തലശേരി: കരിപ്പൂർ വിമാനദുരന്തത്തിൽ തലശേരി വടക്കുമ്പാട് ലക്ഷ്മി സദനത്തിൽ ഹരീന്ദ്രൻ (60) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ""അപകടമെന്ന് മനസ് മന്ത്രിച്ചപ്പോൾ ഞാൻ സീറ്റ് ബെൽറ്റ് ഒന്നുകൂടി മുറുക്കി. മുൻ സീറ്റിൽ പിടിമുറുക്കി..'' ഒരു പോറൽ പോലും ഏൽക്കാതെ പുതുജീവിതത്തിലേക്ക് നടന്നുകയറിയതിനെക്കുറിച്ച് പറയുന്പോഴും പ്രവാസിയായ ഹരീന്ദ്രനിൽ വെള്ളിയാഴ്ച രാത്രിയിലെ അപകടത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സഹോദരീ ഭർത്താവിനെ കാണാനാണ് ദുബായിയിൽ നിന്ന് വന്ദേഭാരത് വിമാനത്തിൽ ഹരീന്ദ്രൻ നാട്ടിലേക്ക് തിരിച്ചത്. ""7.40 ന് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്നുവെന്ന അനൗൺസ്മെന്റ് വന്നപ്പോൾ തന്നെ നാട്ടിലെത്തിയ സന്തോഷത്തിലായിരുന്നു യാത്രക്കാർ.
സെക്കൻഡുകൾക്കുള്ളിൽ വിമാനത്തിന്റെ ശബ്ദം മാറി. എന്തോ അപകടം വരുന്നുവെന്ന തോന്നലിൽ ഞാൻ സീറ്റ് ബെൽറ്റ് ഒന്നുകൂടി മുറുക്കി . പിന്നെ വലിയ ശബ്ദത്തോടെ എന്തൊക്കെയോ സംഭവിച്ചു..'' ഹരീന്ദ്രന്റെ വാക്കുകൾ മുറിഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്കൊപ്പമാണ് രക്ഷാപ്രവർത്തകർ ഹരീന്ദ്രനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നാട്ടിലേക്ക് പുറപ്പെട്ട ഹരീന്ദ്രനെ കാത്തിരുന്ന സഹോദരൻ പ്രകാശൻ ടെലിവിഷനിലൂടെ അപകട വാർത്തയറിഞ്ഞ ഉടൻ തന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപകടത്തിൽ ഹരീന്ദ്രന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഇതിനിടയിലാണ് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ തന്റെ നാട്ടിലെ ഹരീന്ദ്രൻ എന്നയാൾ അപകടത്തിൽപ്പെട്ട വിവരം എ.എൻ ഷംസീർ എംഎൽഎയെ അറിയിക്കുന്നത്. തുടർന്ന് എംഎൽഎയുടെ ഇടപെടലിലൂടെ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. പുലർച്ചെ മൂന്നോടെ ഹരീന്ദ്രൻ നാട്ടിലെത്തി. മൂന്നു പതിറ്റാണ്ടിലേറെ കാലമായി ദുബായ് ജബലല്ലിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരികയാണ് ഹരീന്ദ്രൻ . ഭാര്യ റോഷിയും മക്കളായ വൈഷ്ണവ്, അഭിനവ് എന്നിവർക്കൊപ്പം ദുബായ് ദേരയിലാണ് താമസം.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സഹോദരീ ഭർത്താവിനെ കാണാനാണ് ദുബായിയിൽ നിന്ന് വന്ദേഭാരത് വിമാനത്തിൽ ഹരീന്ദ്രൻ നാട്ടിലേക്ക് തിരിച്ചത്. ""7.40 ന് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്നുവെന്ന അനൗൺസ്മെന്റ് വന്നപ്പോൾ തന്നെ നാട്ടിലെത്തിയ സന്തോഷത്തിലായിരുന്നു യാത്രക്കാർ.
സെക്കൻഡുകൾക്കുള്ളിൽ വിമാനത്തിന്റെ ശബ്ദം മാറി. എന്തോ അപകടം വരുന്നുവെന്ന തോന്നലിൽ ഞാൻ സീറ്റ് ബെൽറ്റ് ഒന്നുകൂടി മുറുക്കി . പിന്നെ വലിയ ശബ്ദത്തോടെ എന്തൊക്കെയോ സംഭവിച്ചു..'' ഹരീന്ദ്രന്റെ വാക്കുകൾ മുറിഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്കൊപ്പമാണ് രക്ഷാപ്രവർത്തകർ ഹരീന്ദ്രനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നാട്ടിലേക്ക് പുറപ്പെട്ട ഹരീന്ദ്രനെ കാത്തിരുന്ന സഹോദരൻ പ്രകാശൻ ടെലിവിഷനിലൂടെ അപകട വാർത്തയറിഞ്ഞ ഉടൻ തന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപകടത്തിൽ ഹരീന്ദ്രന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഇതിനിടയിലാണ് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ തന്റെ നാട്ടിലെ ഹരീന്ദ്രൻ എന്നയാൾ അപകടത്തിൽപ്പെട്ട വിവരം എ.എൻ ഷംസീർ എംഎൽഎയെ അറിയിക്കുന്നത്. തുടർന്ന് എംഎൽഎയുടെ ഇടപെടലിലൂടെ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. പുലർച്ചെ മൂന്നോടെ ഹരീന്ദ്രൻ നാട്ടിലെത്തി. മൂന്നു പതിറ്റാണ്ടിലേറെ കാലമായി ദുബായ് ജബലല്ലിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരികയാണ് ഹരീന്ദ്രൻ . ഭാര്യ റോഷിയും മക്കളായ വൈഷ്ണവ്, അഭിനവ് എന്നിവർക്കൊപ്പം ദുബായ് ദേരയിലാണ് താമസം.