മലപ്പുറം: ജില്ലയിൽ കോവിഡ് ബാധിച്ചു രണ്ടു പേർകൂടി മരിച്ചു. ഒരാൾ മലപ്പുറം ജില്ലയിലെ പള്ളിക്കൽ സ്വദേശിനിയും മറ്റൊരാൾ പാലക്കാട് ജില്ലയിലെ പട്ടാന്പി സ്വദേശിയുമാണ്. പള്ളിക്കൽ സ്വദേശിനി നഫീസയാണ് (52) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായി. പ്രമേഹം, രക്തസമ്മർദം, വൃക്ക സംബന്ധമായ രോഗം എന്നിവ അലട്ടിയിരുന്ന നഫീസ സന്പർക്കത്തിലൂടെയാണ് രോഗബാധിതയായത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നു ജൂലൈ 24നാണ് നഫീസയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്കു മാറ്റി. ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നു നോണ്‍ ഇൻവേസീവ് വെന്റിലേറ്ററിലേക്കു മാറ്റി സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരം പ്ലാസ്മ തെറാപ്പി നൽകി. ചികിത്സയോട് പ്രതികരിക്കാതെ ആഗസ്റ്റ് എട്ടിനു രാവിലെ നഫീസ മരണത്തിനു കീഴടങ്ങി. ഇവരുടെ കുടുംബാംഗങ്ങളായ നാലു പേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയിലാണ്.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് ജില്ലയിലെ പട്ടാന്പി വിളയൂർ സ്വദേശിനി പാത്തുമ്മ (76) യും മരണത്തിനു കീഴടങ്ങി. കടുത്ത ശ്വാസ തടസവും വയറുവേദനയുമായാണ് ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാത്തുമ്മയെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കോവിഡ്, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ചു.
രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതോടെ നോണ്‍ ഇൻവേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരം പ്ലാസ്മ തെറാപ്പി, കടുത്ത കോവിഡ് ന്യൂമോണിയ ബാധിതർക്ക് മാത്രം കൊടുക്കുന്ന ഇഞ്ചക്ഷൻ റംഡസവിർ എന്നിവ നൽകി. ചികിത്സയോട് പ്രതികരിക്കാതെ ആഗസ്റ്റ് എട്ടിനു ഉച്ചയ്ക്ക് 1.40ന് പാത്തുമ്മ മരിച്ചു.
രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്കു മാറ്റി. ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നു നോണ്‍ ഇൻവേസീവ് വെന്റിലേറ്ററിലേക്കു മാറ്റി സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരം പ്ലാസ്മ തെറാപ്പി നൽകി. ചികിത്സയോട് പ്രതികരിക്കാതെ ആഗസ്റ്റ് എട്ടിനു രാവിലെ നഫീസ മരണത്തിനു കീഴടങ്ങി. ഇവരുടെ കുടുംബാംഗങ്ങളായ നാലു പേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയിലാണ്.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് ജില്ലയിലെ പട്ടാന്പി വിളയൂർ സ്വദേശിനി പാത്തുമ്മ (76) യും മരണത്തിനു കീഴടങ്ങി. കടുത്ത ശ്വാസ തടസവും വയറുവേദനയുമായാണ് ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാത്തുമ്മയെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കോവിഡ്, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ചു.
രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതോടെ നോണ്‍ ഇൻവേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരം പ്ലാസ്മ തെറാപ്പി, കടുത്ത കോവിഡ് ന്യൂമോണിയ ബാധിതർക്ക് മാത്രം കൊടുക്കുന്ന ഇഞ്ചക്ഷൻ റംഡസവിർ എന്നിവ നൽകി. ചികിത്സയോട് പ്രതികരിക്കാതെ ആഗസ്റ്റ് എട്ടിനു ഉച്ചയ്ക്ക് 1.40ന് പാത്തുമ്മ മരിച്ചു.