മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതായ വനം വകുപ്പിലെ ആറു താത്കാലിക ജീവനക്കാർക്കും ലയങ്ങളിലുള്ളവരുമായി ഉണ്ടായിരുന്നത് ഇഴപിരിയാത്ത ബന്ധം. താത്കാലിക ജീവനക്കാരായ ഗണേശൻ(50), മയിൽസ്വാമി(45), രേഖ(31), രാജ(21), മണികണ്ഠൻ(23), അച്യുതൻ(51) എന്നിവരാണ് പെട്ടിമുടി ദുരന്തത്തിന് ഇരയായത്. ഇതിൽ അച്യുതൻ, രാജ, മയിൽസ്വാമി എന്നിവരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടുകിട്ടിയത്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
വനം വകുപ്പിലെ ജോലിക്കാരായതിനാൽ ലയത്തിലുള്ളവർ പുറംലോകവുമായി ബന്ധപ്പെടുന്നതിന് ഇവരെയാണ് ആശ്രയിച്ചിരുന്നത്. രാജമല ഇക്കോഷോപ്പിലെ താത്കാലിക ജീവനക്കാരിയായിരുന്നു രേഖ.
രാജമലയിലെ സഫാരി ബസ് ഡ്രൈവർമാരായിരുന്നു സഹോദരങ്ങളായ മയിൽസ്വാമിയും ഗണേശനും. ഇടമലക്കുടി നിവാസികൾക്ക് യാത്രചെയ്യുന്നതിനായി വനം വകുപ്പ് നൽകിയിട്ടുള്ള ജീപ്പിന്റെ ഡ്രൈവറായിരുന്നു രാജ.
മണികണ്ഠൻ പെട്ടിമുടിയിൽ വനംവകുപ്പിന്റെ ഡ്രൈവറും അച്യുതൻ മൂന്നാർ റേഞ്ച് ഓഫീസിൽ വാച്ചറുമായിരുന്നു. കഴിഞ്ഞ 15 വർഷമായി വനം വകുപ്പിൽ താത്കാലിക ജോലി ചെയ്തുവരികയായിരുന്നു ഇവർ.
വനം വകുപ്പിലെ ജോലിക്കാരായതിനാൽ ലയത്തിലുള്ളവർ പുറംലോകവുമായി ബന്ധപ്പെടുന്നതിന് ഇവരെയാണ് ആശ്രയിച്ചിരുന്നത്. രാജമല ഇക്കോഷോപ്പിലെ താത്കാലിക ജീവനക്കാരിയായിരുന്നു രേഖ.
രാജമലയിലെ സഫാരി ബസ് ഡ്രൈവർമാരായിരുന്നു സഹോദരങ്ങളായ മയിൽസ്വാമിയും ഗണേശനും. ഇടമലക്കുടി നിവാസികൾക്ക് യാത്രചെയ്യുന്നതിനായി വനം വകുപ്പ് നൽകിയിട്ടുള്ള ജീപ്പിന്റെ ഡ്രൈവറായിരുന്നു രാജ.
മണികണ്ഠൻ പെട്ടിമുടിയിൽ വനംവകുപ്പിന്റെ ഡ്രൈവറും അച്യുതൻ മൂന്നാർ റേഞ്ച് ഓഫീസിൽ വാച്ചറുമായിരുന്നു. കഴിഞ്ഞ 15 വർഷമായി വനം വകുപ്പിൽ താത്കാലിക ജോലി ചെയ്തുവരികയായിരുന്നു ഇവർ.