന്ന് രേഖപ്പെടുത്തിയത്.
എന്നാൽ കാലാവസ്ഥാ നിരീക്ഷണത്തിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇടുക്കിയിലെ മഴക്കുറവ് 12 ശതമാനമായി കുറഞ്ഞു. 57 ശതമാനം മഴക്കുറവിലായിരുന്ന വയനാട് ജില്ലയിൽ ഇപ്പോൾ 26 ശതമാനമാണ് മഴക്കുറവ്.
തൃശൂരിലെ മഴക്കുറവ് 37 ശതമാനത്തിൽ നിന്ന് 21 ശതമാനമായും പാലക്കാട് ജില്ലയിൽ 27 ശതമാനത്തിൽ നിന്നും ഒരു ശതമാനം അധികമഴയിലേക്കും മഴക്കണക്കുകൾ മുന്നേറി. ഇതിനു പുറമെ ആലപ്പുഴ, മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം കണക്കു തീർത്ത് പെയ്ത് കാലവർഷം ശരാശരി തികയ്ക്കുകയും ചെയ്തു.
കാലവർഷത്തിൽ ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ പെയ്തത് കോട്ടയം ജില്ലയിലാണ്, 24 ശതമാനം അധിക മഴ. 22 ശതമാനം അധികമഴ പെയ്ത കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നിൽ.
ഉയര്‍ന്ന തിരമാലയ്ക്കു സാധ്യത
തിരുവനന്തപുരം: ഇന്നു രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.