മൂന്നാർ: തോരാമഴയിൽ സർവതും ഒലിച്ചുപോയെങ്കിലും ബന്ധുക്കളുടെ നിലവിളികളും അലമുറയും പെട്ടിമുടിയിലില്ല. ഇവിടെയുള്ളവർക്കുള്ളത് ഇപ്പോൾ മരവിച്ചമനസുമാത്രമാണ്. മൂന്നു ലയങ്ങളിൽ താമസിച്ചിരുന്ന ഭൂരിഭാഗം പേരും ബന്ധുക്കളായിരുന്നു. രക്തബന്ധത്തിൽ ഒന്നായവർ ക്ഷണനേരത്തിനുള്ളിൽ മണ്മറഞ്ഞപ്പോൾ ഒന്നുറക്കെ കരയാൻ പോലും അവശേഷിക്കുന്നവർക്കാകുന്നില്ല. ചുരുക്കം പേർ മാത്രമാണ് ഇന്നു ദുരന്തമുഖത്തുള്ളത്.
ദുരന്തത്തിനിരയായവരുടെ ബന്ധുക്കളിൽ കൂടുതൽ പേരും തമിഴ്നാട്ടിലാണ്. കോവിഡ് ഭീഷണി മൂലം തമിഴ്നാട്ടിലുള്ളവർക്ക് പെട്ടിമുടിയിൽ എത്താനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.അതിനാൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ഏക ആശ്രയം എസ്റ്റേറ്റിലെ മറ്റു തൊഴിലാളികൾ തന്നെയാണ്. മരണമടഞ്ഞവരിലും കാണാതായവരിലും കൂടുതൽപേരും തമിഴ്നാട്ടിൽനിന്നുള്ള തൊഴിലാളികളായതിനാൽ അവിടെ നിന്ന് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരും മാധ്യമപ്രവർത്തകരും സംഭവ സ്ഥലത്തെത്തിയിരുന്നു.
ജീവന്റെ സ്പർശം തേടി
ഉരുൾപൊട്ടൽ നാശം വിതച്ച പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പു തേടി തെരച്ചിൽ നടത്തുന്നവർ വളരെ സൂക്ഷ്മതയോടെയാണ് ഓരോ ചുവടും വയ്ക്കുന്നത്. മണ്ണിടിഞ്ഞ് അടിഞ്ഞുകൂടിയ പാറക്കല്ലുകൾ പൊക്കിയെടുത്തും തൂന്പകൊണ്ടും ജെസിബി ഉപയോഗിച്ചും മണ്ണുമാറ്റിയും തെരച്ചിൽ നടത്തുന്പോൾ ദുരന്തമുഖത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ബന്ധുക്കൾ.
മണ്ണുനീക്കുന്നതിനിടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്പോൾ തങ്ങളുടെ ഉറ്റവർ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ ഓടിയെത്തുന്നവര്ക്കു മണ്ണിൽപുതഞ്ഞ് ചേതനയറ്റ ശരീരം മാത്രമാണു കാണാനാകുന്നത്. പല മൃതദേഹങ്ങളും കണ്ടെത്തിയത് അഞ്ചും പത്തും അടി താഴ്ചയിൽ മണ്ണുനീക്കിയപ്പോഴാണ്.
ദുരന്തത്തിനിരയായവരുടെ ബന്ധുക്കളിൽ കൂടുതൽ പേരും തമിഴ്നാട്ടിലാണ്. കോവിഡ് ഭീഷണി മൂലം തമിഴ്നാട്ടിലുള്ളവർക്ക് പെട്ടിമുടിയിൽ എത്താനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.അതിനാൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ഏക ആശ്രയം എസ്റ്റേറ്റിലെ മറ്റു തൊഴിലാളികൾ തന്നെയാണ്. മരണമടഞ്ഞവരിലും കാണാതായവരിലും കൂടുതൽപേരും തമിഴ്നാട്ടിൽനിന്നുള്ള തൊഴിലാളികളായതിനാൽ അവിടെ നിന്ന് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരും മാധ്യമപ്രവർത്തകരും സംഭവ സ്ഥലത്തെത്തിയിരുന്നു.
ജീവന്റെ സ്പർശം തേടി
ഉരുൾപൊട്ടൽ നാശം വിതച്ച പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പു തേടി തെരച്ചിൽ നടത്തുന്നവർ വളരെ സൂക്ഷ്മതയോടെയാണ് ഓരോ ചുവടും വയ്ക്കുന്നത്. മണ്ണിടിഞ്ഞ് അടിഞ്ഞുകൂടിയ പാറക്കല്ലുകൾ പൊക്കിയെടുത്തും തൂന്പകൊണ്ടും ജെസിബി ഉപയോഗിച്ചും മണ്ണുമാറ്റിയും തെരച്ചിൽ നടത്തുന്പോൾ ദുരന്തമുഖത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ബന്ധുക്കൾ.
മണ്ണുനീക്കുന്നതിനിടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്പോൾ തങ്ങളുടെ ഉറ്റവർ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ ഓടിയെത്തുന്നവര്ക്കു മണ്ണിൽപുതഞ്ഞ് ചേതനയറ്റ ശരീരം മാത്രമാണു കാണാനാകുന്നത്. പല മൃതദേഹങ്ങളും കണ്ടെത്തിയത് അഞ്ചും പത്തും അടി താഴ്ചയിൽ മണ്ണുനീക്കിയപ്പോഴാണ്.